കാസര്‍ഗോഡ്: കര്‍ണാടക അതിര്‍ത്തി അടച്ചതോടെ കാസര്‍ഗോട്ട് ചികിത്സ ലഭിക്കാതെ ഇന്നലെ രണ്ടുപേർകൂടി മരിച്ചു. ഹൊസങ്കടി സ്വദേശി രുദ്രപ്പ (51), തുമിനാട് സ്വദേശി യൂസഫ് (55) എന്നിവരാണു മരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ഒൻപതായി.
നെഞ്ചുവേദനയെ തുടര്‍ന്നാണ് യൂസഫ് മരിച്ചത്. ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മംഗളൂരുവിലേക്ക് കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ കാസര്‍ഗോട്ടെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെയായിരുന്നു മരണം.
ഏറെനാളായി ഹൃദ്രോഗബാധിതനായി രുദ്രപ്പ ചികിത്സയിലായിരുന്നു. കര്‍ണാടക അതിര്‍ത്തി ഗ്രാമത്തിലാണ് രുദ്രപ്പയുടെ വീട്. ഇവിടെനിന്ന് എട്ടുകിലോമീറ്റര്‍ മാത്രം അകലെയാണ് അദ്ദേഹം ചികിത്സ തേടിയിരുന്ന മംഗളൂരുവിലെ ആശുപത്രി. എന്നാല്‍, അതിര്‍ത്തി അടച്ചതോടെ ചികിത്സ തുടരാന്‍ സാധിച്ചില്ല. ഇന്നലെ രോഗം മൂര്‍ച്ഛിച്ചതോടെ മംഗളൂരുവിലേക്ക് പോയെങ്കിലും അതിര്‍ത്തിയിൽ കടത്തിവിട്ടില്ല. തുടര്‍ന്നു തിരിച്ച് ഉപ്പളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നെഞ്ചുവേദനയെ തുടര്‍ന്നാണ് യൂസഫ് മരിച്ചത്. ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മംഗളൂരുവിലേക്ക് കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ കാസര്‍ഗോട്ടെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെയായിരുന്നു മരണം.
ഏറെനാളായി ഹൃദ്രോഗബാധിതനായി രുദ്രപ്പ ചികിത്സയിലായിരുന്നു. കര്‍ണാടക അതിര്‍ത്തി ഗ്രാമത്തിലാണ് രുദ്രപ്പയുടെ വീട്. ഇവിടെനിന്ന് എട്ടുകിലോമീറ്റര്‍ മാത്രം അകലെയാണ് അദ്ദേഹം ചികിത്സ തേടിയിരുന്ന മംഗളൂരുവിലെ ആശുപത്രി. എന്നാല്‍, അതിര്‍ത്തി അടച്ചതോടെ ചികിത്സ തുടരാന്‍ സാധിച്ചില്ല. ഇന്നലെ രോഗം മൂര്‍ച്ഛിച്ചതോടെ മംഗളൂരുവിലേക്ക് പോയെങ്കിലും അതിര്‍ത്തിയിൽ കടത്തിവിട്ടില്ല. തുടര്‍ന്നു തിരിച്ച് ഉപ്പളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.