തിരുവനന്തപുരം: അയൽസംസ്ഥാനങ്ങൾ അതിർത്തികൾ മണ്ണിട്ട് അടയ്ക്കുന്പോൾ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കാമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. ലോക്ക് ഡൗൺ കാലയളവിൽ കൃഷിയിലേക്കു തിരിഞ്ഞാൽ അതൊരു ജീവിതചര്യയാക്കി മാറ്റാൻ സാധിക്കുമെന്നും മാധ്യമങ്ങളിൽ പ്രസിദ്ധീകരണത്തിനു നൽകിയ ലേഖനത്തിൽ മന്ത്രി പറഞ്ഞു.
അതിർത്തികൾ നാളെയും മണ്ണിട്ട് അടച്ചുകെട്ടിയെന്നു വരാം. നമുക്കാവശ്യമുള്ള ഭക്ഷ്യവസ്തുകൾക്കും പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കും വേണ്ടി അതിർത്തി കടന്നെത്തുന്ന ചരക്കുലോറികൾക്കായി കാത്തിരിക്കാതെ നമ്മുടെ സ്വന്തം മണ്ണിൽ വിത്തിറക്കി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടത്. മലയാളി സമൂഹത്തെ നല്ല ആരോഗ്യവും ശാരീരികക്ഷമതയും ഉള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ജീവനി - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ബൃഹത്തായ പദ്ധതിക്കു കൃഷിവകുപ്പ് രൂപം നൽകിയിരുന്നു. ആരോഗ്യവകുപ്പിന്റെ കൂടി സഹകരണത്തോടെ ഓരോ പ്രദേശത്തിനും അനുയോജ്യമായ ഭക്ഷണതളിക തയാറാക്കി, തളികയിലേക്ക് ആവശ്യമായ പഴങ്ങളും പച്ചക്കറികളും ജനകീയ പങ്കളിത്തത്തോടെ വീട്ടുവളപ്പിൽ തന്നെ വിളയിച്ചെടുക്കുക എന്നതാണു ജീവനിയുടെ രീതി ശാസ്ത്രം. ഈ വർഷം ജനുവരി ഒന്നു മുതൽ ഏപ്രിൽ 15 വരെയുള്ള കാലയളവിൽ ഈ കാർഷിക കർമപരിപാടി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പദ്ധതി നല്ല നിലയിൽ നടപ്പാക്കി വരുന്നതിനിടയിലാണ് കോവിഡ്- 19 രോഗവ്യാപനം ഉണ്ടായത്. അതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ കൂടി വന്നതോടെ നടീൽ വസ്തുക്കളുടെയും വിത്തുകളുടെയും വിതരണം തടസപ്പെട്ടു. എങ്കിലും വീടുകളിൽ പച്ചക്കറി കൃഷി ചെയ്യുന്നവർക്ക് അവ പരിപാലിക്കാൻ കൂടുതൽ സമയം ലഭിക്കുന്നുണ്ട്.
2017-18 സാന്പത്തിക വർഷം 69,047 ഹെക്ടർ പ്രദേശത്തു നിന്ന് നമ്മൾ 10 ലക്ഷം ടൺ പച്ചക്കറിയാണ് ഉല്പാദിപ്പിച്ചത്. 2018-19 ൽ ആകട്ടെ, 82,166 ഹെക്ടറിൽ നിന്ന് 12.12 ലക്ഷം ടണ്‍ പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ സാധിച്ചു. പ്രതിവർഷം 20 ലക്ഷം ടണ്‍ പച്ചക്കറി കേരളത്തിന് ആവശ്യമുണ്ട് ഇതിൽ തന്നെ 40 ശതമാനം പച്ചക്കറികൾ സംസ്ഥാനത്തിന് പുറത്തു നിന്നാണ് വരുന്നത്. ആഭ്യന്തര ഉത്പാദനം വർധിപ്പിച്ചാൽ മാത്രമേ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറയ്ക്കാൻ സാധിക്കുകയുള്ളു.
നാടൻ ഇനങ്ങൾ കൂടുതലായി കൃഷി ചെയ്യണം. പരന്പരാഗത വിത്തിനങ്ങൾ സംരക്ഷിക്കുന്നതിനും കൂടുതൽ സ്ഥലങ്ങളിൽ അവയുടെ കൃഷി വ്യാപിപ്പിക്കുന്നതിനും കൃഷിവകുപ്പ് നടപടി സ്വീകരിക്കുന്നുണ്ട്. 35 ഇനം പരന്പരാഗത വിത്തിനങ്ങൾ വിതരണം ചെയ്യുന്നുണ്ട്. സംസ്ഥാന കൃഷിവകുപ്പിന് കീഴിലുള്ള വിഎഫ്പിസികെ വഴിയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മുറയ്ക്ക് വിത്തുകൾ ശേഖരിക്കാവുന്നതാണ്.
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 50 ലക്ഷം കുടുംബങ്ങൾക്കു വിത്ത് പായ്ക്കറ്റുകളും തൈകളും വിതരണം ചെയ്യാൻ ശ്രമിക്കുകയാണ്. ഇതിനായി കൃഷി ഓഫീസർമാർ തങ്ങളുടെ ഫോൺ നമ്പറുകൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണം.സംശയനിവാരണത്തിനായി തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കിസാൻ കോൾ സെന്ററിലെ 1800-425-1661 എന്ന നമ്പരിലോ 9400022020 എന്ന മൊബൈൽ നമ്പറിലോ ജനങ്ങൾക്കു ബന്ധപ്പെടാവുന്നതാണ്.
ഇതുകൂടാതെ വീട്ടുവളപ്പിലെ സംയോജിത കൃഷി മാതൃകകളുടെ ഗവേഷണത്തിനായി കാർഷിക സർവകലാശാലയുടെ കീഴിൽ കരമനയിൽ പ്രവർത്തിക്കുന്ന ഫാമിംഗ് സിസ്റ്റം റിസർച്ച് സെന്ററുമായും കർഷകർക്ക് നേരിട്ട് സംശയദുരീകരണം നടത്താവുന്നതാണ് 9847022929, 9446 104347 എന്നീ നന്പറുകളിൽ ഫാമിംഗ് സിസ്റ്റം സെന്ററുമായി ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി സുനിൽകുമാർ അറിയിച്ചു.
അതിർത്തികൾ നാളെയും മണ്ണിട്ട് അടച്ചുകെട്ടിയെന്നു വരാം. നമുക്കാവശ്യമുള്ള ഭക്ഷ്യവസ്തുകൾക്കും പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കും വേണ്ടി അതിർത്തി കടന്നെത്തുന്ന ചരക്കുലോറികൾക്കായി കാത്തിരിക്കാതെ നമ്മുടെ സ്വന്തം മണ്ണിൽ വിത്തിറക്കി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടത്. മലയാളി സമൂഹത്തെ നല്ല ആരോഗ്യവും ശാരീരികക്ഷമതയും ഉള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ജീവനി - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ബൃഹത്തായ പദ്ധതിക്കു കൃഷിവകുപ്പ് രൂപം നൽകിയിരുന്നു. ആരോഗ്യവകുപ്പിന്റെ കൂടി സഹകരണത്തോടെ ഓരോ പ്രദേശത്തിനും അനുയോജ്യമായ ഭക്ഷണതളിക തയാറാക്കി, തളികയിലേക്ക് ആവശ്യമായ പഴങ്ങളും പച്ചക്കറികളും ജനകീയ പങ്കളിത്തത്തോടെ വീട്ടുവളപ്പിൽ തന്നെ വിളയിച്ചെടുക്കുക എന്നതാണു ജീവനിയുടെ രീതി ശാസ്ത്രം. ഈ വർഷം ജനുവരി ഒന്നു മുതൽ ഏപ്രിൽ 15 വരെയുള്ള കാലയളവിൽ ഈ കാർഷിക കർമപരിപാടി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പദ്ധതി നല്ല നിലയിൽ നടപ്പാക്കി വരുന്നതിനിടയിലാണ് കോവിഡ്- 19 രോഗവ്യാപനം ഉണ്ടായത്. അതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ കൂടി വന്നതോടെ നടീൽ വസ്തുക്കളുടെയും വിത്തുകളുടെയും വിതരണം തടസപ്പെട്ടു. എങ്കിലും വീടുകളിൽ പച്ചക്കറി കൃഷി ചെയ്യുന്നവർക്ക് അവ പരിപാലിക്കാൻ കൂടുതൽ സമയം ലഭിക്കുന്നുണ്ട്.
2017-18 സാന്പത്തിക വർഷം 69,047 ഹെക്ടർ പ്രദേശത്തു നിന്ന് നമ്മൾ 10 ലക്ഷം ടൺ പച്ചക്കറിയാണ് ഉല്പാദിപ്പിച്ചത്. 2018-19 ൽ ആകട്ടെ, 82,166 ഹെക്ടറിൽ നിന്ന് 12.12 ലക്ഷം ടണ്‍ പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ സാധിച്ചു. പ്രതിവർഷം 20 ലക്ഷം ടണ്‍ പച്ചക്കറി കേരളത്തിന് ആവശ്യമുണ്ട് ഇതിൽ തന്നെ 40 ശതമാനം പച്ചക്കറികൾ സംസ്ഥാനത്തിന് പുറത്തു നിന്നാണ് വരുന്നത്. ആഭ്യന്തര ഉത്പാദനം വർധിപ്പിച്ചാൽ മാത്രമേ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറയ്ക്കാൻ സാധിക്കുകയുള്ളു.
നാടൻ ഇനങ്ങൾ കൂടുതലായി കൃഷി ചെയ്യണം. പരന്പരാഗത വിത്തിനങ്ങൾ സംരക്ഷിക്കുന്നതിനും കൂടുതൽ സ്ഥലങ്ങളിൽ അവയുടെ കൃഷി വ്യാപിപ്പിക്കുന്നതിനും കൃഷിവകുപ്പ് നടപടി സ്വീകരിക്കുന്നുണ്ട്. 35 ഇനം പരന്പരാഗത വിത്തിനങ്ങൾ വിതരണം ചെയ്യുന്നുണ്ട്. സംസ്ഥാന കൃഷിവകുപ്പിന് കീഴിലുള്ള വിഎഫ്പിസികെ വഴിയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മുറയ്ക്ക് വിത്തുകൾ ശേഖരിക്കാവുന്നതാണ്.
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 50 ലക്ഷം കുടുംബങ്ങൾക്കു വിത്ത് പായ്ക്കറ്റുകളും തൈകളും വിതരണം ചെയ്യാൻ ശ്രമിക്കുകയാണ്. ഇതിനായി കൃഷി ഓഫീസർമാർ തങ്ങളുടെ ഫോൺ നമ്പറുകൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണം.സംശയനിവാരണത്തിനായി തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കിസാൻ കോൾ സെന്ററിലെ 1800-425-1661 എന്ന നമ്പരിലോ 9400022020 എന്ന മൊബൈൽ നമ്പറിലോ ജനങ്ങൾക്കു ബന്ധപ്പെടാവുന്നതാണ്.
ഇതുകൂടാതെ വീട്ടുവളപ്പിലെ സംയോജിത കൃഷി മാതൃകകളുടെ ഗവേഷണത്തിനായി കാർഷിക സർവകലാശാലയുടെ കീഴിൽ കരമനയിൽ പ്രവർത്തിക്കുന്ന ഫാമിംഗ് സിസ്റ്റം റിസർച്ച് സെന്ററുമായും കർഷകർക്ക് നേരിട്ട് സംശയദുരീകരണം നടത്താവുന്നതാണ് 9847022929, 9446 104347 എന്നീ നന്പറുകളിൽ ഫാമിംഗ് സിസ്റ്റം സെന്ററുമായി ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി സുനിൽകുമാർ അറിയിച്ചു.