പള്ളുരുത്തി (കൊച്ചി): നാടകഗാനങ്ങൾക്ക് ഈണമൊരുക്കി പാട്ടിന്റെ ലോകത്തെത്തിയ അർജുനൻ മാസ്റ്റർ ഇരുന്നൂറിലേറെ സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ക്കു സംഗീതം പകർന്നിട്ടുണ്ട്. മുന്നൂറോളം നാടകങ്ങളിലായി എണ്ണൂറോളം ഗാനങ്ങൾക്കും സംഗീത സംവിധാനം നിർവഹിച്ചു. 1936 മാര്‍ച്ച് ഒന്നിനു ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളില്‍ ഇളയവനായിട്ടായിരുന്നു ജനനം. ദാരിദ്ര്യം നിറഞ്ഞതായിരുന്നു കുട്ടിക്കാലം. അദ്ദേഹത്തിന് ആറു മാസം പ്രായമുള്ളപ്പോൾ അച്ഛൻ മരിച്ചു.
പഴനിയിലെ ജീവകാരുണ്യ ആനന്ദാശ്രമത്തിലായിരുന്നു ബാല്യകാലം. ആശ്രമാധിപനായ നാരായണസ്വാമി പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞു സംഗീതം അഭ്യസിപ്പിച്ചു. ഫോർട്ടുകൊച്ചിയിൽ മടങ്ങിയെത്തിയശേഷം സംഗീതക്കച്ചേരികൾ നടത്തിയും കൂലിവേല ചെയ്തുമാണു കൗമാരകാലം കഴിച്ചത്. നാടക ട്രൂപ്പുകള്‍ക്കു ഹാര്‍മോണിയം വായിച്ചായിരുന്നു സംഗീതലോകത്തേക്കുള്ള കടന്നുവരവ്. പകരക്കാരനായി ആദ്യമായി /”പള്ളിക്കുറ്റം’’ എന്ന നാടകത്തിനു സംഗീതം പകർന്നു.
1968 ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിനു സംഗീതം ഒരുക്കിയാണു സിനിമയില്‍ സജീവമായത്. ഇതിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത് അദ്ദേഹം സ്ഥാനമുറപ്പിച്ചു. ജി. ദേവരാജന്‍, ശ്രീകുമാരന്‍ തമ്പി, വയലാര്‍, പി. ഭാസ്കരന്, ഒ.എന്‍.വി. കുറുപ്പ്, കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്, വാണി ജയറാം എന്നിവര്‍ക്കൊപ്പമാണ് അര്ജുനന് മാസ്റ്റര്‍ അധികവും പ്രവര്‍ത്തിച്ചത്.
ദേവരാജന്‍ മാഷിന്റയും പി. ഭാസ്കരന്റെയും പാട്ടുകള്‍ക്ക് അര്ജുനന് മാസ്റ്റര്‍ സംഗീതം നല്കിയപ്പോള് മലയാളികളതു നെഞ്ചിലേറ്റി. ശ്രീകുമാരന്‍ തമ്പിയുമായുള്ള കൂട്ടുകെട്ടും ഒട്ടേറെ ഹിറ്റുകള്‍ക്കു വഴിതെളിച്ചു. എ.ആർ. റഹ്മാൻ ആദ്യമായി കീബോർഡ് വായിച്ച് തുടങ്ങിയത് അർജുനൻ മാസ്റ്ററുടെ കീഴിലായിരുന്നു. ജയരാജ് സംവിധാനം ചെയ്ത ”ഭയാനകം’ എന്ന ചിത്രത്തിലെ”എന്നെ നോക്കി’ എന്ന ഗാനത്തിനു 2017 ല്‍ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാർ പുരസ്കാരം ലഭിച്ചു. കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ സര്‍ക്കാരിനു വേണ്ടി പുഷ്പചക്രം അര്‍പ്പിച്ചു.
പഴനിയിലെ ജീവകാരുണ്യ ആനന്ദാശ്രമത്തിലായിരുന്നു ബാല്യകാലം. ആശ്രമാധിപനായ നാരായണസ്വാമി പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞു സംഗീതം അഭ്യസിപ്പിച്ചു. ഫോർട്ടുകൊച്ചിയിൽ മടങ്ങിയെത്തിയശേഷം സംഗീതക്കച്ചേരികൾ നടത്തിയും കൂലിവേല ചെയ്തുമാണു കൗമാരകാലം കഴിച്ചത്. നാടക ട്രൂപ്പുകള്‍ക്കു ഹാര്‍മോണിയം വായിച്ചായിരുന്നു സംഗീതലോകത്തേക്കുള്ള കടന്നുവരവ്. പകരക്കാരനായി ആദ്യമായി /”പള്ളിക്കുറ്റം’’ എന്ന നാടകത്തിനു സംഗീതം പകർന്നു.
1968 ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിനു സംഗീതം ഒരുക്കിയാണു സിനിമയില്‍ സജീവമായത്. ഇതിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത് അദ്ദേഹം സ്ഥാനമുറപ്പിച്ചു. ജി. ദേവരാജന്‍, ശ്രീകുമാരന്‍ തമ്പി, വയലാര്‍, പി. ഭാസ്കരന്, ഒ.എന്‍.വി. കുറുപ്പ്, കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്, വാണി ജയറാം എന്നിവര്‍ക്കൊപ്പമാണ് അര്ജുനന് മാസ്റ്റര്‍ അധികവും പ്രവര്‍ത്തിച്ചത്.
ദേവരാജന്‍ മാഷിന്റയും പി. ഭാസ്കരന്റെയും പാട്ടുകള്‍ക്ക് അര്ജുനന് മാസ്റ്റര്‍ സംഗീതം നല്കിയപ്പോള് മലയാളികളതു നെഞ്ചിലേറ്റി. ശ്രീകുമാരന്‍ തമ്പിയുമായുള്ള കൂട്ടുകെട്ടും ഒട്ടേറെ ഹിറ്റുകള്‍ക്കു വഴിതെളിച്ചു. എ.ആർ. റഹ്മാൻ ആദ്യമായി കീബോർഡ് വായിച്ച് തുടങ്ങിയത് അർജുനൻ മാസ്റ്ററുടെ കീഴിലായിരുന്നു. ജയരാജ് സംവിധാനം ചെയ്ത ”ഭയാനകം’ എന്ന ചിത്രത്തിലെ”എന്നെ നോക്കി’ എന്ന ഗാനത്തിനു 2017 ല്‍ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാർ പുരസ്കാരം ലഭിച്ചു. കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ സര്‍ക്കാരിനു വേണ്ടി പുഷ്പചക്രം അര്‍പ്പിച്ചു.