തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്ത് സന്നദ്ധ സേന രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് 22-40 പ്രായമുള്ളവരെ ഉൾപ്പെടുത്തി 2,36,000 പേർ അടങ്ങുന്ന സന്നദ്ധസേനയാണ് രൂപീകരിക്കുക. 941 പഞ്ചായത്തുകളിൽ 200 വീതവും 87 മുനിസിപ്പാലിറ്റികളിൽ 500 വീതവും ആറു കോർപറേഷനുകളിൽ 750 വീതവും അംഗങ്ങളാണ് സേനയിൽ ഉണ്ടാവുക. ഇതിലേക്കുള്ള രജിസ്ട്രേഷൻ ഓണ്ലൈൻ വഴി നടത്തും. ‘സന്നദ്ധം’ എന്ന സാമൂഹ്യ സന്നദ്ധ സേനയുടെ വെബ് പോർട്ടൽ ഇതിനായി സജീകരിച്ചിട്ടുണ്ട്.
ഭക്ഷണവും ഭക്ഷ്യവസ്തുക്കളും എത്തിക്കൽ, മറ്റു സംവിധാനങ്ങളിൽനിന്ന് വിട്ടുപോയവരെ കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുന്നതും കൂട്ടിരിക്കുന്നതും അടക്കമുള്ള സഹായങ്ങൾ നൽകൽ, പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെ വിതരണം തുടങ്ങിയ ചുമതലകളാണ് ഈ യുവജന സന്നദ്ധ സേവകർ നിർവഹിക്കുക. ഇവർക്കുള്ള തിരിച്ചറിയാൽ കാർഡുകൾ വിതരണം ചെയ്യും. അവരുടെ യാത്രാച്ചെലവ് നൽകും. ഇവരെ സാമൂഹ്യ സന്നദ്ധസേനയുടെ ഭാഗമാക്കി മാറ്റും.
ഇതിനു പുറമെ യുവജന കമ്മീഷൻ 1465 യുവവോളണ്ടിയർമാരെ കണ്ടെത്തി അവരുടെ ലിസ്റ്റ് കൈമാറിയിട്ടുണ്ട്. കൂട്ടിരിപ്പിന് തയാറായി യുവജനങ്ങൾ രംഗത്തിറങ്ങണം എന്ന അഭ്യർഥന മാനിച്ചുകൊണ്ടാണ് ഈ പ്രവർത്തനം നടത്തിയത്. നേരത്തേ പറഞ്ഞ സന്നദ്ധ യുവജന സേനയോടൊപ്പം സംയോജിതമായ പ്രവർത്തനമാണ് ഇവരും നടത്തുക. ഇവരെയും ‘സന്നദ്ധം’ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യും.
ഭക്ഷണവും ഭക്ഷ്യവസ്തുക്കളും എത്തിക്കൽ, മറ്റു സംവിധാനങ്ങളിൽനിന്ന് വിട്ടുപോയവരെ കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുന്നതും കൂട്ടിരിക്കുന്നതും അടക്കമുള്ള സഹായങ്ങൾ നൽകൽ, പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെ വിതരണം തുടങ്ങിയ ചുമതലകളാണ് ഈ യുവജന സന്നദ്ധ സേവകർ നിർവഹിക്കുക. ഇവർക്കുള്ള തിരിച്ചറിയാൽ കാർഡുകൾ വിതരണം ചെയ്യും. അവരുടെ യാത്രാച്ചെലവ് നൽകും. ഇവരെ സാമൂഹ്യ സന്നദ്ധസേനയുടെ ഭാഗമാക്കി മാറ്റും.
ഇതിനു പുറമെ യുവജന കമ്മീഷൻ 1465 യുവവോളണ്ടിയർമാരെ കണ്ടെത്തി അവരുടെ ലിസ്റ്റ് കൈമാറിയിട്ടുണ്ട്. കൂട്ടിരിപ്പിന് തയാറായി യുവജനങ്ങൾ രംഗത്തിറങ്ങണം എന്ന അഭ്യർഥന മാനിച്ചുകൊണ്ടാണ് ഈ പ്രവർത്തനം നടത്തിയത്. നേരത്തേ പറഞ്ഞ സന്നദ്ധ യുവജന സേനയോടൊപ്പം സംയോജിതമായ പ്രവർത്തനമാണ് ഇവരും നടത്തുക. ഇവരെയും ‘സന്നദ്ധം’ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യും.