തിരുവനന്തപുരം: കോവിഡ് ലോക്ക് ഡൗണിനെ തുടർന്നുള്ള ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ചിനു മന്ത്രിസഭയുടെ അംഗീകാരം. സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഇപ്പോൾ ലഭിക്കുന്ന മാർച്ചിലെ ശമ്പളം മുതൽ സാലറി ചലഞ്ചിന് ജീവനക്കാർ സ്വമേധയാ മുന്നോട്ടു വരണമെന്നാണു നിർദേശം. ഈ മാസം എത്രത്തോളം പേർ സാലറി ചലഞ്ചിൽ പങ്കാളിയായെന്നു വിലയിരുത്തും. കുറവാണെന്നു കണ്ടാൽ തെലുങ്കാന മാതൃകയിൽ ജീവനക്കാരുടെ ശമ്പളം പിടിക്കും.
ഉയർന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരിൽനിന്ന് കൂടുതൽ തുക പിടിക്കുന്ന തരത്തിലുള്ള സ്ലാബ് സമ്പ്രദായമാണ് പരിഗണന യിൽ. ലക്ഷത്തിനു മുകളിൽ ശമ്പളം പറ്റുന്ന കോളജ് അധ്യാപകർ അടക്കമുള്ള ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് 50 ശതമാനം പിടിച്ചശേഷമാകും കൈമാറുക. ഇത്തരം ജീവനക്കാരിൽനിന്ന് രണ്ടു മാസം കൊണ്ട് സാലറി ചലഞ്ച് പൂർത്തിയാക്കാനാകും.
ഒഴിവാക്കും
ക്ലർക്കുമാർ അടക്കമുള്ളവരിൽനിന്ന് ആനുപാതികമായി നിശ്ചിത ശതമാനം വീതം പിടിക്കാനാണു നിർദേശം. താഴേക്കിടയിലുള്ള പാ൪ട്ട് ടൈം ജീവനക്കാ൪ അടക്കമുള്ളവരെ സാലറി ചലഞ്ചിൽനിന്ന് ഒഴിവാക്കും.
ഉയർന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരിൽനിന്ന് കൂടുതൽ തുക പിടിക്കുന്ന തരത്തിലുള്ള സ്ലാബ് സമ്പ്രദായമാണ് പരിഗണന യിൽ. ലക്ഷത്തിനു മുകളിൽ ശമ്പളം പറ്റുന്ന കോളജ് അധ്യാപകർ അടക്കമുള്ള ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് 50 ശതമാനം പിടിച്ചശേഷമാകും കൈമാറുക. ഇത്തരം ജീവനക്കാരിൽനിന്ന് രണ്ടു മാസം കൊണ്ട് സാലറി ചലഞ്ച് പൂർത്തിയാക്കാനാകും.
ഒഴിവാക്കും
ക്ലർക്കുമാർ അടക്കമുള്ളവരിൽനിന്ന് ആനുപാതികമായി നിശ്ചിത ശതമാനം വീതം പിടിക്കാനാണു നിർദേശം. താഴേക്കിടയിലുള്ള പാ൪ട്ട് ടൈം ജീവനക്കാ൪ അടക്കമുള്ളവരെ സാലറി ചലഞ്ചിൽനിന്ന് ഒഴിവാക്കും.