കാസര്‍ഗോഡ്: കർണാടകം അതിർത്തി അടച്ചതിനാൽ പോലീസുകാർ തിരിച്ചയച്ച രോഗി യാത്രാമധ്യേ മരിച്ചു. വിദഗ്ധ ചികിത്സയ്ക്കു മംഗളൂരു ആശുപത്രിയിലേക്കു കൊണ്ടുപോയ മഞ്ചേശ്വരം കുഞ്ചത്തൂർ ജിവിഎച്ച്എസ്എസിന് സമീപത്തെ തൂമിനാട് ലക്ഷംവീട് കോളനിയിലെ അബ്ദുൽ ഹമീദ്(60) ആണ് ഇന്നലെ രാവിലെ മരിച്ചത്.
ആസ്ത്മ രോഗിയായ ഇദ്ദേഹത്തെ വ്യാഴാഴ്ച രാത്രി എട്ടോടെ രോഗം മൂർഛിച്ചതിനെത്തുടർന്ന് ദേർലക്കട്ട യേനപ്പോയ മെഡിക്കൽ കോളജിലെത്തിക്കാൻ ബന്ധുക്കൾ കാറിൽ പോകുമ്പോൾ തലപ്പാടി ടോൾ ബൂത്തിനു സമീപം കർണാടക പോലീസ് തടയുകയായിരുന്നു.
തിരിച്ചയച്ച ഇദ്ദേഹത്തെ മംഗൽപ്പാടി സിഎച്ച്സിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ കർണാടക സർക്കാർ റോഡ് അടച്ചിട്ടതോടെ നിരവധി രോഗികളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. റുഖിയയാണ് മരിച്ച അബ്ദുൽ ഹമീദിന്റെ ഭാര്യ. മക്കൾ: അഷറഫ്, ഫാത്തിമ, സുനൈന, മുഹമ്മദ്.
ആസ്ത്മ രോഗിയായ ഇദ്ദേഹത്തെ വ്യാഴാഴ്ച രാത്രി എട്ടോടെ രോഗം മൂർഛിച്ചതിനെത്തുടർന്ന് ദേർലക്കട്ട യേനപ്പോയ മെഡിക്കൽ കോളജിലെത്തിക്കാൻ ബന്ധുക്കൾ കാറിൽ പോകുമ്പോൾ തലപ്പാടി ടോൾ ബൂത്തിനു സമീപം കർണാടക പോലീസ് തടയുകയായിരുന്നു.
തിരിച്ചയച്ച ഇദ്ദേഹത്തെ മംഗൽപ്പാടി സിഎച്ച്സിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ കർണാടക സർക്കാർ റോഡ് അടച്ചിട്ടതോടെ നിരവധി രോഗികളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. റുഖിയയാണ് മരിച്ച അബ്ദുൽ ഹമീദിന്റെ ഭാര്യ. മക്കൾ: അഷറഫ്, ഫാത്തിമ, സുനൈന, മുഹമ്മദ്.