തിരുവനന്തപുരം: ഇന്നു രാത്രി ഒന്പതിനു വൈദ്യുതിവിളക്കുകൾ അണയ്ക്കണം എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോടനുബന്ധിച്ചുണ്ടാകുന്ന വൈദ്യുതി വ്യതിയാനം നേരിടാൻ വൈദ്യുതി ബോർഡ് ഒരുങ്ങിയതായി പത്രക്കുറിപ്പിൽ അറിയിച്ചു.
രാത്രി ഒന്പതിന് ലൈറ്റണയ്ക്കുന്പോൾ ആവശ്യകതയിൽ പെട്ടെന്ന് 350- 400 മെഗാവാട്ടിന്റെ കുറവുണ്ടാകും. തുടർന്ന് ഒന്പതു മിനിട്ടിനു ശേഷം പഴയതോതിലേക്കു വൈദ്യുതി ആവശ്യം വർധിക്കും. ഈസമയം ജലവൈദ്യുത പദ്ധതികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിലൂടെ ഈ കുറവ് മൂലമുണ്ടായ ഗ്രിഡ് ആഘാതം ലഘൂകരിക്കാൻ നടപടി സ്വീകരിച്ചു. കെഎസ്ഇബിയുടെ വിവിധ ജനറേറ്റിംഗ് സ്റ്റേഷനുകളും കളമശേരിയിലെ ഡെസ്പാച്ച് സെന്ററും സംയുക്തമായി നടപടി സ്വീകരിച്ചതായും അറിയിച്ചു.
രാത്രി ഒന്പതിന് ലൈറ്റണയ്ക്കുന്പോൾ ആവശ്യകതയിൽ പെട്ടെന്ന് 350- 400 മെഗാവാട്ടിന്റെ കുറവുണ്ടാകും. തുടർന്ന് ഒന്പതു മിനിട്ടിനു ശേഷം പഴയതോതിലേക്കു വൈദ്യുതി ആവശ്യം വർധിക്കും. ഈസമയം ജലവൈദ്യുത പദ്ധതികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിലൂടെ ഈ കുറവ് മൂലമുണ്ടായ ഗ്രിഡ് ആഘാതം ലഘൂകരിക്കാൻ നടപടി സ്വീകരിച്ചു. കെഎസ്ഇബിയുടെ വിവിധ ജനറേറ്റിംഗ് സ്റ്റേഷനുകളും കളമശേരിയിലെ ഡെസ്പാച്ച് സെന്ററും സംയുക്തമായി നടപടി സ്വീകരിച്ചതായും അറിയിച്ചു.