കണ്ണൂർ: മാർച്ച് 18 മുതൽ 21 വരെ ഡൽഹിയിലെ നിസാമുദീനിൽ തബ്ലീഗ് ജമാഅത്തിന്റെ നാലുദിവസത്തെ സമ്മേളനത്തിൽ കേരളത്തിൽനിന്നു പങ്കെടുത്തത് 19 പേർ മാത്രമെന്ന് തബ്ലീഗ് ജമാഅത്തിന്റെ ഭാരവാഹികൾ ദീപികയോട് പറഞ്ഞു. ഈ സമ്മേളനത്തിൽ കൊല്ലം, പത്തനംതിട്ട, പാലക്കാട് സ്വദേശികളാണ് പങ്കെടുത്ത്. ഇവർ ഇപ്പോഴും ഡൽഹിയിൽ കുടുങ്ങിക്കിടക്കുകയാണ്.
18 മുതൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തവർക്കാണ് കൂടുതലായും കോവിഡ്-19 സ്ഥിരീകരിച്ചത്. മാർച്ച് ഏഴുമുതൽ 10 വരെയുള്ള സമ്മേളനത്തിലും മലയാളികൾ പങ്കെടുത്തിരുന്നു. എന്നാൽ, ഇവർ പത്തിനുതന്നെ വിമാനമാർഗം കേരളത്തിൽ എത്തി. കണ്ണൂരിൽനിന്ന് എട്ടുപേരാണ് ഏഴുമുതലുള്ള സമ്മേളനത്തിൽ പങ്കെടുത്തതെന്നും ഭാരവാഹികൾ പറഞ്ഞു. തളിപ്പറമ്പ് സ്വദേശിക്കാണ് തബ്ലീഗ് ജമാഅത്ത് കേരളഘടകത്തിന്റെ ചുമതല.
18 മുതൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തവർക്കാണ് കൂടുതലായും കോവിഡ്-19 സ്ഥിരീകരിച്ചത്. മാർച്ച് ഏഴുമുതൽ 10 വരെയുള്ള സമ്മേളനത്തിലും മലയാളികൾ പങ്കെടുത്തിരുന്നു. എന്നാൽ, ഇവർ പത്തിനുതന്നെ വിമാനമാർഗം കേരളത്തിൽ എത്തി. കണ്ണൂരിൽനിന്ന് എട്ടുപേരാണ് ഏഴുമുതലുള്ള സമ്മേളനത്തിൽ പങ്കെടുത്തതെന്നും ഭാരവാഹികൾ പറഞ്ഞു. തളിപ്പറമ്പ് സ്വദേശിക്കാണ് തബ്ലീഗ് ജമാഅത്ത് കേരളഘടകത്തിന്റെ ചുമതല.