പത്തനംതിട്ട: നിസാമുദീനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു തിരിച്ചെത്തിയ ചിറ്റാർ സ്വദേശികളായ രണ്ടുപേരുടെ കോവിഡ് 19 പരിശോധനാഫലം നെഗറ്റീവ്. ജില്ലയിൽനിന്ന് 17 പേരാണ് സമ്മേളനത്തിൽ വിവിധ ദിവസങ്ങളിലായി പങ്കെടുത്തിട്ടുള്ളതെന്നു കണ്ടെത്തിയിരുന്നു. ഇവരിൽ ഒരാൾ ഡൽഹിയിൽതന്നെ മരിച്ചു. മൂന്നുപേർ ഡൽഹിയിൽ നിരീക്ഷണത്തിലാണ്.
നാട്ടിലുള്ള 12 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നാലുപേർ ആശുപത്രി ഐസൊലേഷനിലാണ്. ഇതിൽ രണ്ടു പേരുടെ പരിശോധനാ ഫലമാണ് ഇന്നലെ ലഭിച്ചത്. മറ്റുള്ളവരുടെ സ്രവവും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
പത്തനംതിട്ടയിൽ ഷാർജയിൽനിന്നെത്തിയ തുന്പമണ്‍ സ്വദേശിയായ 26 കാരനു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാർച്ച് 22നാണ് ഇയാൾ നെടുന്പാശേരിയിലെത്തിയത്. എയർ അറേബ്യയുടെ ജി 9425 ഫ്ളൈറ്റിലായിരുന്നു യാത്ര.
യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഏഴുപേരെ തിരിച്ചറിഞ്ഞു നിരീക്ഷണത്തിലാക്കി. കൂടാതെ നേരിട്ട് ഇടപഴകിയ 18 പേരെയും അല്ലാതെയുള്ള അഞ്ചുപേരെയും കണ്ടെത്തി. ഇയാളുടെ റൂട്ട്മാപ്പ് ഇന്നലെ പ്രസിദ്ധീകരിച്ചു. ഫ്ളൈറ്റിൽ യാത്ര ചെയ്തിരുന്നവരും ഇയാളുടെ സഞ്ചാരപഥവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരും 9188297118 നന്പരിൽ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.
നാട്ടിലുള്ള 12 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നാലുപേർ ആശുപത്രി ഐസൊലേഷനിലാണ്. ഇതിൽ രണ്ടു പേരുടെ പരിശോധനാ ഫലമാണ് ഇന്നലെ ലഭിച്ചത്. മറ്റുള്ളവരുടെ സ്രവവും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
പത്തനംതിട്ടയിൽ ഷാർജയിൽനിന്നെത്തിയ തുന്പമണ്‍ സ്വദേശിയായ 26 കാരനു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാർച്ച് 22നാണ് ഇയാൾ നെടുന്പാശേരിയിലെത്തിയത്. എയർ അറേബ്യയുടെ ജി 9425 ഫ്ളൈറ്റിലായിരുന്നു യാത്ര.
യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഏഴുപേരെ തിരിച്ചറിഞ്ഞു നിരീക്ഷണത്തിലാക്കി. കൂടാതെ നേരിട്ട് ഇടപഴകിയ 18 പേരെയും അല്ലാതെയുള്ള അഞ്ചുപേരെയും കണ്ടെത്തി. ഇയാളുടെ റൂട്ട്മാപ്പ് ഇന്നലെ പ്രസിദ്ധീകരിച്ചു. ഫ്ളൈറ്റിൽ യാത്ര ചെയ്തിരുന്നവരും ഇയാളുടെ സഞ്ചാരപഥവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരും 9188297118 നന്പരിൽ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.