തിരുവനന്തപുരം: കലാലയരാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവു മറികടക്കാനുള്ള ഓർഡിനൻസ് ലോക്ക്ഡൗണിനു ശേഷം മതിയെന്നു മന്ത്രിസഭാ തീരുമാനം. കലാലയ രാഷ്ട്രീയം പുനഃസ്ഥാപിക്കാനുള്ള ഓർഡിനൻസിനു സാധ്യത ഹൈക്കോടതി ഉത്തരവിലുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് കരട് ഓർഡിനൻസ് സമർപ്പിച്ചത്. എന്നാൽ, പിന്നീടു മതിയെന്നു മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.
കലാലയങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാർഥിസംഘടനകളും രജിസ്റ്റർ ചെയ്യണമെന്നും ഇതിനായി രജിസ്ട്രേഷൻ അഥോറിറ്റി വരുമെന്നും ഓർഡിനൻസിൽ പറയുന്നു. രജിസ്റ്റർ ചെയ്ത സംഘടനകൾക്കു കാമ്പസിൽ യൂണിറ്റ് രൂപീകരിക്കാം. വിദ്യാർഥികൾക്ക് അവയെ പ്രതിനിധീകരിച്ചു ചർച്ചയിൽ പങ്കെടുക്കാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അവകാശമുണ്ടാകും.വിദ്യാർഥികളുടെ പരാതി പരിഹരിക്കുന്നതിനു സംസ്ഥാന തലത്തിലും വിദ്യാഭ്യാസ സ്ഥാപന തലത്തിലും പരാതിപരിഹാര അഥോറിറ്റി വരും. ജില്ലാ ജഡ്ജിയോ സമാന യോഗ്യതയുള്ളവരോ ആയിരിക്കും സംസ്ഥാന അഥോറിറ്റി ചെയർമാൻ. 20 വർഷത്തിൽ കുറയാത്ത അധ്യാപനപരിചയമുള്ള കോളജ് അധ്യാപകൻ, ഒരു സാമൂഹിക പ്രവർത്തകൻ, സർക്കാർ നിർദേശിക്കുന്ന സർവകലാശാലാ യൂണിയൻ ചെയർമാൻ അല്ലെങ്കിൽ ജനറൽ സെക്രട്ടറി എന്നിവർ അംഗങ്ങളായിരിക്കും. മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്നാണ് അഥോറിറ്റിയെ നിയമിക്കേണ്ടത്.
കലാലയതല സമിതിയിൽ 15 വർഷത്തിൽ കുറയാത്ത പരിചയസമ്പത്തുള്ള രണ്ട് അധ്യാപകർ, കോളജ് യൂണിയൻ ചെയർമാൻ അല്ലെങ്കിൽ ജനറൽ സെക്രട്ടറി എന്നിവർ അംഗങ്ങളായിരിക്കും. ഇവർ പരാതി പരിശോധിച്ചു ന്യായമാണെങ്കിൽ കോളജ് അധികൃതർ ഉൾപ്പെടെയുള്ളവർക്കെതിരേ നടപടിക്കു ശിപാർശ ചെയ്യും. വ്യാജപരാതികൾ തള്ളുകയും അത്തരക്കാർക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കുകയും ചെയ്യും.
വിദ്യാർഥി താത്പര്യവും ക്ഷേമവും ഉറപ്പാക്കുക. അധ്യാപക- വിദ്യാർഥി ബന്ധം ഊഷ്മളമായി നിലനിർത്തുക, സാഹോദര്യവും സഹകരണവും പ്രോത്സാഹിപ്പിക്കുക,വിദ്യാർഥികളുടെ അക്കാദമിക് അവകാശവും താത്പര്യവും സംരക്ഷിക്കുക, സമാധാനപരമായ പഠനാന്തരീക്ഷം ഉറപ്പാക്കുക, കലാ -സാഹിത്യ, ശാസ്ത്ര മേഖലകളിലെ വിദ്യാർഥികളുടെ കഴിവു പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഓർഡിനൻസിന്റെ ലക്ഷ്യങ്ങളെന്ന് അവകാശപ്പെടുന്നു.
കലാലയങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാർഥിസംഘടനകളും രജിസ്റ്റർ ചെയ്യണമെന്നും ഇതിനായി രജിസ്ട്രേഷൻ അഥോറിറ്റി വരുമെന്നും ഓർഡിനൻസിൽ പറയുന്നു. രജിസ്റ്റർ ചെയ്ത സംഘടനകൾക്കു കാമ്പസിൽ യൂണിറ്റ് രൂപീകരിക്കാം. വിദ്യാർഥികൾക്ക് അവയെ പ്രതിനിധീകരിച്ചു ചർച്ചയിൽ പങ്കെടുക്കാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അവകാശമുണ്ടാകും.വിദ്യാർഥികളുടെ പരാതി പരിഹരിക്കുന്നതിനു സംസ്ഥാന തലത്തിലും വിദ്യാഭ്യാസ സ്ഥാപന തലത്തിലും പരാതിപരിഹാര അഥോറിറ്റി വരും. ജില്ലാ ജഡ്ജിയോ സമാന യോഗ്യതയുള്ളവരോ ആയിരിക്കും സംസ്ഥാന അഥോറിറ്റി ചെയർമാൻ. 20 വർഷത്തിൽ കുറയാത്ത അധ്യാപനപരിചയമുള്ള കോളജ് അധ്യാപകൻ, ഒരു സാമൂഹിക പ്രവർത്തകൻ, സർക്കാർ നിർദേശിക്കുന്ന സർവകലാശാലാ യൂണിയൻ ചെയർമാൻ അല്ലെങ്കിൽ ജനറൽ സെക്രട്ടറി എന്നിവർ അംഗങ്ങളായിരിക്കും. മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്നാണ് അഥോറിറ്റിയെ നിയമിക്കേണ്ടത്.
കലാലയതല സമിതിയിൽ 15 വർഷത്തിൽ കുറയാത്ത പരിചയസമ്പത്തുള്ള രണ്ട് അധ്യാപകർ, കോളജ് യൂണിയൻ ചെയർമാൻ അല്ലെങ്കിൽ ജനറൽ സെക്രട്ടറി എന്നിവർ അംഗങ്ങളായിരിക്കും. ഇവർ പരാതി പരിശോധിച്ചു ന്യായമാണെങ്കിൽ കോളജ് അധികൃതർ ഉൾപ്പെടെയുള്ളവർക്കെതിരേ നടപടിക്കു ശിപാർശ ചെയ്യും. വ്യാജപരാതികൾ തള്ളുകയും അത്തരക്കാർക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കുകയും ചെയ്യും.
വിദ്യാർഥി താത്പര്യവും ക്ഷേമവും ഉറപ്പാക്കുക. അധ്യാപക- വിദ്യാർഥി ബന്ധം ഊഷ്മളമായി നിലനിർത്തുക, സാഹോദര്യവും സഹകരണവും പ്രോത്സാഹിപ്പിക്കുക,വിദ്യാർഥികളുടെ അക്കാദമിക് അവകാശവും താത്പര്യവും സംരക്ഷിക്കുക, സമാധാനപരമായ പഠനാന്തരീക്ഷം ഉറപ്പാക്കുക, കലാ -സാഹിത്യ, ശാസ്ത്ര മേഖലകളിലെ വിദ്യാർഥികളുടെ കഴിവു പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഓർഡിനൻസിന്റെ ലക്ഷ്യങ്ങളെന്ന് അവകാശപ്പെടുന്നു.