കൊച്ചി: അതിഥിതൊഴിലാളികള്‍ക്കു ഭക്ഷണവും താമസസൗകര്യവും നല്കാന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കി സര്‍ക്കാര്‍ വിശദീകരണ പത്രിക നല്‍കണമെന്നു ഹൈക്കോടതി. കോട്ടയം, എറണാകുളം ജില്ലകളിലെ അതിഥിത്തൊഴിലാളികളുടെ ഭക്ഷണത്തിനും താമസത്തിനും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി പ്രത്യേകം വിശദീകരണ പത്രിക നല്‍കാനും ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
വിഷയങ്ങളില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയായ അഭിഭാഷക കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥിതൊഴിലാളികൾ നാട്ടിലേക്കു പോകാന്‍ സംഘം ചേര്‍ന്ന സംഭവവും എറണാകുളത്ത് പെരുമ്പാവൂരിലെ അതിഥിത്തൊഴിലാളികള്‍ പ്രതിഷേധിച്ചതും ഇന്നലെ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഈ വിഷയം പരിഗണിച്ചത്. സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കറ്റ് ജനറല്‍ ഏപ്രില്‍ മൂന്നിനകം ഇക്കാര്യത്തില്‍ സമഗ്രമായ വിശദീകരണ പത്രിക നല്‍കാമെന്നു വ്യക്തമാക്കി.
വിഷയങ്ങളില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയായ അഭിഭാഷക കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥിതൊഴിലാളികൾ നാട്ടിലേക്കു പോകാന്‍ സംഘം ചേര്‍ന്ന സംഭവവും എറണാകുളത്ത് പെരുമ്പാവൂരിലെ അതിഥിത്തൊഴിലാളികള്‍ പ്രതിഷേധിച്ചതും ഇന്നലെ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഈ വിഷയം പരിഗണിച്ചത്. സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കറ്റ് ജനറല്‍ ഏപ്രില്‍ മൂന്നിനകം ഇക്കാര്യത്തില്‍ സമഗ്രമായ വിശദീകരണ പത്രിക നല്‍കാമെന്നു വ്യക്തമാക്കി.