തിരുവനന്തപുരം: ഓശാന ഞായർ മുതൽ ഈസ്റ്റർ വരെയുള്ള ദിവസങ്ങളിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ദേവാലയങ്ങളിൽ പാലിക്കേണ്ട പൊതു നിർദേശങ്ങൾ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ പ്രസിദ്ധീകരിച്ചു. കേരളത്തിനു പുറത്തുള്ള ഭദ്രാസനങ്ങളിലും അമേരിക്കയിലും പ്രാദേശിക ഭരണ സംവിധാനങ്ങളുടെ നിയന്ത്രണങ്ങൾക്കനുസരിച്ച് അതത് ഭദ്രാസന അധ്യക്ഷന്മാർ നിർദേശങ്ങൾ നൽകും.
ആളുകളുടെ പങ്കാളിത്തമില്ലെങ്കിലും പീഡാനുഭവ വാരത്തിലെ വിശുദ്ധ കുർബാനയും യാമ പ്രാർഥനകളും മറ്റു ശുശ്രൂഷകളും നടത്തും. ഭദ്രാസന അധ്യക്ഷൻമാർ ഭദ്രാസന ദേവാലയങ്ങളിലോ അവർ താമസിക്കുന്ന ഭവനങ്ങളിലെ ചാപ്പലുകളിലോ ശുശ്രൂഷ നടത്തണം. വൈദികർ അവർ താമസിക്കുന്ന സ്ഥലത്തെ ദേവാലയങ്ങളിലാണ് ശുശ്രൂഷ നടത്തേണ്ടത്. ഉച്ചഭാഷിണി ഉപയോഗിക്കരുത്. ശുശ്രൂഷകൾ ലൈവായി ആളുകൾക്ക് ലഭ്യമാക്കുന്നു വെങ്കിൽ അതിനാവശ്യമായ മൈക്ക് ഉപയോഗിക്കാം. സഭയ്ക്ക് പൊതുവായി തിരുവനന്തപുരത്തെ മൗണ്ട് കാർമൽ റിട്രീറ്റ് സെന്റർ ചാനൽവഴി ലൈവ് ടെലികാസ്റ്റ് ഉണ്ടാകും. അതത് ഭദ്രാസനങ്ങളിൽ അധ്യക്ഷന്മാർ ആവശ്യമെങ്കിൽ അതിനുള്ള ക്രമീകരണങ്ങൾ ചെയ്യും. ഓശാന ഞായറാഴ്ച കുരുത്തോല വാഴ്വ് സൂചനാ പരമായി നടത്തും.
പെസഹാ വ്യാഴാഴ്ച മെത്രാന്മാർ നടത്തുന്ന കാൽകഴുകൽ ശുശ്രൂഷ ഉണ്ടായിരിക്കില്ല. അന്നേ ദിവസം ദേവാലയങ്ങളിൽ വൈദികർ ദിവ്യകാരുണ്യ ആരാധന നടത്തും. ഭവനങ്ങളിൽ പെസഹാ അപ്പം മുറിക്കാൻ കുടുംബനാഥൻ നേതൃത്വം നൽകും. ദുഃഖവെള്ളിയാഴ്ച എല്ലാ ശുശ്രൂഷകളും യാമപ്രാർഥനകളും ദേവാലയത്തിൽ നടക്കും. ഭവനങ്ങളിലെല്ലാം യാമപ്രാർഥനകൾ നടത്തും. ദുഃഖ ശനിയാഴ്ച ദേവാലയങ്ങളിൽ മരിച്ചവർക്കു വേണ്ടി പ്രത്യേക അനുസ്മരണ പ്രാർഥന നടത്തും. അന്നേ ദിവസം രാത്രിയിൽ ഈസ്റ്റർ ശുശ്രൂഷകളും കുർബാനയും നടത്തും. സഭയ്ക്ക് മുഴുവനായുള്ള ആശീർവാദം മേജർ ആർച്ച്ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ നൽകും.
ലോകം നേരിടുന്ന വലിയ മഹാമാരിയിൽനിന്നും ദൈവത്തിന്റെ സംരക്ഷണത്തിനായി എല്ലാവരും പ്രാർഥിക്കണമെന്ന് കാതോലിക്കാ ബാവാ സഭാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ആളുകളുടെ പങ്കാളിത്തമില്ലെങ്കിലും പീഡാനുഭവ വാരത്തിലെ വിശുദ്ധ കുർബാനയും യാമ പ്രാർഥനകളും മറ്റു ശുശ്രൂഷകളും നടത്തും. ഭദ്രാസന അധ്യക്ഷൻമാർ ഭദ്രാസന ദേവാലയങ്ങളിലോ അവർ താമസിക്കുന്ന ഭവനങ്ങളിലെ ചാപ്പലുകളിലോ ശുശ്രൂഷ നടത്തണം. വൈദികർ അവർ താമസിക്കുന്ന സ്ഥലത്തെ ദേവാലയങ്ങളിലാണ് ശുശ്രൂഷ നടത്തേണ്ടത്. ഉച്ചഭാഷിണി ഉപയോഗിക്കരുത്. ശുശ്രൂഷകൾ ലൈവായി ആളുകൾക്ക് ലഭ്യമാക്കുന്നു വെങ്കിൽ അതിനാവശ്യമായ മൈക്ക് ഉപയോഗിക്കാം. സഭയ്ക്ക് പൊതുവായി തിരുവനന്തപുരത്തെ മൗണ്ട് കാർമൽ റിട്രീറ്റ് സെന്റർ ചാനൽവഴി ലൈവ് ടെലികാസ്റ്റ് ഉണ്ടാകും. അതത് ഭദ്രാസനങ്ങളിൽ അധ്യക്ഷന്മാർ ആവശ്യമെങ്കിൽ അതിനുള്ള ക്രമീകരണങ്ങൾ ചെയ്യും. ഓശാന ഞായറാഴ്ച കുരുത്തോല വാഴ്വ് സൂചനാ പരമായി നടത്തും.
പെസഹാ വ്യാഴാഴ്ച മെത്രാന്മാർ നടത്തുന്ന കാൽകഴുകൽ ശുശ്രൂഷ ഉണ്ടായിരിക്കില്ല. അന്നേ ദിവസം ദേവാലയങ്ങളിൽ വൈദികർ ദിവ്യകാരുണ്യ ആരാധന നടത്തും. ഭവനങ്ങളിൽ പെസഹാ അപ്പം മുറിക്കാൻ കുടുംബനാഥൻ നേതൃത്വം നൽകും. ദുഃഖവെള്ളിയാഴ്ച എല്ലാ ശുശ്രൂഷകളും യാമപ്രാർഥനകളും ദേവാലയത്തിൽ നടക്കും. ഭവനങ്ങളിലെല്ലാം യാമപ്രാർഥനകൾ നടത്തും. ദുഃഖ ശനിയാഴ്ച ദേവാലയങ്ങളിൽ മരിച്ചവർക്കു വേണ്ടി പ്രത്യേക അനുസ്മരണ പ്രാർഥന നടത്തും. അന്നേ ദിവസം രാത്രിയിൽ ഈസ്റ്റർ ശുശ്രൂഷകളും കുർബാനയും നടത്തും. സഭയ്ക്ക് മുഴുവനായുള്ള ആശീർവാദം മേജർ ആർച്ച്ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ നൽകും.
ലോകം നേരിടുന്ന വലിയ മഹാമാരിയിൽനിന്നും ദൈവത്തിന്റെ സംരക്ഷണത്തിനായി എല്ലാവരും പ്രാർഥിക്കണമെന്ന് കാതോലിക്കാ ബാവാ സഭാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.