കൊച്ചി: കോവിഡിന്റെ നിയന്ത്രണങ്ങളിൽപ്പെട്ടു വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയ 105 ഫ്രഞ്ച് പൗരന്മാർ ഉൾപ്പെടെ 112 വിദേശ ടൂറിസ്റ്റുകളെ ഇന്നലെ നെടുന്പാശേരി വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ സ്വദേശത്തേക്കു യാത്രയാക്കി. ജർമനി, ഇറ്റലി, ലിത്വേനിയ, സ്വീഡൻ, ഹോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണു മറ്റ് ഏഴു പേർ. മുംബൈ വഴി പാരീസിലാണ് ഇവരെയെത്തിക്കുക.
കേരളത്തിലെ എട്ടു ജില്ലകളിലും തമിഴ്നാട്, മാഹി എന്നിവിടങ്ങളിലെ ചില കേന്ദ്രങ്ങളിലുമായി കഴിഞ്ഞിരുന്ന ഇവരെ വിവിധ വകുപ്പുകളുടെ ശ്രമഫലമായി ഒരുമിപ്പിച്ചു കൊച്ചിയിൽ എത്തിക്കുകയായിരുന്നു. ഇവരെല്ലാം 14 ദിവസത്തെ കോവിഡ് നിരീക്ഷണം പൂർത്തിയാക്കിയിരുന്നെങ്കിലും അന്താരാഷ്ട്ര വിമാന സർവീസുകൾ നിലച്ചതിനാൽ റിസോർട്ടുകളിലും ഹോം സ്റ്റേകളിലും ഹോട്ടലുകളിലുമായി തങ്ങിവരികയായിരുന്നു.പുതുച്ചേരിയിലെ ഫ്രഞ്ച് കോണ്‍സൽ ജനറൽ കാതറിൻ സ്യുവ ഇവരെ നാട്ടിലെത്തിക്കാൻ കേരള സർക്കാരിന്റെ സഹായം തേടിയതിനെത്തുടർന്നു മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും ഇടപെട്ടു.
ടൂറിസം ഡയറക്ടർ ബാലകിരണ്‍, സെക്രട്ടറി റാണി ജോർജ്, ജോയിന്റ് ഡയറക്ടർ രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരുടെ യാത്രയ്ക്കുള്ള നടപടികൾ പൂർത്തിയാക്കിയത്. ലോക്ക് ഡൗണിലും വിദേശ സഞ്ചാരികളെ നാട്ടിലേക്ക് അയയ്ക്കാൻ സഹായിച്ച കേരള സർക്കാരിനും വിനോദ സഞ്ചാര വകുപ്പിനും നന്ദി അറിയിക്കുന്നതായി ഫ്രഞ്ച് കോണ്‍സൽ ജനറൽ പറഞ്ഞു.ടൂറിസ്റ്റ് വിസയിൽ മാർച്ച് 11നു മുന്‍പ് സംസ്ഥാനത്തെത്തിയ ഫ്രഞ്ച് പൗരന്മാരിൽ മൂന്നു വയസ് മുതൽ 85 വയസ് വരെ ഉള്ളവരുണ്ടായിരുന്നു. ആയുർവേദ ചികിത്സയ്ക്കടക്കം എത്തിയ വിനോദ സഞ്ചാരികളായിരുന്നു ഇവർ.
ജർമൻ പൗരന്മാരടങ്ങിയ 232 അംഗ സംഘത്തെ മാർച്ച് 31ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തുനിന്നു ഫ്രാങ്ക്ഫർട്ടിലേക്ക് യാത്രയാക്കിയിരുന്നു. റഷ്യ, യുകെ എന്നിവയടക്കമുള്ള രാജ്യങ്ങൾ അവരവരുടെ പൗരന്മാരെ തിരികെയെത്തിക്കാൻ സഹായിക്കണമെന്നു സംസ്ഥാനത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എട്ടു ജില്ലകളിലും തമിഴ്നാട്, മാഹി എന്നിവിടങ്ങളിലെ ചില കേന്ദ്രങ്ങളിലുമായി കഴിഞ്ഞിരുന്ന ഇവരെ വിവിധ വകുപ്പുകളുടെ ശ്രമഫലമായി ഒരുമിപ്പിച്ചു കൊച്ചിയിൽ എത്തിക്കുകയായിരുന്നു. ഇവരെല്ലാം 14 ദിവസത്തെ കോവിഡ് നിരീക്ഷണം പൂർത്തിയാക്കിയിരുന്നെങ്കിലും അന്താരാഷ്ട്ര വിമാന സർവീസുകൾ നിലച്ചതിനാൽ റിസോർട്ടുകളിലും ഹോം സ്റ്റേകളിലും ഹോട്ടലുകളിലുമായി തങ്ങിവരികയായിരുന്നു.പുതുച്ചേരിയിലെ ഫ്രഞ്ച് കോണ്‍സൽ ജനറൽ കാതറിൻ സ്യുവ ഇവരെ നാട്ടിലെത്തിക്കാൻ കേരള സർക്കാരിന്റെ സഹായം തേടിയതിനെത്തുടർന്നു മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും ഇടപെട്ടു.
ടൂറിസം ഡയറക്ടർ ബാലകിരണ്‍, സെക്രട്ടറി റാണി ജോർജ്, ജോയിന്റ് ഡയറക്ടർ രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരുടെ യാത്രയ്ക്കുള്ള നടപടികൾ പൂർത്തിയാക്കിയത്. ലോക്ക് ഡൗണിലും വിദേശ സഞ്ചാരികളെ നാട്ടിലേക്ക് അയയ്ക്കാൻ സഹായിച്ച കേരള സർക്കാരിനും വിനോദ സഞ്ചാര വകുപ്പിനും നന്ദി അറിയിക്കുന്നതായി ഫ്രഞ്ച് കോണ്‍സൽ ജനറൽ പറഞ്ഞു.ടൂറിസ്റ്റ് വിസയിൽ മാർച്ച് 11നു മുന്‍പ് സംസ്ഥാനത്തെത്തിയ ഫ്രഞ്ച് പൗരന്മാരിൽ മൂന്നു വയസ് മുതൽ 85 വയസ് വരെ ഉള്ളവരുണ്ടായിരുന്നു. ആയുർവേദ ചികിത്സയ്ക്കടക്കം എത്തിയ വിനോദ സഞ്ചാരികളായിരുന്നു ഇവർ.
ജർമൻ പൗരന്മാരടങ്ങിയ 232 അംഗ സംഘത്തെ മാർച്ച് 31ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തുനിന്നു ഫ്രാങ്ക്ഫർട്ടിലേക്ക് യാത്രയാക്കിയിരുന്നു. റഷ്യ, യുകെ എന്നിവയടക്കമുള്ള രാജ്യങ്ങൾ അവരവരുടെ പൗരന്മാരെ തിരികെയെത്തിക്കാൻ സഹായിക്കണമെന്നു സംസ്ഥാനത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.