തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം രാജ്യവും സംസ്ഥാനങ്ങളും സ്വീകരിക്കേണ്ട നടപടി പഠിക്കാൻ മുൻ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം അധ്യക്ഷനായ 17 അംഗ സമിതിയെ കേരളം നിയോഗിച്ചു. ലോക്ക്ഡൗണിനുശേഷം രോഗവ്യാപനം തടയുന്നതിനു സ്വീകരിക്കേണ്ട നടപടികൾക്കൊപ്പം സാമ്പത്തികമായി സ്വീകരിക്കേണ്ട നിർദേശങ്ങളും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലുണ്ടാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുസംബന്ധിച്ച നിർദേശം സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളം വിദഗ്ധ സമിതി രൂപീകരിച്ചത്.
സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ബിഷപ് മാ൪ മാത്യു അറയ്ക്കൽ, മാമ്മൻ മാത്യു, എം.വി. ശ്രേയാംസ് കുമാർ, അരുണ സുന്ദ൪രാജൻ, ജേക്കബ് പുന്നൂസ്, അഡ്വ. രാമൻപിള്ള, രാജീവ് സദാനന്ദൻ, ഡോ. ബി. ഇക്ബാൽ, ഡോ. എം.വി.പിള്ള, ഡോ. ഫസൽ ഗഫൂർ, മുരളി തുമ്മാരകുടി, ഡോ. മൃദുൽ ഈപ്പൻ, ഡോ. പി. എ. കുമാർ, ഡോ. ഖദീജ മുംതാസ്, ഇരുദയ രാജൻ എന്നിവരാണ് സമിതി അംഗങ്ങൾ.
ലോക്ക്ഡൗൺ അവസാനിക്കുന്ന 14നു മുൻപ് സമിതി റിപ്പോർട്ട് പ്രധാനമന്ത്രിക്കു കൈമാറേണ്ടതുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുസംബന്ധിച്ച നിർദേശം സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളം വിദഗ്ധ സമിതി രൂപീകരിച്ചത്.
സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ബിഷപ് മാ൪ മാത്യു അറയ്ക്കൽ, മാമ്മൻ മാത്യു, എം.വി. ശ്രേയാംസ് കുമാർ, അരുണ സുന്ദ൪രാജൻ, ജേക്കബ് പുന്നൂസ്, അഡ്വ. രാമൻപിള്ള, രാജീവ് സദാനന്ദൻ, ഡോ. ബി. ഇക്ബാൽ, ഡോ. എം.വി.പിള്ള, ഡോ. ഫസൽ ഗഫൂർ, മുരളി തുമ്മാരകുടി, ഡോ. മൃദുൽ ഈപ്പൻ, ഡോ. പി. എ. കുമാർ, ഡോ. ഖദീജ മുംതാസ്, ഇരുദയ രാജൻ എന്നിവരാണ് സമിതി അംഗങ്ങൾ.
ലോക്ക്ഡൗൺ അവസാനിക്കുന്ന 14നു മുൻപ് സമിതി റിപ്പോർട്ട് പ്രധാനമന്ത്രിക്കു കൈമാറേണ്ടതുണ്ട്.