തിരുവനന്തപുരം: ആഴ്ചയിൽ 16 മണിക്കൂർ അധ്യാപന ജോലി ഉണ്ടെങ്കിൽ മാത്രമേ സംസ്ഥാനത്തെ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ അധ്യാപക തസ്തിക അനുവദിക്കാവു എന്നു കാട്ടി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
സംസ്ഥാനത്തെ കോളജുകളിലെ അധ്യാപക തസ്തികകളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒരു ഉത്തരവാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
നിലവിലുള്ള അധ്യാപകർ റിട്ടയറാവുകയോ രാജിവച്ചുപോവുകയോ ചെയ്യുന്പോൾ ഉൾപ്പെടെയുള്ള പുതിയ നിയമനത്തിന് ഇതു വിലങ്ങുതടിയാകും. ആഴ്ചയിൽ 16 മണിക്കൂർ ജോലി ഇല്ലാത്ത അധ്യാപക തസ്തികയിൽ ഗസ്റ്റ് അധ്യാപകരെവച്ച് പഠനം നടത്തണം.
അധ്യാപക തസ്തിക അനുവദിക്കുന്നതിന് ഇപ്പോഴുള്ള മാനദണ്ഡപ്രകാരം നിയമനം നടത്തിയാൽ സർക്കാരിന് വൻ സാന്പത്തിക ബാധ്യതയാണെന്നു കാട്ടിയാണ് പുതിയ ഉത്തരവ് ഇറക്കിയതെന്നാണ് വിശദീകരണം. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അനിശ്ചിതത്വം സൃഷ്ടിക്കുന്ന ഉത്തരവാണിതെന്ന് മാനേജുമെന്റുകൾ പരാതിപ്പെടുന്നു.
സംസ്ഥാനത്തെ കോളജുകളിലെ അധ്യാപക തസ്തികകളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒരു ഉത്തരവാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
നിലവിലുള്ള അധ്യാപകർ റിട്ടയറാവുകയോ രാജിവച്ചുപോവുകയോ ചെയ്യുന്പോൾ ഉൾപ്പെടെയുള്ള പുതിയ നിയമനത്തിന് ഇതു വിലങ്ങുതടിയാകും. ആഴ്ചയിൽ 16 മണിക്കൂർ ജോലി ഇല്ലാത്ത അധ്യാപക തസ്തികയിൽ ഗസ്റ്റ് അധ്യാപകരെവച്ച് പഠനം നടത്തണം.
അധ്യാപക തസ്തിക അനുവദിക്കുന്നതിന് ഇപ്പോഴുള്ള മാനദണ്ഡപ്രകാരം നിയമനം നടത്തിയാൽ സർക്കാരിന് വൻ സാന്പത്തിക ബാധ്യതയാണെന്നു കാട്ടിയാണ് പുതിയ ഉത്തരവ് ഇറക്കിയതെന്നാണ് വിശദീകരണം. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അനിശ്ചിതത്വം സൃഷ്ടിക്കുന്ന ഉത്തരവാണിതെന്ന് മാനേജുമെന്റുകൾ പരാതിപ്പെടുന്നു.