+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചികിത്സ കിട്ടാതെ കാസര്‍ഗോട്ട് രണ്ടുപേര്‍ കൂടി മരിച്ചു

കാസര്‍ഗോഡ്: കര്‍ണാടക അതിര്‍ത്തി അടച്ചതുമൂലം ആശുപത്രികളിലേക്ക് പോകാന്‍ കഴിയാതെ കാസര്‍ഗോട്ട് രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ അതി
ചികിത്സ കിട്ടാതെ കാസര്‍ഗോട്ട്  രണ്ടുപേര്‍ കൂടി മരിച്ചു
കാസര്‍ഗോഡ്: കര്‍ണാടക അതിര്‍ത്തി അടച്ചതുമൂലം ആശുപത്രികളിലേക്ക് പോകാന്‍ കഴിയാതെ കാസര്‍ഗോട്ട് രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ അതിര്‍ത്തി അടച്ചതുമൂലം ജില്ലയില്‍ മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം നാലായി. വൃക്കരോഗിയായ മഞ്ചേശ്വരം കുഞ്ചത്തൂരിലെ മാധവ (45), ഹൃദ്‌രോഗിയായ മഞ്ചേശ്വരം ഉദ്യാവറിലെ ആയിഷ (55) എന്നിവരാണ് ഇന്നലെ മരിച്ചത്.

മാധവയെ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് മംഗളൂരുവിലേക്ക് കൊണ്ടുപോയത്. തലപ്പാടിയിലെ ചെക്ക് പോസ്റ്റ് വരെ എത്തിയെങ്കിലും കടത്തിവിടാന്‍ കര്‍ണാടക പോലീസ് തയാറായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. നില അതീവ ഗുരുതരമായതോടെ തിരിച്ച് കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ ലളിത. മക്കള്‍: അനൂപ് രാജ്, അനീഷ്.

തലപ്പാടിയില്‍ ചെക്ക് പോസ്റ്റിനപ്പുറം കര്‍ണാടക ഭാഗത്ത് താമസിക്കുന്ന ആയിഷ മഞ്ചേശ്വരത്ത് മകളുടെ വീട്ടില്‍ പോയതായിരുന്നു. ഇന്നലെ വൈകുന്നേരം ഇവിടെവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ മംഗളൂരുവിലേക്കു പോകാനാകില്ലെന്നറിഞ്ഞ് കാറില്‍ തൊട്ടടുത്ത ടൗണായ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലേക്കു കൊണ്ടുപോകാതെ രക്ഷയില്ല എന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. വീണ്ടും മംഗളൂരുവിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കാറില്‍വച്ചുതന്നെ മരണം സംഭവിച്ചു.