കായംകുളം: മദ്യാസക്തർക്കു ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം നല്‍കണമെന്ന കേരള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നു മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാനും മാവേലിക്കര രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
ഉത്തരവ് തികച്ചും അധാർമികവും അനാരോഗ്യകരവും അശാസ്ത്രീയവുമാണ്. മദ്യാസക്തിക്കു മറുമരുന്നു മദ്യമല്ല. കൗണ്‍സലിംഗ്, മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള ശാസ്ത്രീയ സമീപനം, ആരോഗ്യ ചികിത്സാരീതി എന്നിവയാണ്.
ഈ ഉത്തരവ് നടപ്പിലായാൽ മദ്യത്തിൽ താത്പര്യമുള്ളവർ ആശുപത്രികളിലെത്തി ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നു ഡോക്ടർമാർ ആശങ്കപ്പെടുകയാണ്. അതിനാൽ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തരവ് തികച്ചും അധാർമികവും അനാരോഗ്യകരവും അശാസ്ത്രീയവുമാണ്. മദ്യാസക്തിക്കു മറുമരുന്നു മദ്യമല്ല. കൗണ്‍സലിംഗ്, മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള ശാസ്ത്രീയ സമീപനം, ആരോഗ്യ ചികിത്സാരീതി എന്നിവയാണ്.
ഈ ഉത്തരവ് നടപ്പിലായാൽ മദ്യത്തിൽ താത്പര്യമുള്ളവർ ആശുപത്രികളിലെത്തി ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നു ഡോക്ടർമാർ ആശങ്കപ്പെടുകയാണ്. അതിനാൽ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.