കൊച്ചി: നിലവിലെ സാഹചര്യത്തില്‍ അതിഥിത്തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിപ്പോകുന്നത് അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇവര്‍ക്ക് ഭക്ഷണവും താമസസൗകര്യവും ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കോവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ തൊഴിലില്ലാതായ അന്യസംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്കിയ വിശദീകരണ പത്രികയിലാണ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് 5,178 ലേബര്‍ ക്യാമ്പുകളിലായി 1,63,061 തൊഴിലാളികള്‍ കേരളത്തിലുണ്ടെന്ന് വിശദീകരണ പത്രികയില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ പേരുള്ളത് എറണാകുളത്താണ്. 189 ലേബര്‍ ക്യാമ്പുകളിലായി 45,523 പേരാണ് ഇവിടെയുള്ളത്. തൊട്ടുപിന്നില്‍ കോട്ടയമാണ്. 365 ലേബര്‍ ക്യാമ്പുകളിലായി 21,850 തൊഴിലാളികൾ.
അതിഥിത്തൊഴിലാളികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഒരുക്കാന്‍ രണ്ടു കോടി രൂപ ലേബര്‍ കമ്മീഷണര്‍ക്ക് അനുവദിച്ചു. ദുരിതാശ്വാസനിധിയില്‍നിന്നു ജില്ലകള്‍ക്ക് 50 ലക്ഷം രൂപയും, വാഹനസൗകര്യമൊരുക്കാനായി ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് 50,000 രൂപ വീതവും നല്‍കിയിട്ടുണ്ട്.
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തുകയും ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യും. ലേബര്‍ കമ്മീഷണറേറ്റില്‍ ഇതിനായി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥാണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍.
കോവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ തൊഴിലില്ലാതായ അന്യസംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്കിയ വിശദീകരണ പത്രികയിലാണ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് 5,178 ലേബര്‍ ക്യാമ്പുകളിലായി 1,63,061 തൊഴിലാളികള്‍ കേരളത്തിലുണ്ടെന്ന് വിശദീകരണ പത്രികയില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ പേരുള്ളത് എറണാകുളത്താണ്. 189 ലേബര്‍ ക്യാമ്പുകളിലായി 45,523 പേരാണ് ഇവിടെയുള്ളത്. തൊട്ടുപിന്നില്‍ കോട്ടയമാണ്. 365 ലേബര്‍ ക്യാമ്പുകളിലായി 21,850 തൊഴിലാളികൾ.
അതിഥിത്തൊഴിലാളികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഒരുക്കാന്‍ രണ്ടു കോടി രൂപ ലേബര്‍ കമ്മീഷണര്‍ക്ക് അനുവദിച്ചു. ദുരിതാശ്വാസനിധിയില്‍നിന്നു ജില്ലകള്‍ക്ക് 50 ലക്ഷം രൂപയും, വാഹനസൗകര്യമൊരുക്കാനായി ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് 50,000 രൂപ വീതവും നല്‍കിയിട്ടുണ്ട്.
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തുകയും ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യും. ലേബര്‍ കമ്മീഷണറേറ്റില്‍ ഇതിനായി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥാണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍.