തിരുവനന്തപുരം: അഞ്ചുമാസത്തെ ക്ഷേമപെൻഷൻ വിതരണം ഈയാഴ്ച ആരംഭിക്കും. ഡിസംബർ മുതൽ ഏപ്രിൽവരെയുള്ള പെൻഷൻ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഏപ്രിലിലെ പെൻഷൻ മുൻകൂറായാണ് നൽകുന്നത്. ഏപ്രിൽ മുതൽ 1300 രൂപയായി പെൻഷൻ തുക വർധിപ്പിച്ചിട്ടുണ്ട്.
ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ വിതരണം പൂർത്തിയാകുന്ന മുറയ്ക്ക് ബാക്കി തുക ലഭ്യമാക്കും. കുടിശികയും ഈ മാസംവരെയുള്ള പെൻഷനുമായി ഓരോ ആൾക്കും കുറഞ്ഞത് 8500 രൂപ ലഭിക്കും.
പെൻഷൻ നൽകാനായി 2823 കോടി രൂപ സർക്കാർ അനുവദിച്ചു. അഞ്ചുമാസ പെൻഷൻ കുടിശികയായി 2730 കോടി രൂപയും കുടിശികയായി 34 കോടി രൂപയുമുണ്ട്. ഡിസംബർ 15 നുള്ളിൽ മസ്റ്റർ ചെയ്തവർക്കാണ് ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ അനുവദിച്ചത്. ഫെബ്രുവരി 15 വരെ മസ്റ്റർ ചെയ്തവർക്കുകൂടി കുടിശിക അടക്കം പണം ലഭ്യമാക്കും. മസ്റ്റർ ചെയ്തെങ്കിലും വിവാഹം, പുനർവിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം സമർപ്പിക്കാത്തതിനാൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ പെൻഷൻ നൽകാത്തവർക്കും ഇപ്പോൾ പെൻഷൻ ലഭ്യമാക്കും. ഇതിനുള്ള സാക്ഷ്യപത്രം ജൂണിനുള്ളിൽ നൽകേണ്ടതാണ്.
1350 കോടി രൂപ സഹകരണ ബാങ്കിലേക്ക് നിക്ഷേപിക്കും. ഈ മാസം ഒന്പതോടെ പണം അക്കൗണ്ടിലെത്തും. സഹകരണസംഘം വഴിയുള്ള വിതരണം ഈയാഴ്ച ആരംഭിക്കും.
ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ വിതരണം പൂർത്തിയാകുന്ന മുറയ്ക്ക് ബാക്കി തുക ലഭ്യമാക്കും. കുടിശികയും ഈ മാസംവരെയുള്ള പെൻഷനുമായി ഓരോ ആൾക്കും കുറഞ്ഞത് 8500 രൂപ ലഭിക്കും.
പെൻഷൻ നൽകാനായി 2823 കോടി രൂപ സർക്കാർ അനുവദിച്ചു. അഞ്ചുമാസ പെൻഷൻ കുടിശികയായി 2730 കോടി രൂപയും കുടിശികയായി 34 കോടി രൂപയുമുണ്ട്. ഡിസംബർ 15 നുള്ളിൽ മസ്റ്റർ ചെയ്തവർക്കാണ് ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ അനുവദിച്ചത്. ഫെബ്രുവരി 15 വരെ മസ്റ്റർ ചെയ്തവർക്കുകൂടി കുടിശിക അടക്കം പണം ലഭ്യമാക്കും. മസ്റ്റർ ചെയ്തെങ്കിലും വിവാഹം, പുനർവിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം സമർപ്പിക്കാത്തതിനാൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ പെൻഷൻ നൽകാത്തവർക്കും ഇപ്പോൾ പെൻഷൻ ലഭ്യമാക്കും. ഇതിനുള്ള സാക്ഷ്യപത്രം ജൂണിനുള്ളിൽ നൽകേണ്ടതാണ്.
1350 കോടി രൂപ സഹകരണ ബാങ്കിലേക്ക് നിക്ഷേപിക്കും. ഈ മാസം ഒന്പതോടെ പണം അക്കൗണ്ടിലെത്തും. സഹകരണസംഘം വഴിയുള്ള വിതരണം ഈയാഴ്ച ആരംഭിക്കും.