തിരുവനന്തപുരം: കൊറോണ ചികിത്സയ്ക്കു വിപുലമായ സംവിധാനം മുൻകൂട്ടി തയാറാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ 1,07,928 ഐസൊലേഷൻ ബെഡിനുള്ള സൗകര്യങ്ങള്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തിൽ കണ്ടെത്തി. ഇതില്‍ ബാത്ത്റൂം സൗകര്യത്തോടു കൂടിയ 77,098 ബെഡുകള്‍ സജ്ജമാക്കിയതായി മന്ത്രി ജി. സുധാകരൻ പറഞ്ഞു.
ഇനി 30,830 ബെഡുകളാണു തയാറാക്കാനുള്ളത്. ഏപ്രില്‍ അഞ്ചിനുള്ളില്‍ ഇവ പൂർണമായി സജ്ജമാക്കും. ഇതോടെ ബെഡുകള്‍ 1,07,928 ആകും. ആവശ്യമെന്നു കണ്ടാൽ മറ്റു വകുപ്പുകളുടെ അനുമതിയോടെ അവരുടെ കെട്ടിടങ്ങളും ഐസൊലേഷന്‍ വാര്‍ഡുകളാക്കുമെന്നും ജി. സുധാകരൻ പറഞ്ഞു.
ഇനി 30,830 ബെഡുകളാണു തയാറാക്കാനുള്ളത്. ഏപ്രില്‍ അഞ്ചിനുള്ളില്‍ ഇവ പൂർണമായി സജ്ജമാക്കും. ഇതോടെ ബെഡുകള്‍ 1,07,928 ആകും. ആവശ്യമെന്നു കണ്ടാൽ മറ്റു വകുപ്പുകളുടെ അനുമതിയോടെ അവരുടെ കെട്ടിടങ്ങളും ഐസൊലേഷന്‍ വാര്‍ഡുകളാക്കുമെന്നും ജി. സുധാകരൻ പറഞ്ഞു.