കായംകുളം: ഹെൽമറ്റും മാസ്കും വയ്ക്കാതെ ബൈക്കിൽ യാത്ര ചെയ്ത നഗരസഭാ ചെയർമാനു പോലീസ് പിഴ ചുമത്തി. പിന്നാലെ പോലീസ് കാന്റീൻ അടച്ചുപൂട്ടാൻ നഗരസഭാ നോട്ടീസ്. പോലീസ് സ്റ്റേഷൻ അതിക്രമിച്ചു കയറി കാന്റീൻ പൂട്ടിക്കാനെത്തിയ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തു. നഗരസഭ ഹെൽത്ത് സൂപ്രണ്ട് പി. ഗീത, ഹെൽത്ത് ഇൻസ്പെക്ടർമാരായ എൽ.സലിം, കൃഷ്ണകുമാർ ,ഡ്രൈവർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീടു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
കോവിഡ് -19 സമൂഹ വ്യാപനം തടയാൻ നാടാകെ ജാഗ്രതയോടെ പ്രതിരോധ നടപടി കൈക്കൊള്ളുന്പോഴാണ് കായംകുളം നഗരസഭയും പോലീസും തമ്മിൽ കൊന്പ് കോർക്കുന്നത്. ലോക്ക് ഡൗണിനെത്തുടർന്നു പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ കഴിഞ്ഞ ദിവസം ഹെൽമറ്റും മാസ്കും വയ്ക്കാതെ ബൈക്കിൽ യാത്ര ചെയ്ത കായംകുളം നഗരസഭാ ചെയർമാനും സിപിഎം ആലപ്പുഴ ജില്ലാ നേതാവുമായ എൻ .ശിവദാസനു കായംകുളം സിഐ ഗോപകുമാർ 500 രൂപ പിഴ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് സ്റ്റേഷനിൽ പോലീസിനു മാത്രമായി പ്രവർത്തിക്കുന്ന കാന്റീൻ അടച്ചു പൂട്ടിക്കാൻ ഇന്നലെ നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എത്തിയത്.
നഗരസഭാ ആരോഗ്യവിഭാഗം സൂപ്രണ്ടും സംഘവും പോലീസ് സ്റ്റേഷനിലേക്കു ജീപ്പിലാണ് എത്തിയത്. പോലീസുകാരോട് ഒന്നും മിണ്ടാതെ സംഘം നേരെ കാന്റീനിലെത്തുകയും ലൈസൻസ് ആവശ്യപ്പെടുകയുമായിരുന്നു. പോലീസുകാർ മാത്രം ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന കാന്റീനു ലൈസൻസ് ആവശ്യമില്ലെന്നും പോലീസ് സ്റ്റേഷനുകളിൽ പോലീസുകാർക്കായി കാന്റീൻ വേണമെന്ന് ഡിജിപിയുടെ ഉത്തരവുണ്ടെന്നും പോലീസ് പറഞ്ഞു. എന്നാൽ, ലൈസൻസ് വേണമെന്ന് ആരോഗ്യവിഭാഗം സൂപ്രണ്ട് നിലപാടെടുത്തു.
ഇതോടെ, പോലീസും നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് സ്റ്റേഷനുമുന്നിൽ ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് നഗരസഭാ ഉദ്യാഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസ് ചാർജ് ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. പോലീസുകാർക്കു മാത്രം ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന കാന്റീന് ലൈസൻസ് ആവശ്യമില്ലെന്നു കായംകുളം സിഐ ജി.ഗോപകുമാർ പറഞ്ഞു. അതേസമയം, സംഭവത്തെ നിയമപരമായി നേരിടുമെന്നു നഗരസഭാ ചെയർമാൻ പ്രതികരിച്ചു.
കോവിഡ് -19 സമൂഹ വ്യാപനം തടയാൻ നാടാകെ ജാഗ്രതയോടെ പ്രതിരോധ നടപടി കൈക്കൊള്ളുന്പോഴാണ് കായംകുളം നഗരസഭയും പോലീസും തമ്മിൽ കൊന്പ് കോർക്കുന്നത്. ലോക്ക് ഡൗണിനെത്തുടർന്നു പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ കഴിഞ്ഞ ദിവസം ഹെൽമറ്റും മാസ്കും വയ്ക്കാതെ ബൈക്കിൽ യാത്ര ചെയ്ത കായംകുളം നഗരസഭാ ചെയർമാനും സിപിഎം ആലപ്പുഴ ജില്ലാ നേതാവുമായ എൻ .ശിവദാസനു കായംകുളം സിഐ ഗോപകുമാർ 500 രൂപ പിഴ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് സ്റ്റേഷനിൽ പോലീസിനു മാത്രമായി പ്രവർത്തിക്കുന്ന കാന്റീൻ അടച്ചു പൂട്ടിക്കാൻ ഇന്നലെ നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എത്തിയത്.
നഗരസഭാ ആരോഗ്യവിഭാഗം സൂപ്രണ്ടും സംഘവും പോലീസ് സ്റ്റേഷനിലേക്കു ജീപ്പിലാണ് എത്തിയത്. പോലീസുകാരോട് ഒന്നും മിണ്ടാതെ സംഘം നേരെ കാന്റീനിലെത്തുകയും ലൈസൻസ് ആവശ്യപ്പെടുകയുമായിരുന്നു. പോലീസുകാർ മാത്രം ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന കാന്റീനു ലൈസൻസ് ആവശ്യമില്ലെന്നും പോലീസ് സ്റ്റേഷനുകളിൽ പോലീസുകാർക്കായി കാന്റീൻ വേണമെന്ന് ഡിജിപിയുടെ ഉത്തരവുണ്ടെന്നും പോലീസ് പറഞ്ഞു. എന്നാൽ, ലൈസൻസ് വേണമെന്ന് ആരോഗ്യവിഭാഗം സൂപ്രണ്ട് നിലപാടെടുത്തു.
ഇതോടെ, പോലീസും നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് സ്റ്റേഷനുമുന്നിൽ ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് നഗരസഭാ ഉദ്യാഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസ് ചാർജ് ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. പോലീസുകാർക്കു മാത്രം ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന കാന്റീന് ലൈസൻസ് ആവശ്യമില്ലെന്നു കായംകുളം സിഐ ജി.ഗോപകുമാർ പറഞ്ഞു. അതേസമയം, സംഭവത്തെ നിയമപരമായി നേരിടുമെന്നു നഗരസഭാ ചെയർമാൻ പ്രതികരിച്ചു.