പത്തനംതിട്ട: 24 ദിവസങ്ങൾ നീണ്ട ഭഗീരഥ യത്നത്തിനൊടുവിൽ അഞ്ചുപേരെ സൗഖ്യത്തോടെ തിരികെ അയച്ചത് ആരോഗ്യ കേരളത്തിന് അഭിമാനമായി. കോവിഡ്-19 ബാധിതരായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന അഞ്ചു പേരെയാണ് രോഗം ഭേദമായതിനെത്തുടർന്ന് ഇന്നലെ വീടുകളിലേക്ക് അയച്ചത്. കേരളത്തിൽ കോവിഡ് 19ന്റെ മറ്റൊരു ഘട്ടം ആരംഭിക്കുന്നുവെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പിന് നൽകിയതും ഈ അഞ്ചു പേരാണ്.
മാർച്ച് ഏഴിനു രാത്രി സംസ്ഥാന ആരോഗ്യവകുപ്പിനെ ഞെട്ടിച്ചു പത്തനംതിട്ടയിൽ നിരീക്ഷണത്തിലിരുന്ന അഞ്ചു പേരുടെ കോവിഡ് -19 ഫലം പോസിറ്റീവ് എന്നു സ്ഥിരീകരിക്കുകയായിരുന്നു. സംസ്ഥാനതലത്തിൽത്തന്നെ ജാഗ്രത പുറപ്പെടുവിച്ച് ആരംഭിച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ കൂടി ഭാഗമായി ആ അഞ്ചുപേരെയും രോഗം ഭേദമാക്കി വീടുകളിലേക്ക് അയച്ചത് ആരോഗ്യ കേരളത്തിന് അഭിമാനമായി.
രോഗം ഭേദമായവർക്കൊപ്പം ഇവരെ ചികിത്സിച്ച ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന സംഘത്തിനും ഇന്നലെ ജനറൽ ആശുപത്രിയിൽ അഭിനന്ദനം അറിയിക്കാൻ ഏറെപ്പേരുണ്ടായിരുന്നു.
റാന്നി ഐത്തല മീൻമുട്ടുപാറ പട്ടയിൽ മോൻസി ഏബ്രഹാം (57), ഭാര്യ രമണി മോൻസി (55), മകൻ റിജോ മോൻസി (25) മോൻസിയുടെ സഹോദരൻ പി.എ. ജോസഫ് (62), ഭാര്യ ഓമന (59) എന്നിവരാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്നു ഡിസ്ചാർജായത്. 14 ദിവസം ഇവർ വീടുകളിൽ ഐസൊലേഷനിലായിരിക്കും.
കഴിഞ്ഞ ഫെബ്രുവരി 29ന് ഇറ്റലിയിൽനിന്നു നാട്ടിലെത്തിയ മോൻസി ഏബ്രഹാം, ഭാര്യ, മകൻ എന്നിവരിൽ നിന്നുള്ള സന്പർക്കം മുഖേനയാണ് സഹോദരനും ഭാര്യക്കും രോഗം പിടിപെട്ടത്. മോൻസിയുടെ പിതാവ്, മാതാവ്, മകൾ, മരുമകൻ എന്നിവരിലേക്കും ഇവരുടെ അടുത്ത ബന്ധുക്കളായ വടശേരിക്കര സ്വദേശി അമ്മയ്ക്കും ബന്ധുക്കൾക്കും രോഗം കണ്ടെത്തി.
ഇത്തരത്തിൽ 11 പേർക്കാണ് ആദ്യഘട്ടത്തിൽ പത്തനംതിട്ടയിലും കോട്ടയത്തുമായി രോഗം സ്ഥിരീകരിച്ചത്. ഇവരിൽ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ കഴിയുന്ന അമ്മയ്ക്കും മകൾക്കുമൊഴികെ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവായി. രോഗം ഭേദമായ കോട്ടയം ചെങ്ങളം സ്വദേശികളും മോൻസിയുടെ മകൾ റീനയും ഭർത്താവ് റോബിനും കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽനിന്നു വീട്ടിലേക്കു പോയിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മോൻസിയുടെ വയോധികരായ മാതാപിതാക്കളുടെ ഫലവും നെഗറ്റീവ് ആയി. ഇതു കോട്ടയം മെഡിക്കൽ കോ ളജിനു വലിയ നേട്ടമായി.
തങ്ങൾ രോഗബാധിതരാണെന്ന് അറിയാതെയാണ് നാട്ടിലെത്തി മറ്റുള്ളവരുമായി സഹകരിച്ചതെന്നും അതിൽ ഏറെ ദുഃഖമുണ്ടെന്നും ഈ കുടുംബം പറഞ്ഞു. മെച്ചപ്പെട്ട ചികിത്സ നൽകി തങ്ങളോടൊപ്പം നിന്ന ആരോഗ്യപ്രവർത്തകർക്കു നന്ദി പറഞ്ഞു നിറകണ്ണുകളോടെയാണ് ഇവർ വീടുകളിലേക്കു പോയത്. ജനറൽ ആശുപത്രിയിൽനിന്നു പ്രത്യേക ആംബുലൻസ് ക്രമീകരിച്ച് ഇന്നത്തേക്കുള്ള ഭക്ഷണവും നാളത്തേക്കുള്ള ഭക്ഷ്യോത്പന്നങ്ങളും നൽകിയാണ് ഇവരെ യാത്രയാക്കിയത്.
മാർച്ച് ഏഴിനു രാത്രി സംസ്ഥാന ആരോഗ്യവകുപ്പിനെ ഞെട്ടിച്ചു പത്തനംതിട്ടയിൽ നിരീക്ഷണത്തിലിരുന്ന അഞ്ചു പേരുടെ കോവിഡ് -19 ഫലം പോസിറ്റീവ് എന്നു സ്ഥിരീകരിക്കുകയായിരുന്നു. സംസ്ഥാനതലത്തിൽത്തന്നെ ജാഗ്രത പുറപ്പെടുവിച്ച് ആരംഭിച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ കൂടി ഭാഗമായി ആ അഞ്ചുപേരെയും രോഗം ഭേദമാക്കി വീടുകളിലേക്ക് അയച്ചത് ആരോഗ്യ കേരളത്തിന് അഭിമാനമായി.
രോഗം ഭേദമായവർക്കൊപ്പം ഇവരെ ചികിത്സിച്ച ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന സംഘത്തിനും ഇന്നലെ ജനറൽ ആശുപത്രിയിൽ അഭിനന്ദനം അറിയിക്കാൻ ഏറെപ്പേരുണ്ടായിരുന്നു.
റാന്നി ഐത്തല മീൻമുട്ടുപാറ പട്ടയിൽ മോൻസി ഏബ്രഹാം (57), ഭാര്യ രമണി മോൻസി (55), മകൻ റിജോ മോൻസി (25) മോൻസിയുടെ സഹോദരൻ പി.എ. ജോസഫ് (62), ഭാര്യ ഓമന (59) എന്നിവരാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്നു ഡിസ്ചാർജായത്. 14 ദിവസം ഇവർ വീടുകളിൽ ഐസൊലേഷനിലായിരിക്കും.
കഴിഞ്ഞ ഫെബ്രുവരി 29ന് ഇറ്റലിയിൽനിന്നു നാട്ടിലെത്തിയ മോൻസി ഏബ്രഹാം, ഭാര്യ, മകൻ എന്നിവരിൽ നിന്നുള്ള സന്പർക്കം മുഖേനയാണ് സഹോദരനും ഭാര്യക്കും രോഗം പിടിപെട്ടത്. മോൻസിയുടെ പിതാവ്, മാതാവ്, മകൾ, മരുമകൻ എന്നിവരിലേക്കും ഇവരുടെ അടുത്ത ബന്ധുക്കളായ വടശേരിക്കര സ്വദേശി അമ്മയ്ക്കും ബന്ധുക്കൾക്കും രോഗം കണ്ടെത്തി.
ഇത്തരത്തിൽ 11 പേർക്കാണ് ആദ്യഘട്ടത്തിൽ പത്തനംതിട്ടയിലും കോട്ടയത്തുമായി രോഗം സ്ഥിരീകരിച്ചത്. ഇവരിൽ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ കഴിയുന്ന അമ്മയ്ക്കും മകൾക്കുമൊഴികെ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവായി. രോഗം ഭേദമായ കോട്ടയം ചെങ്ങളം സ്വദേശികളും മോൻസിയുടെ മകൾ റീനയും ഭർത്താവ് റോബിനും കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽനിന്നു വീട്ടിലേക്കു പോയിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മോൻസിയുടെ വയോധികരായ മാതാപിതാക്കളുടെ ഫലവും നെഗറ്റീവ് ആയി. ഇതു കോട്ടയം മെഡിക്കൽ കോ ളജിനു വലിയ നേട്ടമായി.
തങ്ങൾ രോഗബാധിതരാണെന്ന് അറിയാതെയാണ് നാട്ടിലെത്തി മറ്റുള്ളവരുമായി സഹകരിച്ചതെന്നും അതിൽ ഏറെ ദുഃഖമുണ്ടെന്നും ഈ കുടുംബം പറഞ്ഞു. മെച്ചപ്പെട്ട ചികിത്സ നൽകി തങ്ങളോടൊപ്പം നിന്ന ആരോഗ്യപ്രവർത്തകർക്കു നന്ദി പറഞ്ഞു നിറകണ്ണുകളോടെയാണ് ഇവർ വീടുകളിലേക്കു പോയത്. ജനറൽ ആശുപത്രിയിൽനിന്നു പ്രത്യേക ആംബുലൻസ് ക്രമീകരിച്ച് ഇന്നത്തേക്കുള്ള ഭക്ഷണവും നാളത്തേക്കുള്ള ഭക്ഷ്യോത്പന്നങ്ങളും നൽകിയാണ് ഇവരെ യാത്രയാക്കിയത്.