തിരുവനന്തപുരം: കൂടുതൽ രോഗവ്യാപന ഭീഷണിയുയർന്ന കാസർഗോഡ് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഞ്ചായത്ത് തലത്തിൽ വിവരങ്ങൾ ശേഖരിച്ച് ലക്ഷണങ്ങളുള്ളവരുടെ ടെസ്റ്റുകൾ വേഗം നടത്തും.
പനിയും ചുമയും ഉള്ളവരുടെ ലിസ്റ്റും അവരുമായി ബന്ധപ്പെട്ടവരുടെയും ലിസ്റ്റ് തയാറാക്കും. കാസർഗോഡ് മെഡിക്കൽ കോളജിൽ കോവിഡ് സെന്റർ പ്രവർത്തനം തുടങ്ങുകയാണ്. കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ടെസ്റ്റിംഗിന് ഐസിഎംആർ അനുമതി കിട്ടി. ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത് കാസർകോട്ടെ ആശുപത്രികളിലാണ്. 163 പേരാണ് കാസർഗോഡ് നിരീക്ഷണത്തിലുള്ളത്. കണ്ണൂരിൽ 108 പേരും മലപ്പുറത്ത് 102 പേരും നിരീക്ഷണത്തിലുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
പനിയും ചുമയും ഉള്ളവരുടെ ലിസ്റ്റും അവരുമായി ബന്ധപ്പെട്ടവരുടെയും ലിസ്റ്റ് തയാറാക്കും. കാസർഗോഡ് മെഡിക്കൽ കോളജിൽ കോവിഡ് സെന്റർ പ്രവർത്തനം തുടങ്ങുകയാണ്. കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ടെസ്റ്റിംഗിന് ഐസിഎംആർ അനുമതി കിട്ടി. ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത് കാസർകോട്ടെ ആശുപത്രികളിലാണ്. 163 പേരാണ് കാസർഗോഡ് നിരീക്ഷണത്തിലുള്ളത്. കണ്ണൂരിൽ 108 പേരും മലപ്പുറത്ത് 102 പേരും നിരീക്ഷണത്തിലുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.