തി രു വ ന ന്തപു രം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന ഭൂമിയുടെ ന്യായവില വർധന മേയ് 15നു മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂ. നിലവിലുള്ള ഭൂമിയുടെ ന്യായവിലയുടെ 10.3 ശതമാനം വർധനയാണ് മേയ് 15നു പ്രാബല്യത്തിൽ വരിക. ഇതു സംബന്ധിച്ചു നികുതി വകുപ്പിന്റെ ഉത്തരവും ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങി.
ഇതോടെ ഏപ്രിൽ 14ന് ലോക്ക് ഡൗണ്‍ കഴിഞ്ഞശേഷവും നിലവിലുള്ള ന്യായവില പ്രകാരം ഭൂമി കൈമാറ്റം ചെയ്യാൻ ഒരു മാസംകൂടി സാവകാശം ലഭിക്കും. കോവിഡ് കാലത്തു ജനങ്ങൾക്ക് അധിക സാന്പത്തിക ഭാരമുണ്ടാകുന്ന ഭൂമിയുടെ ന്യായവില വർധന സംബന്ധിച്ച ബജറ്റ് നിർദേശം നീട്ടണമെന്ന രജിസ്ട്രേഷൻ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി. സുധാകരന്റെ അഭ്യർഥനയെത്തുടർന്നാണ് ഏപ്രിൽ ഒന്നിനു നടപ്പിലാക്കേണ്ട വർധന മേയ് 15ലേക്കു മാറ്റിയത്. 10 ശതമാനം വർധന നടപ്പിൽ വരുന്പോൾ ഇതിൽ നേരിയ വ്യത്യാസം വരും.
2010ലാണു സംസ്ഥാനത്തു ഭൂമിയുടെ ന്യായവില നിശ്ചയിച്ചത്. 2014ൽ 50 ശതമാനം കൂട്ടി. 2018 ഏപ്രിലിലും 2019 ഏപ്രിലിലും 10 ശതമാനം വീതം വർധിപ്പിച്ചു. നിലവിൽ 181.5 ശതമാനം വർധനയാണുള്ളത്. ഇതിൽ 10 ശതമാനം വർധന വരുന്പോൾ നിരക്ക് 2010ലെ ന്യായവിലയുടെ 199.65 ശതമാനം ആകും. സൗകര്യത്തിനായി ഇത് 200 ശതമാനമാക്കി നിജപ്പെടുത്തുകയായിരുന്നു.
നിലവിൽ ഒരുലക്ഷം രൂപയായി നിശ്ചയിച്ചിട്ടുള്ള ഭൂമിയുടെ ന്യായവില പുതിയ വർധനയോടെ മേയ് 15 മുതൽ 1,10,030 രൂപയായി ഉയരും. ഭൂമിയുടെ ന്യായവിലയുടെ പത്തു ശതമാനമാണ് രജിസ്ട്രേഷൻ ഫീസും സ്റ്റാന്പ് ഡ്യൂട്ടിയുമായി ഈടാക്കുന്നത്. ഇതിലും ആനുപാതികമായ വർധന വരും.
ഇതോടെ ഏപ്രിൽ 14ന് ലോക്ക് ഡൗണ്‍ കഴിഞ്ഞശേഷവും നിലവിലുള്ള ന്യായവില പ്രകാരം ഭൂമി കൈമാറ്റം ചെയ്യാൻ ഒരു മാസംകൂടി സാവകാശം ലഭിക്കും. കോവിഡ് കാലത്തു ജനങ്ങൾക്ക് അധിക സാന്പത്തിക ഭാരമുണ്ടാകുന്ന ഭൂമിയുടെ ന്യായവില വർധന സംബന്ധിച്ച ബജറ്റ് നിർദേശം നീട്ടണമെന്ന രജിസ്ട്രേഷൻ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി. സുധാകരന്റെ അഭ്യർഥനയെത്തുടർന്നാണ് ഏപ്രിൽ ഒന്നിനു നടപ്പിലാക്കേണ്ട വർധന മേയ് 15ലേക്കു മാറ്റിയത്. 10 ശതമാനം വർധന നടപ്പിൽ വരുന്പോൾ ഇതിൽ നേരിയ വ്യത്യാസം വരും.
2010ലാണു സംസ്ഥാനത്തു ഭൂമിയുടെ ന്യായവില നിശ്ചയിച്ചത്. 2014ൽ 50 ശതമാനം കൂട്ടി. 2018 ഏപ്രിലിലും 2019 ഏപ്രിലിലും 10 ശതമാനം വീതം വർധിപ്പിച്ചു. നിലവിൽ 181.5 ശതമാനം വർധനയാണുള്ളത്. ഇതിൽ 10 ശതമാനം വർധന വരുന്പോൾ നിരക്ക് 2010ലെ ന്യായവിലയുടെ 199.65 ശതമാനം ആകും. സൗകര്യത്തിനായി ഇത് 200 ശതമാനമാക്കി നിജപ്പെടുത്തുകയായിരുന്നു.
നിലവിൽ ഒരുലക്ഷം രൂപയായി നിശ്ചയിച്ചിട്ടുള്ള ഭൂമിയുടെ ന്യായവില പുതിയ വർധനയോടെ മേയ് 15 മുതൽ 1,10,030 രൂപയായി ഉയരും. ഭൂമിയുടെ ന്യായവിലയുടെ പത്തു ശതമാനമാണ് രജിസ്ട്രേഷൻ ഫീസും സ്റ്റാന്പ് ഡ്യൂട്ടിയുമായി ഈടാക്കുന്നത്. ഇതിലും ആനുപാതികമായ വർധന വരും.