തൃശൂർ: കേരളം പ്രളയദുരന്തത്തിൽ മുങ്ങിത്താഴ്ന്നപ്പോൾ യാതൊരു പ്രതിഫലവും വാങ്ങാതെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സ്വന്തം സേനയെന്ന് വിശേഷിപ്പിച്ച് ബിഗ് സല്യൂട്ട് നൽകിയ മുഖ്യമന്ത്രി, കോവിഡ് കാലത്ത് അവരെ മറന്നുവെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്ഗ്രസ് ദേശീയ അധ്യക്ഷൻ ടി.എൻ. പ്രതാപൻ എംപി.
ദുരിതമനുഭവിക്കുന്ന തൊഴിലാളിസമൂഹങ്ങളെ സഹായിക്കുവാൻ മുന്നോട്ടുവന്ന സംസ്ഥാന സർക്കാർ പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തെ സമ്പൂർണമായി അവഗണിച്ചതിൽ ടി.എൻ. പ്രതാപൻ പ്രതിഷേധം രേഖപ്പെടുത്തി. സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പ്രളയകാലത്തു സ്വമേധയാ തിരിച്ചുനൽകി മാതൃക കാണിച്ച ഒരു മാതൃകാസമൂഹത്തെ ഈ ദുരന്തമുഖത്തു സർക്കാർ അവഗണിക്കുന്നത് അങ്ങേയറ്റം വേദനജനകമാണ്.
കടലോര-കായലോര മത്സ്യ തൊഴിലാളികളും മത്സ്യവിതരണക്കാർ ഉൾപ്പെടെയുള്ള അനുബന്ധ തൊഴിലാളികളും കടുത്ത ദുരിതത്തിലാണ്. മറ്റു തൊഴിലാളി വിഭാഗങ്ങൾക്കു സർക്കാർ അനുവദിച്ച സാമ്പത്തിക സഹായ മാതൃകയിൽ പതിനായിരം രൂപ വീതം മത്സ്യത്തൊഴിലാളികൾക്കു നൽകണം. ഇതുസംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കു കത്തു നൽകി.
ദുരിതമനുഭവിക്കുന്ന തൊഴിലാളിസമൂഹങ്ങളെ സഹായിക്കുവാൻ മുന്നോട്ടുവന്ന സംസ്ഥാന സർക്കാർ പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തെ സമ്പൂർണമായി അവഗണിച്ചതിൽ ടി.എൻ. പ്രതാപൻ പ്രതിഷേധം രേഖപ്പെടുത്തി. സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പ്രളയകാലത്തു സ്വമേധയാ തിരിച്ചുനൽകി മാതൃക കാണിച്ച ഒരു മാതൃകാസമൂഹത്തെ ഈ ദുരന്തമുഖത്തു സർക്കാർ അവഗണിക്കുന്നത് അങ്ങേയറ്റം വേദനജനകമാണ്.
കടലോര-കായലോര മത്സ്യ തൊഴിലാളികളും മത്സ്യവിതരണക്കാർ ഉൾപ്പെടെയുള്ള അനുബന്ധ തൊഴിലാളികളും കടുത്ത ദുരിതത്തിലാണ്. മറ്റു തൊഴിലാളി വിഭാഗങ്ങൾക്കു സർക്കാർ അനുവദിച്ച സാമ്പത്തിക സഹായ മാതൃകയിൽ പതിനായിരം രൂപ വീതം മത്സ്യത്തൊഴിലാളികൾക്കു നൽകണം. ഇതുസംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കു കത്തു നൽകി.