തിരുവനന്തപുരം: സസ്പെൻഷൻ കാലാവധി സർക്കാർ അവസാനിപ്പിച്ചതിനെ തുട൪ന്നു നിയമനം ലഭിച്ച ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി ചുമതലയേറ്റു.
മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിൽ പ്രതിയായി സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞദിവസമാണ് സർക്കാർ സർവീസിൽ തിരികെ പ്രവേശിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
ജോയിന്റ് സെക്രട്ടറിയായി നിയമിതനായ ശ്രീറാം വെങ്കിട്ടരാമന് കോവിഡുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ ഏകോപനചുമതലയാണു നിർവഹിക്കുന്നത്. ശ്രീറാമിന്റെ നിയമനത്തിൽ ആരോഗ്യവകുപ്പിലെ തന്നെ ചില കേന്ദ്രങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കാറിടിച്ചു മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ആരോഗ്യവകുപ്പിലെ ജീവനക്കാർ സാക്ഷികളായി മൊഴി നൽകേണ്ടതിനാൽ, കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ അതേ വകുപ്പിൽ നിയമിക്കുന്നതിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്.
മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിൽ പ്രതിയായി സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞദിവസമാണ് സർക്കാർ സർവീസിൽ തിരികെ പ്രവേശിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
ജോയിന്റ് സെക്രട്ടറിയായി നിയമിതനായ ശ്രീറാം വെങ്കിട്ടരാമന് കോവിഡുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ ഏകോപനചുമതലയാണു നിർവഹിക്കുന്നത്. ശ്രീറാമിന്റെ നിയമനത്തിൽ ആരോഗ്യവകുപ്പിലെ തന്നെ ചില കേന്ദ്രങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കാറിടിച്ചു മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ആരോഗ്യവകുപ്പിലെ ജീവനക്കാർ സാക്ഷികളായി മൊഴി നൽകേണ്ടതിനാൽ, കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ അതേ വകുപ്പിൽ നിയമിക്കുന്നതിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്.