കോഴിക്കോട്: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കാർഷിക ഉത്പന്നങ്ങള്‍ സംഭരിക്കാനാളില്ലാതെവന്ന സാഹചര്യത്തെ മുൻനിർത്തി കേരളത്തിലെ കർഷകരിൽനിന്നു വിളകള്‍ സംഭരിക്കാന്‍ സർക്കാരിന് കീഴിലുള്ളതും, സഹകരണ മേഖലയില്‍ പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങളെ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവന് എംപി കേന്ദ്ര കൃഷിമന്ത്രിക്കും, മുഖ്യമന്ത്രിക്കും കത്തയച്ചു.
ന്യൂഡൽഹി ആസ്ഥാനമായുള്ള നാഷണല്‍ അഗ്രികൾചറല്‍ കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ , കൊച്ചി ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡ് , കേരള സ്റ്റേസ്റ്റ് കോ ഓപ്പറേറ്റീവ് റബ്ബര്‍ മാർക്കറ്റിംഗ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളെ നോഡല്‍ ഏജൻസികളായി ചുമതലപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ലോക്ക് ഡൗണിന് മുമ്പുതന്നെ വിളവെടുപ്പ് കഴിഞ്ഞ വിളകള്‍ കർഷകരുടെ കൈവശമിരുന്ന് നശിച്ചുപോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. റബ്ബർ, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, ജാതിക്ക, കൊക്കോ തുടങ്ങിയ വിളകളാണ് പ്രധാനമായും മലയോര കർഷകരുടെ ജീവിത മാർഗം.
കാർഷിക ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ കടകംമ്പോളങ്ങള്‍ ഇല്ലാത്തതുമൂലം വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകര്‍ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര കൃഷിമന്ത്രിക്കും മുഖ്യമന്ത്രിക്കുമയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. സംഭരണത്തിനായി ഈ സ്ഥപനങ്ങൾക്ക് ഒട്ടുമിക്ക ജില്ലകളിലും സംഭരണ കേന്ദ്രങ്ങളുണ്ട്. ഇത് മറ്റ് വഴികളൊന്നും മുന്നിലില്ലാത്ത കർഷകർക്ക് ഗുണകരമാകുമെന്നും എംപി പറഞ്ഞു.
ന്യൂഡൽഹി ആസ്ഥാനമായുള്ള നാഷണല്‍ അഗ്രികൾചറല്‍ കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ , കൊച്ചി ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡ് , കേരള സ്റ്റേസ്റ്റ് കോ ഓപ്പറേറ്റീവ് റബ്ബര്‍ മാർക്കറ്റിംഗ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളെ നോഡല്‍ ഏജൻസികളായി ചുമതലപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ലോക്ക് ഡൗണിന് മുമ്പുതന്നെ വിളവെടുപ്പ് കഴിഞ്ഞ വിളകള്‍ കർഷകരുടെ കൈവശമിരുന്ന് നശിച്ചുപോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. റബ്ബർ, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, ജാതിക്ക, കൊക്കോ തുടങ്ങിയ വിളകളാണ് പ്രധാനമായും മലയോര കർഷകരുടെ ജീവിത മാർഗം.
കാർഷിക ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ കടകംമ്പോളങ്ങള്‍ ഇല്ലാത്തതുമൂലം വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകര്‍ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര കൃഷിമന്ത്രിക്കും മുഖ്യമന്ത്രിക്കുമയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. സംഭരണത്തിനായി ഈ സ്ഥപനങ്ങൾക്ക് ഒട്ടുമിക്ക ജില്ലകളിലും സംഭരണ കേന്ദ്രങ്ങളുണ്ട്. ഇത് മറ്റ് വഴികളൊന്നും മുന്നിലില്ലാത്ത കർഷകർക്ക് ഗുണകരമാകുമെന്നും എംപി പറഞ്ഞു.