തിരുവനന്തപുരം: കോവിഡ് 19ന്റെ കേന്ദ്രബിന്ദുവായി കാസർഗോഡ് മാറിയ സാഹചര്യത്തിൽ അവിടെ അടിയന്തര ശ്രദ്ധ പതിപ്പിക്കണം എന്നാവശ്യപ്പെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു കത്തുനല്കി.
ആരോഗ്യ സൗകര്യങ്ങൾ കുറവുള്ള കാസർഗോഡ് ജില്ലയിലെ ജനങ്ങൾ വിദഗ്ധ ചികിത്സയ്ക്കു മുഖ്യമായും ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്. കാസർഗോഡ് ജില്ലയിലെ 10 പഞ്ചായത്തുകളെങ്കിലും കാസർഗോഡിനേക്കാൾ കൂടുതൽ ബന്ധപ്പെടുന്നത് മംഗലാപുരം ജില്ലയിലെ നഗരങ്ങളെയാണ്. കോവിഡ്19ന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കർണാടക ഗവൺമെന്റ് കേരളാ അതിർത്തി അടച്ചിരിക്കുന്നത് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത് കാസർഗോഡ് ജില്ലയിലെ രോഗികളേയും ജനങ്ങളെയുമാണ്. ഇതുമൂലം കേരളത്തിലേക്കുള്ള ചരക്കു നീക്കവും തടസപ്പെട്ടു.
കേരളത്തിലേക്കുള്ള ഉദുമ നിയോജകമണ്ഡലത്തിലെ ദേലന്പടി പഞ്ചായത്തിലൂടെയുള്ള അഞ്ചു വഴികളും കർണാടക സർക്കാർ മണ്ണിട്ട് തടഞ്ഞിരിക്കുകയാണ്. ദേലന്പടി പഞ്ചായത്ത് പബ്ലിക് ഹെൽത്ത് സെന്ററിലേക്കു പോകാൻ ഇപ്പോൾ സാധ്യമല്ല. ഗുരുതരമായ രോഗങ്ങൾ ബാധിച്ചവരുമായി പോയ 30 ആംബുലൻസുകളെ ഒറ്റ ദിവസം തലപ്പാടി ചെക്ക്പോസ്റ്റിൽ നിന്നും തിരിച്ചയച്ചു. മംഗലപുരത്തേയ്ക്ക് കൊണ്ടുപോയ ഗർഭിണിയുടെ ആംബുലൻസ് ചെക്ക്പോസ്റ്റിൽ തടഞ്ഞതിനെ തുടർന്ന് ആംബുലൻസിൽ പ്രസവിച്ചു. മംഗലാപുരത്തെ ചികിത്സയിൽ കഴിഞ്ഞ അബ്ദുൾ ഹമീദ് (60) ആശുപത്രിയിൽ പോകാൻ അനുവദിക്കാതെയിരുന്നതിനെ തുടർന്നു വീട്ടിൽ മരിച്ചു.
കിഡ്നി, ഹാർട്ട്, ന്യൂറോ, കാൻസർ തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്കുള്ള വിദഗ്ധ ചികിത്സയ്ക്കു വർഷങ്ങളായി ആശ്രയിക്കുന്ന മംഗലപുരത്തെ ആശുപത്രികളെ സമീപിക്കാൻ സാധിക്കുന്നില്ല. കൊറോണ രോഗികൾ അല്ലാതെയുള്ള രോഗികളെ തടയുന്നതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കർണാടക മുഖ്യമന്ത്രിയെ ധരിപ്പിച്ച് നിലവിലുള്ള മൊത്തത്തിലുള്ള നിരോധനം മാറ്റിക്കുവാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
ആരോഗ്യ സൗകര്യങ്ങൾ കുറവുള്ള കാസർഗോഡ് ജില്ലയിലെ ജനങ്ങൾ വിദഗ്ധ ചികിത്സയ്ക്കു മുഖ്യമായും ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്. കാസർഗോഡ് ജില്ലയിലെ 10 പഞ്ചായത്തുകളെങ്കിലും കാസർഗോഡിനേക്കാൾ കൂടുതൽ ബന്ധപ്പെടുന്നത് മംഗലാപുരം ജില്ലയിലെ നഗരങ്ങളെയാണ്. കോവിഡ്19ന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കർണാടക ഗവൺമെന്റ് കേരളാ അതിർത്തി അടച്ചിരിക്കുന്നത് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത് കാസർഗോഡ് ജില്ലയിലെ രോഗികളേയും ജനങ്ങളെയുമാണ്. ഇതുമൂലം കേരളത്തിലേക്കുള്ള ചരക്കു നീക്കവും തടസപ്പെട്ടു.
കേരളത്തിലേക്കുള്ള ഉദുമ നിയോജകമണ്ഡലത്തിലെ ദേലന്പടി പഞ്ചായത്തിലൂടെയുള്ള അഞ്ചു വഴികളും കർണാടക സർക്കാർ മണ്ണിട്ട് തടഞ്ഞിരിക്കുകയാണ്. ദേലന്പടി പഞ്ചായത്ത് പബ്ലിക് ഹെൽത്ത് സെന്ററിലേക്കു പോകാൻ ഇപ്പോൾ സാധ്യമല്ല. ഗുരുതരമായ രോഗങ്ങൾ ബാധിച്ചവരുമായി പോയ 30 ആംബുലൻസുകളെ ഒറ്റ ദിവസം തലപ്പാടി ചെക്ക്പോസ്റ്റിൽ നിന്നും തിരിച്ചയച്ചു. മംഗലപുരത്തേയ്ക്ക് കൊണ്ടുപോയ ഗർഭിണിയുടെ ആംബുലൻസ് ചെക്ക്പോസ്റ്റിൽ തടഞ്ഞതിനെ തുടർന്ന് ആംബുലൻസിൽ പ്രസവിച്ചു. മംഗലാപുരത്തെ ചികിത്സയിൽ കഴിഞ്ഞ അബ്ദുൾ ഹമീദ് (60) ആശുപത്രിയിൽ പോകാൻ അനുവദിക്കാതെയിരുന്നതിനെ തുടർന്നു വീട്ടിൽ മരിച്ചു.
കിഡ്നി, ഹാർട്ട്, ന്യൂറോ, കാൻസർ തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്കുള്ള വിദഗ്ധ ചികിത്സയ്ക്കു വർഷങ്ങളായി ആശ്രയിക്കുന്ന മംഗലപുരത്തെ ആശുപത്രികളെ സമീപിക്കാൻ സാധിക്കുന്നില്ല. കൊറോണ രോഗികൾ അല്ലാതെയുള്ള രോഗികളെ തടയുന്നതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കർണാടക മുഖ്യമന്ത്രിയെ ധരിപ്പിച്ച് നിലവിലുള്ള മൊത്തത്തിലുള്ള നിരോധനം മാറ്റിക്കുവാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.