മുക്കം: കോവിഡ് മഹാമാരിയെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിൽ സർക്കാർ എല്ലാവർക്കും കരുതൽ ഒരുക്കിയപ്പോൾ പൂർണമായും അവഗണിക്കപ്പെട്ട് സംസ്ഥാനത്തെ അയ്യായിരത്തോളം എയ്ഡഡ് സ്കൂൾ അധ്യാപകർ. നാലുവർഷമായി ശമ്പളം ലഭിക്കാതെ സർക്കാരിന്റെ കനിവ് കാത്ത് തീവ്ര യാതനയിൽ കഴിയുകയാണിവർ.
വിരമിക്കൽ അടക്കമുള്ള വിവിധകാരണങ്ങൾകൊണ്ട് എയ്ഡഡ് സ്കൂളുകളിൽ ഒഴിവുവന്ന അധ്യാപക തസ്തികകളിൽ ജോലിക്ക് കയറിയ ഇവർക്ക് സർക്കാർ ഇതുവരെ ഔദ്യോഗികമായി നിയമനം നൽകാത്തതാണ് പ്രശ്നം. ഒരു ദിവസത്തെ അധ്യാപക ജോലി കൃത്യമായി ചെയ്ത് പിന്നീടുള്ള സമയത്ത് ട്യൂഷൻ എടുത്തും രാത്രികാലങ്ങളിൽ ഓട്ടോറിക്ഷ ഓടിച്ചും വാഹനങ്ങളിൽ ജോലി ചെയ്തുമൊക്കെയാണ് ഇവർ നിത്യവൃത്തിക്കുള്ള വരുമാനം കണ്ടെത്തിയിരുന്നത്. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ ഇവരുടെ വരുമാനമാർഗം നിലച്ചു.
സർക്കാർ നിർദേശിച്ച മുഴുവൻ വിദ്യാഭ്യാസ യോഗ്യതകളുമുള്ള ഇവർ സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞമടക്കം വിജയകരമായി നടപ്പാക്കാൻ നാലരവർഷമായി പ്രവർത്തിക്കുന്നവരാണ്. സംസ്ഥാനത്തെ എല്ലാ തൊഴിലാളികൾക്കും ദിവസവേതനക്കാർക്കും ഭക്ഷണവും ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കിയ മുഖ്യമന്ത്രിക്ക് കഴിഞ്ഞ നാലുവർഷമായി ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്ത അധ്യാപകരുടെ ദുരിതം മനസിലാക്കാനാവുന്നില്ലേയെന്ന് എയ്ഡഡ് സ്കൂൾ അധ്യാപികയായ സുമയ്യ സുമം ചോദിക്കുന്നു.
നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാഭ്യാസ ഓഫിസുകളിലും സെക്രട്ടേറിയറ്റിലും വിദ്യാഭ്യാസ മന്ത്രിയുടെ കാര്യാലയത്തിലും നിരന്തരം കയറിയിറങ്ങിയിട്ടും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്ന് അധ്യാപകർ നിരാശയോടെ പറയുന്നു.
വിരമിക്കൽ അടക്കമുള്ള വിവിധകാരണങ്ങൾകൊണ്ട് എയ്ഡഡ് സ്കൂളുകളിൽ ഒഴിവുവന്ന അധ്യാപക തസ്തികകളിൽ ജോലിക്ക് കയറിയ ഇവർക്ക് സർക്കാർ ഇതുവരെ ഔദ്യോഗികമായി നിയമനം നൽകാത്തതാണ് പ്രശ്നം. ഒരു ദിവസത്തെ അധ്യാപക ജോലി കൃത്യമായി ചെയ്ത് പിന്നീടുള്ള സമയത്ത് ട്യൂഷൻ എടുത്തും രാത്രികാലങ്ങളിൽ ഓട്ടോറിക്ഷ ഓടിച്ചും വാഹനങ്ങളിൽ ജോലി ചെയ്തുമൊക്കെയാണ് ഇവർ നിത്യവൃത്തിക്കുള്ള വരുമാനം കണ്ടെത്തിയിരുന്നത്. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ ഇവരുടെ വരുമാനമാർഗം നിലച്ചു.
സർക്കാർ നിർദേശിച്ച മുഴുവൻ വിദ്യാഭ്യാസ യോഗ്യതകളുമുള്ള ഇവർ സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞമടക്കം വിജയകരമായി നടപ്പാക്കാൻ നാലരവർഷമായി പ്രവർത്തിക്കുന്നവരാണ്. സംസ്ഥാനത്തെ എല്ലാ തൊഴിലാളികൾക്കും ദിവസവേതനക്കാർക്കും ഭക്ഷണവും ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കിയ മുഖ്യമന്ത്രിക്ക് കഴിഞ്ഞ നാലുവർഷമായി ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്ത അധ്യാപകരുടെ ദുരിതം മനസിലാക്കാനാവുന്നില്ലേയെന്ന് എയ്ഡഡ് സ്കൂൾ അധ്യാപികയായ സുമയ്യ സുമം ചോദിക്കുന്നു.
നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാഭ്യാസ ഓഫിസുകളിലും സെക്രട്ടേറിയറ്റിലും വിദ്യാഭ്യാസ മന്ത്രിയുടെ കാര്യാലയത്തിലും നിരന്തരം കയറിയിറങ്ങിയിട്ടും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്ന് അധ്യാപകർ നിരാശയോടെ പറയുന്നു.