കാസര്‍ഗോഡ്: പ്രസവവേദന അനുഭവപ്പെട്ട യുവതിയുമായി മഞ്ചേശ്വരത്തുനിന്ന് മംഗളൂരുവിലേക്കു പുറപ്പെട്ട ആംബുലന്‍സ് സംസ്ഥാന അതിര്‍ത്തിയില്‍ കര്‍ണാടക പോലീസ് തടഞ്ഞു. കാസര്‍ഗോട്ടെ ആശുപത്രിയിലേക്ക് പോയവഴി ആംബുലന്‍സില്‍ത്തന്നെ യുവതി പ്രസവിച്ചു.
മഞ്ചേശ്വരത്തിനു സമീപം കുഞ്ചത്തൂരില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിനി ഗൗരി ദേവിക്കാണ് യാത്രാവിലക്ക് മൂലം ആംബുലന്‍സില്‍ പ്രസവിക്കേണ്ടിവന്നത്. യുവതിയുമായി മംഗളൂരുവിലേക്ക് പുറപ്പെട്ട ആംബുലന്‍സ് സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയിലെത്തിയപ്പോഴാണ് കര്‍ണാടക പോലീസ് തടഞ്ഞത്.
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെ ഒരു വാഹനവും കാസര്‍ഗോഡ് ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് കടത്തിവിടരുതെന്ന കര്‍ണാടക സര്‍ക്കാർ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വാഹനം തടഞ്ഞത്. വഴി തുറക്കില്ലെന്ന് ഉറപ്പായതോടെ ആംബുലന്‍സ് കാസര്‍ഗോട്ടേക്ക് തിരിച്ചുവിടുകയായിരുന്നു. കാസര്‍ഗോഡ് എത്തുന്നതിനു മുമ്പ് ആംബുലന്‍സില്‍ത്തന്നെ യുവതി കുഞ്ഞിന് ജന്മംനല്കി. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും മൊഗ്രാലിലെ ഒരു വീട്ടിലെത്തിച്ച് പ്രഥമശുശ്രൂഷ നല്കിയതിനുശേഷം കാസര്‍ഗോട്ടെ ആശുപത്രിയിലേക്കു മാറ്റി.
മഞ്ചേശ്വരത്തിനു സമീപം കുഞ്ചത്തൂരില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിനി ഗൗരി ദേവിക്കാണ് യാത്രാവിലക്ക് മൂലം ആംബുലന്‍സില്‍ പ്രസവിക്കേണ്ടിവന്നത്. യുവതിയുമായി മംഗളൂരുവിലേക്ക് പുറപ്പെട്ട ആംബുലന്‍സ് സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയിലെത്തിയപ്പോഴാണ് കര്‍ണാടക പോലീസ് തടഞ്ഞത്.
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെ ഒരു വാഹനവും കാസര്‍ഗോഡ് ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് കടത്തിവിടരുതെന്ന കര്‍ണാടക സര്‍ക്കാർ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വാഹനം തടഞ്ഞത്. വഴി തുറക്കില്ലെന്ന് ഉറപ്പായതോടെ ആംബുലന്‍സ് കാസര്‍ഗോട്ടേക്ക് തിരിച്ചുവിടുകയായിരുന്നു. കാസര്‍ഗോഡ് എത്തുന്നതിനു മുമ്പ് ആംബുലന്‍സില്‍ത്തന്നെ യുവതി കുഞ്ഞിന് ജന്മംനല്കി. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും മൊഗ്രാലിലെ ഒരു വീട്ടിലെത്തിച്ച് പ്രഥമശുശ്രൂഷ നല്കിയതിനുശേഷം കാസര്‍ഗോട്ടെ ആശുപത്രിയിലേക്കു മാറ്റി.