തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടു പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ അഞ്ചു പേർക്കും പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് ജില്ലയിൽ രോഗം ബാധിച്ചവരിൽ നാലുപേർ നിസാമുദീനിൽനിന്നും ഒരാൾ ദുബായിൽനിന്നും വന്നതാണ്. പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിക്കപ്പെട്ടയാൾ ഡൽഹിയിൽനിന്നാണ് എത്തിയത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ളവർക്ക് രോഗം ബാധിച്ചത് സന്പർക്കത്തിലൂടെയാണ്. നിസാമുദീനിൽനിന്നു വന്ന 10 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.
കേരളത്തിൽ 314 പേർക്കാണ് ഇതുവരെ രോഗബാധയുള്ളത്. ആറു പേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ നിന്നുള്ള നാലു പേരുടെയും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള ഓരോരുത്തരുടെയുമാണിത്. 256 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേർ രോഗമുക്തി നേടി ഭവനങ്ങളിലേക്കു മടങ്ങി. രണ്ടുപേർ മരിച്ചിരുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,617 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇവരിൽ 1,57,841 പേർ വീടുകളിലും 776 പേർ ആശുപത്രികളിലുമാണ്. 188 പേരെയാണ് ഇന്നലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 10,221 വ്യക്തികളുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 9,300 സാന്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
കോഴിക്കോട് ജില്ലയിൽ രോഗം ബാധിച്ചവരിൽ നാലുപേർ നിസാമുദീനിൽനിന്നും ഒരാൾ ദുബായിൽനിന്നും വന്നതാണ്. പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിക്കപ്പെട്ടയാൾ ഡൽഹിയിൽനിന്നാണ് എത്തിയത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ളവർക്ക് രോഗം ബാധിച്ചത് സന്പർക്കത്തിലൂടെയാണ്. നിസാമുദീനിൽനിന്നു വന്ന 10 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.
കേരളത്തിൽ 314 പേർക്കാണ് ഇതുവരെ രോഗബാധയുള്ളത്. ആറു പേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ നിന്നുള്ള നാലു പേരുടെയും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള ഓരോരുത്തരുടെയുമാണിത്. 256 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേർ രോഗമുക്തി നേടി ഭവനങ്ങളിലേക്കു മടങ്ങി. രണ്ടുപേർ മരിച്ചിരുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,617 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇവരിൽ 1,57,841 പേർ വീടുകളിലും 776 പേർ ആശുപത്രികളിലുമാണ്. 188 പേരെയാണ് ഇന്നലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 10,221 വ്യക്തികളുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 9,300 സാന്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.