കൊച്ചി: ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരത്തെ വളരെ ഗൗരവമായി ബാധിച്ചേക്കാവുന്ന കോളജുകളിലെ തസ്തിക നിര്ണയഭേദഗതി പിന്‍വലിക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്. സാമ്പത്തിക ബാധ്യതയുടെ പേരില്‍ നിലവിലുള്ള രണ്ടായിരത്തിലധികം കോളജ് അധ്യാപക തസ്തികകളാണ് ഈ ഉത്തരവുവഴി ഇല്ലാതാവുക.
നിലവില്‍ ഒരു തസ്തികയ്ക്കുശേഷം ഒമ്പതു മണിക്കൂറില്‍ കൂടുതല്‍ ജോലിഭാരമുണ്ടെങ്കില്‍ ഒരു തസ്തിക കൂടി അനുവദിച്ചിരുന്ന ഉത്തരവാണ് കൂടുതലായി 16 മണിക്കൂര്‍ ഉണ്ടെങ്കില്‍ മാത്രം രണ്ടാമത്തെ തസ്തിക അനുവദിക്കൂവെന്നു ഭേദഗതി വരുത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പ്രോജക്ട് വര്‍ക്കുകളും വ്യക്തിഗത ഗൈഡന്‍സും ആനുകാലിക ഗവേഷണങ്ങളും വഴി വളരെ ഗൗരവമായി പഠനപ്രക്രിയ ആവശ്യമായ പിജി ക്ലാസുകളില്‍ അനുവദിച്ചിരുന്ന തസ്തിക നിര്‍ണയത്തിനുള്ള 1:1.5 എന്ന മാനദണ്ഡവും ഇതുവഴി ഇല്ലാതാക്കിയിരിക്കുകയാണ്.
വിവിധ തടസവാദങ്ങള്‍ സൃഷ്ടിച്ച് അനുവദനീയമായ തസ്തികകളില്‍പോലും യഥാസമയം നിയമനം നടത്താന്‍ സാധിക്കാതെ ഇപ്പോള്‍തന്നെ അസ്വസ്ഥമായിരിക്കുന്ന കോളജ് അന്തരീക്ഷം ഈ ഉത്തരവുവഴി കൂടുതല്‍ കലുഷിതമാകും. സംസ്ഥാനത്തെ ജനങ്ങള്‍ വലിയൊരു ദുരന്തത്തില്‍നിന്നുള്ള അതിജീവനത്തിനായി സംയുക്തമായി സഹകരിച്ചു മുന്നേറുമ്പോള്‍ അനുചിതവും മനുഷ്യത്വരഹിതവുമായ ഈ ഉത്തരവ് സ്വകാര്യ മേഖലയോടുള്ള ഉദ്യോഗസ്ഥ വൃന്ദത്തിന്റെ വൈരനിര്യാതന നടപടിയുടെ ഭാഗമായി മാത്രമേ കാണാനാകൂ.
കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ പ്രാപ്തരായ പ്രതിഭകളെ രൂപപ്പെടുത്തേണ്ട കലാലയങ്ങളില്‍ സാമ്പത്തിക പരിമിതികളുടെയും ബാധ്യതയുടെയും പേരില്‍ അധ്യാപകരുടെ എണ്ണം കുറച്ചും ജോലിഭാരം വര്‍ധിപ്പിച്ചും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഈ ഉത്തരവ് പിന്‍വലിക്കാന്‍ തയാറാകണമെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിലവില്‍ ഒരു തസ്തികയ്ക്കുശേഷം ഒമ്പതു മണിക്കൂറില്‍ കൂടുതല്‍ ജോലിഭാരമുണ്ടെങ്കില്‍ ഒരു തസ്തിക കൂടി അനുവദിച്ചിരുന്ന ഉത്തരവാണ് കൂടുതലായി 16 മണിക്കൂര്‍ ഉണ്ടെങ്കില്‍ മാത്രം രണ്ടാമത്തെ തസ്തിക അനുവദിക്കൂവെന്നു ഭേദഗതി വരുത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പ്രോജക്ട് വര്‍ക്കുകളും വ്യക്തിഗത ഗൈഡന്‍സും ആനുകാലിക ഗവേഷണങ്ങളും വഴി വളരെ ഗൗരവമായി പഠനപ്രക്രിയ ആവശ്യമായ പിജി ക്ലാസുകളില്‍ അനുവദിച്ചിരുന്ന തസ്തിക നിര്‍ണയത്തിനുള്ള 1:1.5 എന്ന മാനദണ്ഡവും ഇതുവഴി ഇല്ലാതാക്കിയിരിക്കുകയാണ്.
വിവിധ തടസവാദങ്ങള്‍ സൃഷ്ടിച്ച് അനുവദനീയമായ തസ്തികകളില്‍പോലും യഥാസമയം നിയമനം നടത്താന്‍ സാധിക്കാതെ ഇപ്പോള്‍തന്നെ അസ്വസ്ഥമായിരിക്കുന്ന കോളജ് അന്തരീക്ഷം ഈ ഉത്തരവുവഴി കൂടുതല്‍ കലുഷിതമാകും. സംസ്ഥാനത്തെ ജനങ്ങള്‍ വലിയൊരു ദുരന്തത്തില്‍നിന്നുള്ള അതിജീവനത്തിനായി സംയുക്തമായി സഹകരിച്ചു മുന്നേറുമ്പോള്‍ അനുചിതവും മനുഷ്യത്വരഹിതവുമായ ഈ ഉത്തരവ് സ്വകാര്യ മേഖലയോടുള്ള ഉദ്യോഗസ്ഥ വൃന്ദത്തിന്റെ വൈരനിര്യാതന നടപടിയുടെ ഭാഗമായി മാത്രമേ കാണാനാകൂ.
കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ പ്രാപ്തരായ പ്രതിഭകളെ രൂപപ്പെടുത്തേണ്ട കലാലയങ്ങളില്‍ സാമ്പത്തിക പരിമിതികളുടെയും ബാധ്യതയുടെയും പേരില്‍ അധ്യാപകരുടെ എണ്ണം കുറച്ചും ജോലിഭാരം വര്‍ധിപ്പിച്ചും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഈ ഉത്തരവ് പിന്‍വലിക്കാന്‍ തയാറാകണമെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.