കൊച്ചി: ലോക്ക് ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ചു പ്രഭാതസവാരിക്കും വ്യായാമത്തിനുമായി ഇറങ്ങിയ 41 പേർ പോലീസ് പിടിയിൽ. രണ്ടു സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള സംഘത്തെ പനന്പിള്ളി നഗർ ഭാഗത്തുനിന്ന് എറണാകുളം സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. രാവിലെ 6.05 മുതൽ അരമണിക്കൂർ നടത്തിയ ഡ്രോണ്‍ നിരീക്ഷണത്തിലാണ് ഇത്രയും പേർ കുടുങ്ങിയത്. കേരള എപ്പിഡെമിക്സ് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തശേഷം ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പനന്പിള്ളി നഗറിലെ വാക്ക് വേയിൽ ആളുകൾ പ്രഭാതസവാരിക്കെത്തരുതെന്നു പോലീസ് നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു.
ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ പോലീസ് നിർദേശങ്ങൾ കാറ്റിൽപറത്തി നിരവധിപ്പേർ പ്രഭാതസവാരിക്കും വ്യായാമത്തിനുമായി എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു പോലീസ് നടപടി.
പനന്പിള്ളി നഗറിലെ വാക്ക് വേ പ്രഭാതസവാരിക്കാരുടെ ഇഷ്ടകേന്ദ്രമാണ്. ലോക്ക് ഡൗണ്‍ ഏർപ്പെടുത്തിയതോടെ പലരും പ്രഭാതനടത്തം ഒഴിവാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങിൽ ഇവിടെയെത്തുന്നവരുടെ എണ്ണം കൂടി. ഇതറിഞ്ഞാണു പോലീസ് ഡ്രോണ്‍ നിരീക്ഷണം നടത്തിയത്.
വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ഉണ്ടായാൽ കർശന നടപടി എടുക്കുമെന്നും അധികൃതർ അറിയിച്ചു.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പനന്പിള്ളി നഗറിലെ വാക്ക് വേയിൽ ആളുകൾ പ്രഭാതസവാരിക്കെത്തരുതെന്നു പോലീസ് നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു.
ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ പോലീസ് നിർദേശങ്ങൾ കാറ്റിൽപറത്തി നിരവധിപ്പേർ പ്രഭാതസവാരിക്കും വ്യായാമത്തിനുമായി എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു പോലീസ് നടപടി.
പനന്പിള്ളി നഗറിലെ വാക്ക് വേ പ്രഭാതസവാരിക്കാരുടെ ഇഷ്ടകേന്ദ്രമാണ്. ലോക്ക് ഡൗണ്‍ ഏർപ്പെടുത്തിയതോടെ പലരും പ്രഭാതനടത്തം ഒഴിവാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങിൽ ഇവിടെയെത്തുന്നവരുടെ എണ്ണം കൂടി. ഇതറിഞ്ഞാണു പോലീസ് ഡ്രോണ്‍ നിരീക്ഷണം നടത്തിയത്.
വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ഉണ്ടായാൽ കർശന നടപടി എടുക്കുമെന്നും അധികൃതർ അറിയിച്ചു.