തൊടുപുഴ: ജില്ലയിൽ കോവിഡ് രോഗം ബാധിച്ചവരിൽ രണ്ടുപേരുടെ കൂടി മൂന്നാമത്തെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ ഇവർ ആശുപത്രി വിട്ടു.
ജില്ലയിൽ രണ്ടാമതു രോഗം ബാധിച്ച തൊടുപുഴ കുമാരമംഗലം സ്വദേശിയും കോണ്ഗ്രസ് നേതാവായ എ.പി. ഉസ്മാനുമാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽനിന്നു ഡിസ്ചാർജ് ചെയ്തത്. 14 ദിവസം ഇവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം.
ഏപ്രിൽ ഒന്നിനാണ് ഇവരുടെ സ്രവം ശേഖരിച്ച് ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചത്. ഇന്നലെ രോഗം ഭേദമായെന്ന് അവസാന പരിശോധന ഫലം വന്നു. എ.പി. ഉസ്മാന് മാർച്ച് 26നാണ് രോഗം സ്ഥിരീകരിച്ചത്. ദുബായിൽനിന്നെത്തിയ കുമാരമംഗലം സ്വദേശിക്ക് 25നാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ രണ്ടാമതു രോഗം ബാധിച്ച തൊടുപുഴ കുമാരമംഗലം സ്വദേശിയും കോണ്ഗ്രസ് നേതാവായ എ.പി. ഉസ്മാനുമാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽനിന്നു ഡിസ്ചാർജ് ചെയ്തത്. 14 ദിവസം ഇവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം.
ഏപ്രിൽ ഒന്നിനാണ് ഇവരുടെ സ്രവം ശേഖരിച്ച് ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചത്. ഇന്നലെ രോഗം ഭേദമായെന്ന് അവസാന പരിശോധന ഫലം വന്നു. എ.പി. ഉസ്മാന് മാർച്ച് 26നാണ് രോഗം സ്ഥിരീകരിച്ചത്. ദുബായിൽനിന്നെത്തിയ കുമാരമംഗലം സ്വദേശിക്ക് 25നാണ് രോഗം സ്ഥിരീകരിച്ചത്.