തിരുവനന്തപുരം: അവശ്യ സാധന നീക്കം തടയരുതെന്ന് ആവശ്യപ്പെട്ടു പല തലത്തിലുള്ള ചർച്ചകൾ കർണാടകയുമായി കേരളം നടത്തിയെങ്കിലും സമവായമായില്ല. ഇതേ തുടർന്ന് അവശ്യസാധന നീക്കത്തിനും രോഗികളെ കൊണ്ടുപോകുന്നതിനും കര്‍ണാടക അതിര്‍ത്തിയിലെ എല്ലാ റോഡുകളും തുറക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും പ്രധാനമന്ത്രിക്കു കത്ത് നൽകി.
കഴിഞ്ഞ ദിവസം നൽകിയ കത്തിന് അനുകൂല നടപടിയില്ലാത്ത സാഹചര്യത്തിലാണ് വീണ്ടും കത്തയച്ചത്. റോഡ് അടച്ചതിന് കര്‍ണാടകം നൽകുന്ന ഉദ്യോഗസ്ഥ തല വിശദീകരണം നീതിക്കു നിരക്കാത്തതാണ്. രാജ്യം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഇത്തരം പ്രാദേശികവും വിഭാഗീയവുമായ താത്പര്യങ്ങള്‍ ദേശീയ താത്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം നൽകിയ കത്തിന് അനുകൂല നടപടിയില്ലാത്ത സാഹചര്യത്തിലാണ് വീണ്ടും കത്തയച്ചത്. റോഡ് അടച്ചതിന് കര്‍ണാടകം നൽകുന്ന ഉദ്യോഗസ്ഥ തല വിശദീകരണം നീതിക്കു നിരക്കാത്തതാണ്. രാജ്യം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഇത്തരം പ്രാദേശികവും വിഭാഗീയവുമായ താത്പര്യങ്ങള്‍ ദേശീയ താത്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.