പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്നലെ കോവിഡ് -19 സ്ഥിരീകരിച്ചതു ഡല്‍ഹിയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിക്ക്. 19കാരി പെണ്‍കുട്ടി പന്തളം സ്വദേശിനിയാണ്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പെണ്‍കുട്ടിയെ രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു പത്തനംതിട്ട ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. കഴിഞ്ഞ 17നു നാട്ടിലെത്തിയ പെണ്‍കുട്ടി നിസാമുദീനില്നിന്നു കേരളത്തിലേക്കുള്ള ട്രെയിനിലാണ് യാത്ര ചെയ്തതെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി. ഇതില്‍ എട്ടുപേർക്കും രോഗം ഭേദപ്പെട്ടു.
ജില്ലയില്‍ ഇന്നലെ ലഭിച്ച പരിശോധനാ ഫലങ്ങളില്‍ 90 എണ്ണം നെഗറ്റീവാണ്. ഇതില്‍ നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയവരില്‍ പത്തനംതിട്ട ജില്ലയില്‍നിന്നുള്ള 14 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി ലഭിച്ചിട്ടുണ്ട്. ഇവരില്‍ 20 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 27 പേരാണ് പത്തനംതിട്ടയില്‍നിന്നു സമ്മേളനത്തില്‍ പങ്കെടുത്തതായി വിവരം ലഭിച്ചിരിക്കുന്നത്. ഇവരില്‍ ഒരാള്‍ ഡല്‍ഹിയില്‍ മരിച്ചു. നാലുപേര്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍ ഇന്നലെ ലഭിച്ച പരിശോധനാ ഫലങ്ങളില്‍ 90 എണ്ണം നെഗറ്റീവാണ്. ഇതില്‍ നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയവരില്‍ പത്തനംതിട്ട ജില്ലയില്‍നിന്നുള്ള 14 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി ലഭിച്ചിട്ടുണ്ട്. ഇവരില്‍ 20 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 27 പേരാണ് പത്തനംതിട്ടയില്‍നിന്നു സമ്മേളനത്തില്‍ പങ്കെടുത്തതായി വിവരം ലഭിച്ചിരിക്കുന്നത്. ഇവരില്‍ ഒരാള്‍ ഡല്‍ഹിയില്‍ മരിച്ചു. നാലുപേര്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തിലുണ്ട്.