തൃശൂർ: കാട്ടുപന്നിക്ക് എന്തു ലോക്ക് ഡൗണ്‍, എന്തു വിലക്ക്. വിശന്നുവലഞ്ഞാൽ കാട്ടിൽനിന്നു നാട്ടിലേക്കും അവിടെനിന്നു നഗരത്തിലേക്കും ഇറങ്ങും. എന്നിട്ടും രക്ഷയില്ലെങ്കിൽ കോർപറേഷനിലെ ചുറുചുറുക്കുള്ള ജനപ്രതിനിധിയുടെ വീട്ടിലേക്ക് ഓടിക്കയറും.
ഇന്നലെ തൃശൂർ നഗരത്തിലാണു സംഭവം. തൃശൂർ കോർപറേഷൻ കൗണ്‍സിലർ ജോർജ് ചാണ്ടിയുടെ വീട്ടുമുറ്റത്തേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്. നഗരമധ്യത്തിൽ ജൂബിലി മിഷൻ ആശുപത്രിക്കു മുന്നിലാണ് ജോർജ് ചാണ്ടിയുടെ വസതി.
സമീപത്തൊന്നും കാടോ കുറ്റിക്കാടോ ഇല്ല. പത്തു കിലോമീറ്റർ അകലെ പോലീസ് അക്കാഡമിയും മറ്റു സർക്കാർ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന രാമവർമപുരം പ്രദേശത്തുനിന്നു കാടിറങ്ങിവന്നതാണിത്. ചേറൂർ റോഡിലൂടെ ഓടിക്കിതച്ച് ചെമ്പൂക്കാവിലെത്തി. അവിടെനിന്ന് മ്യൂസിയംവഴി കിഴക്കേകോട്ട ജംഗ്ഷനിലെത്തി. റോഡിൽ ഗതാഗതമൊന്നും ഇല്ലാതിരുന്നതിനാൽ കാട്ടുപന്നിയെ തടസപ്പെടുത്താൻ ആരുമുണ്ടായില്ല. എന്നാൽ കിഴക്കേകോട്ടയിൽ എത്തിയപ്പോഴേക്കും പിറകേ ആളുകൾ കൂടി.
ജൂബിലി മിഷൻ ആശുപത്രിയുടെ മുന്നിലെത്തിയപ്പോഴേക്കും ആൾക്കൂട്ടം വീഡിയോ എടുക്കാനും ഫോട്ടോ എടുക്കാനുമായി തിക്കിത്തിരിക്കി. ആരാധകരുടെ ബഹളം സഹിക്കാനാകാതെ തുറന്നുകിടന്നിരുന്ന ഗേറ്റ് കടന്ന് ജോർജ് ചാണ്ടിയുടെ പുരയിടത്തിലേക്ക് ഓടിക്കയറി. അതോടെ ജനക്കൂട്ടം ഗേറ്റ് അടച്ചു.
കാട്ടുപന്നിയുടെയും ജനക്കൂട്ടത്തിന്റെയും ബഹളം കേട്ടു പുറത്തുവന്ന ജോർജ് ചാണ്ടി വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ഉടനെ അവരെത്തി കാട്ടുപന്നിയെ പിടികൂടി കാട്ടിൽ വിട്ടയച്ചു.
ഇന്നലെ തൃശൂർ നഗരത്തിലാണു സംഭവം. തൃശൂർ കോർപറേഷൻ കൗണ്‍സിലർ ജോർജ് ചാണ്ടിയുടെ വീട്ടുമുറ്റത്തേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്. നഗരമധ്യത്തിൽ ജൂബിലി മിഷൻ ആശുപത്രിക്കു മുന്നിലാണ് ജോർജ് ചാണ്ടിയുടെ വസതി.
സമീപത്തൊന്നും കാടോ കുറ്റിക്കാടോ ഇല്ല. പത്തു കിലോമീറ്റർ അകലെ പോലീസ് അക്കാഡമിയും മറ്റു സർക്കാർ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന രാമവർമപുരം പ്രദേശത്തുനിന്നു കാടിറങ്ങിവന്നതാണിത്. ചേറൂർ റോഡിലൂടെ ഓടിക്കിതച്ച് ചെമ്പൂക്കാവിലെത്തി. അവിടെനിന്ന് മ്യൂസിയംവഴി കിഴക്കേകോട്ട ജംഗ്ഷനിലെത്തി. റോഡിൽ ഗതാഗതമൊന്നും ഇല്ലാതിരുന്നതിനാൽ കാട്ടുപന്നിയെ തടസപ്പെടുത്താൻ ആരുമുണ്ടായില്ല. എന്നാൽ കിഴക്കേകോട്ടയിൽ എത്തിയപ്പോഴേക്കും പിറകേ ആളുകൾ കൂടി.
ജൂബിലി മിഷൻ ആശുപത്രിയുടെ മുന്നിലെത്തിയപ്പോഴേക്കും ആൾക്കൂട്ടം വീഡിയോ എടുക്കാനും ഫോട്ടോ എടുക്കാനുമായി തിക്കിത്തിരിക്കി. ആരാധകരുടെ ബഹളം സഹിക്കാനാകാതെ തുറന്നുകിടന്നിരുന്ന ഗേറ്റ് കടന്ന് ജോർജ് ചാണ്ടിയുടെ പുരയിടത്തിലേക്ക് ഓടിക്കയറി. അതോടെ ജനക്കൂട്ടം ഗേറ്റ് അടച്ചു.
കാട്ടുപന്നിയുടെയും ജനക്കൂട്ടത്തിന്റെയും ബഹളം കേട്ടു പുറത്തുവന്ന ജോർജ് ചാണ്ടി വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ഉടനെ അവരെത്തി കാട്ടുപന്നിയെ പിടികൂടി കാട്ടിൽ വിട്ടയച്ചു.