തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുള്ള കമ്യൂണിറ്റി കിച്ചണുകളിൽ അനാവശ്യ ഇടപെടലുകൾ ഉണ്ടാവുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർദേശിക്കപ്പെട്ടിട്ടുള്ള ആളുകൾ മാത്രമേ കിച്ചണിൽ ഉണ്ടാകാവൂ. ഭക്ഷണം നല്കാൻ അർഹരായവരുടെ പേരുകൾ മുൻകൂട്ടി തീരുമാനിക്കണം. ഇഷ്ടക്കാർക്ക് ഭക്ഷണം കൊടുക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അനുവദിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയം നഗരസഭയ്ക്ക് പണില്ലാത്തതിനാൽ കമ്യൂണിറ്റി കിച്ചൺ അടയ്ക്കുന്നു എന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ല. നഗരസഭയുടെ തനതു ഫണ്ടിൽ അഞ്ചുകോടി രൂപ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ പച്ചക്കറി ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പരിശോധിച്ചപ്പോൾ ചരക്കുവരവ് കുറഞ്ഞതായി കാണുന്നു. ഇതുമൂലം വിപണിയിൽ വില കൂടുന്നുണ്ട്. കൂടുതൽ പച്ചക്കറി സംഭരിക്കാൻ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാസ്ക് ധരിക്കുന്നതിൽ ബോധവത്കരണം വേണം
തിരുവനന്തപുരം: മാസ്ക് ധരിക്കുന്നതിൽ വ്യക്തമായ ബോധവത്കരണം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അവരവർക്ക് രോഗം തടയാനാണ് മാസ്ക് എന്നു കരുതരുത്. മറ്റുള്ളവർക്ക് രോഗം വരാതിരിക്കാൻ കൂടിയാണിത്. അതുകൊണ്ട് മാസ്ക് വ്യാപകമായി ധരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്. അത് അനുസരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്ത അടിസ്ഥാനരഹിതം
തിരുവനന്തപുരം: തമിഴ്നാട്ടിൽ കൊറോണബാധിതരുടെ എണ്ണം കൂടുന്നതിനാൽ കേരളം അതിർത്തി മണ്ണിട്ട് അടച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു മുഖ്യമന്ത്രി പിറണായി വിജയൻ. അത്തരത്തിലൊരു ചിന്തയേ ഇല്ല.
ഇതേപോലെ, മറ്റൊരു വ്യാജ പ്രചാരണമാണ് പരീക്ഷാ തീയതികൾ തീരുമാനിച്ചുവെന്നത്. എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഇനി നടക്കാനുള്ള പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്ന പ്രചാരണവും അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയം നഗരസഭയ്ക്ക് പണില്ലാത്തതിനാൽ കമ്യൂണിറ്റി കിച്ചൺ അടയ്ക്കുന്നു എന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ല. നഗരസഭയുടെ തനതു ഫണ്ടിൽ അഞ്ചുകോടി രൂപ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ പച്ചക്കറി ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പരിശോധിച്ചപ്പോൾ ചരക്കുവരവ് കുറഞ്ഞതായി കാണുന്നു. ഇതുമൂലം വിപണിയിൽ വില കൂടുന്നുണ്ട്. കൂടുതൽ പച്ചക്കറി സംഭരിക്കാൻ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാസ്ക് ധരിക്കുന്നതിൽ ബോധവത്കരണം വേണം
തിരുവനന്തപുരം: മാസ്ക് ധരിക്കുന്നതിൽ വ്യക്തമായ ബോധവത്കരണം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അവരവർക്ക് രോഗം തടയാനാണ് മാസ്ക് എന്നു കരുതരുത്. മറ്റുള്ളവർക്ക് രോഗം വരാതിരിക്കാൻ കൂടിയാണിത്. അതുകൊണ്ട് മാസ്ക് വ്യാപകമായി ധരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്. അത് അനുസരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്ത അടിസ്ഥാനരഹിതം
തിരുവനന്തപുരം: തമിഴ്നാട്ടിൽ കൊറോണബാധിതരുടെ എണ്ണം കൂടുന്നതിനാൽ കേരളം അതിർത്തി മണ്ണിട്ട് അടച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു മുഖ്യമന്ത്രി പിറണായി വിജയൻ. അത്തരത്തിലൊരു ചിന്തയേ ഇല്ല.
ഇതേപോലെ, മറ്റൊരു വ്യാജ പ്രചാരണമാണ് പരീക്ഷാ തീയതികൾ തീരുമാനിച്ചുവെന്നത്. എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഇനി നടക്കാനുള്ള പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്ന പ്രചാരണവും അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.