പോത്തൻകോട്: സംസ്ഥാനത്ത് രണ്ടാമത്തെ കോവിഡ് മരണം തിരുവനന്തപുരത്ത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ 23 മുതൽ ചികിത്സയിലായിരുന്ന പോത്തൻകോട് വാവറന്പലം കൊച്ചാലുംമൂട് വീട്ടുവിളാകത്തിൽ അബ്ദുൾ അസീസ് (റിട്ട.എഎസ്ഐ-68) ആണ് ചൊവ്വാഴ്ച പുലർച്ചെ മരിച്ചത്. ഖബറടക്കം ഇന്നലെ ഉച്ചയോടെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വേങ്ങോട് കല്ലൂർ ജുമാ മസ്ജിദിൽ നടന്നു.
അബ്ദുൾ അസീസിനു കൊറോണ രോഗബാധയുണ്ടായത് എവിടെനിന്നാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആദ്യ സ്രവപരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. ഇതിനിടെ ഹൃദ്രോഗ ലക്ഷണങ്ങളുണ്ടായ അബ്ദുൾ അസീസിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. അവിടെ വീണ്ടും നടത്തിയ സ്രവപരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.
ആരോഗ്യനില വഷളായതിനെ ത്തുടർന്നു വെന്റിലേറ്ററിലായിരുന്നു. ഒരാഴ്ച മുന്പ് ജലദോഷത്തെ തുടർന്ന് ഇദ്ദേഹം വീടിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ആശുപത്രിയിലെത്തിയെങ്കിലും രോഗത്തിനു ശമനമുണ്ടായില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെനിന്നാണ് സംശയത്തത്തുടർന്നു കഴിഞ്ഞ 23നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ദീർഘനാളായി ഉയർന്ന രക്തസമ്മർദവും തൈറോയിഡ് പ്രശ്നങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ചികിത്സയിലിരിക്കെ കിഡ്നി സംബന്ധമായ പ്രശ്നങ്ങളുമുണ്ടായി. തുടർന്ന് ഇരു വൃക്കകളുടെയും പ്രവർത്തനം തകരാറിലായതോടെ ഡയാലിസിസ് ആരംഭിച്ചു.
വിദേശസന്ദർശനം നടത്തിയിട്ടില്ലാത്ത അബ്ദുൾ അസീസിന് രോഗം പിടിപെട്ടത് എങ്ങനെയെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോവിഡ് മാനദണ്ഡം അനുസരിച്ചായിരുന്നു സംസ്കരം.
ഭാര്യ: സുബൈദ ബീവി. മക്കൾ: സജീന (മലപ്പുറം), സജീറ, സജീല (കെഎസ്ആർടിസി കണ്ടക്ടർ). മരുമക്കൾ: നുജുമുദീൻ, റോമി, പരേതനായ സിയാദ്.
അബ്ദുൾ അസീസിനു കൊറോണ രോഗബാധയുണ്ടായത് എവിടെനിന്നാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആദ്യ സ്രവപരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. ഇതിനിടെ ഹൃദ്രോഗ ലക്ഷണങ്ങളുണ്ടായ അബ്ദുൾ അസീസിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. അവിടെ വീണ്ടും നടത്തിയ സ്രവപരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.
ആരോഗ്യനില വഷളായതിനെ ത്തുടർന്നു വെന്റിലേറ്ററിലായിരുന്നു. ഒരാഴ്ച മുന്പ് ജലദോഷത്തെ തുടർന്ന് ഇദ്ദേഹം വീടിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ആശുപത്രിയിലെത്തിയെങ്കിലും രോഗത്തിനു ശമനമുണ്ടായില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെനിന്നാണ് സംശയത്തത്തുടർന്നു കഴിഞ്ഞ 23നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ദീർഘനാളായി ഉയർന്ന രക്തസമ്മർദവും തൈറോയിഡ് പ്രശ്നങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ചികിത്സയിലിരിക്കെ കിഡ്നി സംബന്ധമായ പ്രശ്നങ്ങളുമുണ്ടായി. തുടർന്ന് ഇരു വൃക്കകളുടെയും പ്രവർത്തനം തകരാറിലായതോടെ ഡയാലിസിസ് ആരംഭിച്ചു.
വിദേശസന്ദർശനം നടത്തിയിട്ടില്ലാത്ത അബ്ദുൾ അസീസിന് രോഗം പിടിപെട്ടത് എങ്ങനെയെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോവിഡ് മാനദണ്ഡം അനുസരിച്ചായിരുന്നു സംസ്കരം.
ഭാര്യ: സുബൈദ ബീവി. മക്കൾ: സജീന (മലപ്പുറം), സജീറ, സജീല (കെഎസ്ആർടിസി കണ്ടക്ടർ). മരുമക്കൾ: നുജുമുദീൻ, റോമി, പരേതനായ സിയാദ്.