തിരുവനന്തപുരം: ഇന്നലെവരെ 63.37 ശതമാനം പേർ റേഷൻ വാങ്ങിയതായി മന്ത്രി പി. തിലോത്തമൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
സബ്സിഡി ഇല്ലാത്ത വിഭാഗത്തിൽ 56 ശതമാനം പേർ അരി വാങ്ങി. ഇതു സർവകാല റിക്കാർഡാണെന്നും മന്ത്രി പറഞ്ഞു. 89,734 ടണ്‍ അരിയും 1112 ടണ്‍ ഗോതന്പും വിതരണം നടന്നു. സബ്സിഡിയില്ലാത്ത വിഭാഗത്തിൽ 37 ലക്ഷം പേർ അരി വാങ്ങി.
കമ്യൂണിറ്റി കിച്ചണിനുവേണ്ടി 91.3 ടണ്‍ അരി നൽകി. അതിഥി ത്തൊഴിലാളികൾക്ക് 32.17 ടണ്‍ അരിയും 5114 കിലോ അരിയും നൽകി. ഓരോ അതിഥിത്തൊഴിലാളിക്കും അഞ്ചുകിലോ അരി അല്ലെങ്കിൽ നാലു കിലോ ആട്ടയാണു നൽകിയത്.
സൗജന്യ അരിവിതരണത്തിനായി 137 കോടി രൂപയാണു ചെലവഴിക്കുന്നത്. 22.50 രൂപയ്ക്ക് ലഭിക്കുന്ന അരിയാണു സംസ്ഥാനം സൗജന്യമായി നൽകുന്നത്. 3.56 കോടി റേഷൻ കാർഡ് ഉടമകളുണ്ട്. റേഷൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ നന്പർ വച്ച് സത്യവാങ്മൂലം നൽകി റേഷൻ വാങ്ങാം. കൊറോണ പ്രതിരോധ കാലത്തു ഭക്ഷ്യധാന്യം ലഭിക്കാത്തവരായി ആരും ഉണ്ടാകരുതെന്ന ലക്ഷ്യം നിറവേറ്റാനായിട്ടാണു സത്യവാങ്മൂലം നൽകി റേഷൻ നൽകുന്നതെന്നു മന്ത്രി പറഞ്ഞു. വെൽഫെയർ സ്ഥാപനങ്ങൾക്കു സൗജന്യനിരക്കിൽ അരി നൽകുന്നുണ്ട്.
ഗോതന്പിനു ക്ഷാമമില്ല. 3000 ഓളം സിവിൽ സപ്ലൈസ് ജീവനക്കാരാണു റേഷൻ വിതരണത്തിനായി പ്രവർത്തിക്കുന്നത്. റേഷൻ കടക്കാരും സമയം നോക്കാതെ ലോഡിറക്കുന്ന ചുമട്ടുതൊഴിലാളികളും സഹകരിക്കുന്നതായി മന്ത്രി പറഞ്ഞു. അരിവിതരണം സംബന്ധിച്ച പരാതി ലഭിച്ചതിനു ലീഗൽ മെട്രോളജി വകുപ്പും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.
സബ്സിഡി ഇല്ലാത്ത വിഭാഗത്തിൽ 56 ശതമാനം പേർ അരി വാങ്ങി. ഇതു സർവകാല റിക്കാർഡാണെന്നും മന്ത്രി പറഞ്ഞു. 89,734 ടണ്‍ അരിയും 1112 ടണ്‍ ഗോതന്പും വിതരണം നടന്നു. സബ്സിഡിയില്ലാത്ത വിഭാഗത്തിൽ 37 ലക്ഷം പേർ അരി വാങ്ങി.
കമ്യൂണിറ്റി കിച്ചണിനുവേണ്ടി 91.3 ടണ്‍ അരി നൽകി. അതിഥി ത്തൊഴിലാളികൾക്ക് 32.17 ടണ്‍ അരിയും 5114 കിലോ അരിയും നൽകി. ഓരോ അതിഥിത്തൊഴിലാളിക്കും അഞ്ചുകിലോ അരി അല്ലെങ്കിൽ നാലു കിലോ ആട്ടയാണു നൽകിയത്.
സൗജന്യ അരിവിതരണത്തിനായി 137 കോടി രൂപയാണു ചെലവഴിക്കുന്നത്. 22.50 രൂപയ്ക്ക് ലഭിക്കുന്ന അരിയാണു സംസ്ഥാനം സൗജന്യമായി നൽകുന്നത്. 3.56 കോടി റേഷൻ കാർഡ് ഉടമകളുണ്ട്. റേഷൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ നന്പർ വച്ച് സത്യവാങ്മൂലം നൽകി റേഷൻ വാങ്ങാം. കൊറോണ പ്രതിരോധ കാലത്തു ഭക്ഷ്യധാന്യം ലഭിക്കാത്തവരായി ആരും ഉണ്ടാകരുതെന്ന ലക്ഷ്യം നിറവേറ്റാനായിട്ടാണു സത്യവാങ്മൂലം നൽകി റേഷൻ നൽകുന്നതെന്നു മന്ത്രി പറഞ്ഞു. വെൽഫെയർ സ്ഥാപനങ്ങൾക്കു സൗജന്യനിരക്കിൽ അരി നൽകുന്നുണ്ട്.
ഗോതന്പിനു ക്ഷാമമില്ല. 3000 ഓളം സിവിൽ സപ്ലൈസ് ജീവനക്കാരാണു റേഷൻ വിതരണത്തിനായി പ്രവർത്തിക്കുന്നത്. റേഷൻ കടക്കാരും സമയം നോക്കാതെ ലോഡിറക്കുന്ന ചുമട്ടുതൊഴിലാളികളും സഹകരിക്കുന്നതായി മന്ത്രി പറഞ്ഞു. അരിവിതരണം സംബന്ധിച്ച പരാതി ലഭിച്ചതിനു ലീഗൽ മെട്രോളജി വകുപ്പും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.