തിരുവനന്തപുരം: മദ്യാസക്തർക്ക് ഡോക്ടറുടെ നിർദേശ പ്രകാരം മദ്യം നൽകാമെന്ന് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്. സർക്കാർ ഡോക്ടർമാർ കുറിപ്പടി നൽകിയാൽ ഇത്തരക്കാർക്കു മദ്യം ലഭ്യമാക്കുന്നതിനു തടസമില്ലെന്ന് എക്സൈസ് കമ്മീഷണർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
മദ്യവിൽപ്പന നിർത്തലാക്കിയത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെന്നും ആളുകൾ ആത്മഹത്യാ പ്രവണത കാണിക്കുന്നെന്നുംചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത്തരത്തിൽ ഒരു പരിശോധന നടത്താൻ എക്സൈസിനോട് ആവശ്യപ്പെട്ടത്.
മദ്യാസക്തർ ഡോക്ടർ നൽകിയ കുറിപ്പടി അടുത്തുള്ള എക്സൈസ് ഓഫീസിൽ ഹാജരാക്കണം. ഇതു പരിശോധിച്ച് ബോധ്യപ്പെടുന്ന പക്ഷം ബിവറേജസിൽ നിന്ന് മദ്യം വാങ്ങാൻ അനുമതി നൽകുംവിധമാണ് കരട് എക്സൈസ് സർക്കാരിനു സമർപ്പിച്ചു. അതേസമയം മദ്യാസക്തിയുള്ളവർക്ക് മദ്യം ലഭ്യമാക്കണമെന്ന കുറിപ്പടി നൽകുന്ന നടപടിക്കെതിരേ കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇത് അധാർമികമായ നടപടിയാണെന്നും ഇതിനോട് യോജിക്കാനാവില്ലെന്നും സംഘടനകൾ പറയുന്നു. മദ്യാസക്തിക്കു മരുന്ന് മദ്യമല്ലെന്നും മദ്യം ആവശ്യമുള്ളവർ ആശുപത്രികളിലെത്തിയാൽ ക്രമസമാധാനപ്രശ്നമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
മദ്യവിൽപ്പന നിർത്തലാക്കിയത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെന്നും ആളുകൾ ആത്മഹത്യാ പ്രവണത കാണിക്കുന്നെന്നുംചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത്തരത്തിൽ ഒരു പരിശോധന നടത്താൻ എക്സൈസിനോട് ആവശ്യപ്പെട്ടത്.
മദ്യാസക്തർ ഡോക്ടർ നൽകിയ കുറിപ്പടി അടുത്തുള്ള എക്സൈസ് ഓഫീസിൽ ഹാജരാക്കണം. ഇതു പരിശോധിച്ച് ബോധ്യപ്പെടുന്ന പക്ഷം ബിവറേജസിൽ നിന്ന് മദ്യം വാങ്ങാൻ അനുമതി നൽകുംവിധമാണ് കരട് എക്സൈസ് സർക്കാരിനു സമർപ്പിച്ചു. അതേസമയം മദ്യാസക്തിയുള്ളവർക്ക് മദ്യം ലഭ്യമാക്കണമെന്ന കുറിപ്പടി നൽകുന്ന നടപടിക്കെതിരേ കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇത് അധാർമികമായ നടപടിയാണെന്നും ഇതിനോട് യോജിക്കാനാവില്ലെന്നും സംഘടനകൾ പറയുന്നു. മദ്യാസക്തിക്കു മരുന്ന് മദ്യമല്ലെന്നും മദ്യം ആവശ്യമുള്ളവർ ആശുപത്രികളിലെത്തിയാൽ ക്രമസമാധാനപ്രശ്നമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.