കൊച്ചി: കോവിഡിനെതിരായ പോരാട്ടത്തില്‍ ഭരണകൂടങ്ങള്‍ക്കു സഹായ ഹസ്തവുമായി നാഷണല്‍ കേഡറ്റ് കോര്‍പസ് (എന്‍സിസി). ഹെൽപ് ലൈന്‍, കോള്‍ സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനം, ഭക്ഷണം, മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ ദുരിതാശ്വാസ സാധനങ്ങളുടെ വിതരണം, വിവിധ വിഭാഗങ്ങള്‍ക്കുള്ള സഹായം, ഡോറ്റാ മാനേജ്മെന്റ്, ക്യൂ, ട്രാഫിക് നിയന്ത്രണം എന്നീ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനായിരിക്കും കേഡറ്റുകളെ നിയോഗിക്കുക.
18നു മുകളില്‍ പ്രായമുള്ള സീനിയര്‍ ഡിവിഷന് വോളണ്ടിയര്‍ കേഡറ്റുകളെ മാത്രമേ നിയോഗിക്കൂ. ക്രമസമാധാന പാലനം, സൈനിക ഉത്തരവാദിത്തങ്ങള്‍, കോവിഡ് കൂടുതല്‍ ബാധിച്ചിരിക്കുന്ന ഹോട്ട്സ്പോട്ടുകളിലെ സേവനം എന്നിവയ്ക്ക് ഇവരെ ചുമതലപ്പെടുത്തില്ല. ഒരു പെര്‍മനന്റ് ഇന്‍സ്ട്രക്ടര്‍ സ്റ്റാഫ് അല്ലെങ്കില്‍ ഒരു അസോസിയേറ്റ് എന്‍സിസി ഓഫീസറുടെ കീഴില്‍ എട്ടു മുതല്‍ 20 പേരടങ്ങിയ സംഘങ്ങളായാണു കേഡറ്റുകളെ നിയമിക്കേണ്ടത്. വോളന്റിയര്‍ കേഡറ്റുകളെ നിയമിക്കാനുള്ള അപേക്ഷ സംസ്ഥാന-ജില്ലാ ഭരണകൂടങ്ങള്‍ എന്‍സിസി ഡയറക്ടറേറ്റുകള്‍ വഴി അയയ്ക്കണം.
18നു മുകളില്‍ പ്രായമുള്ള സീനിയര്‍ ഡിവിഷന് വോളണ്ടിയര്‍ കേഡറ്റുകളെ മാത്രമേ നിയോഗിക്കൂ. ക്രമസമാധാന പാലനം, സൈനിക ഉത്തരവാദിത്തങ്ങള്‍, കോവിഡ് കൂടുതല്‍ ബാധിച്ചിരിക്കുന്ന ഹോട്ട്സ്പോട്ടുകളിലെ സേവനം എന്നിവയ്ക്ക് ഇവരെ ചുമതലപ്പെടുത്തില്ല. ഒരു പെര്‍മനന്റ് ഇന്‍സ്ട്രക്ടര്‍ സ്റ്റാഫ് അല്ലെങ്കില്‍ ഒരു അസോസിയേറ്റ് എന്‍സിസി ഓഫീസറുടെ കീഴില്‍ എട്ടു മുതല്‍ 20 പേരടങ്ങിയ സംഘങ്ങളായാണു കേഡറ്റുകളെ നിയമിക്കേണ്ടത്. വോളന്റിയര്‍ കേഡറ്റുകളെ നിയമിക്കാനുള്ള അപേക്ഷ സംസ്ഥാന-ജില്ലാ ഭരണകൂടങ്ങള്‍ എന്‍സിസി ഡയറക്ടറേറ്റുകള്‍ വഴി അയയ്ക്കണം.