ന്യൂഡൽഹി: കൊറോണ ബാധയെ നേരിടാനുള്ള നടപടികളുടെ പശ്ചാത്തലത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം നടത്തിയിരുന്ന ഷഹീൻബാഗ് പ്രക്ഷോഭക്കാരെ ഒഴിപ്പിച്ചു. ഡൽഹിയിൽ ലോക്ക്ഡൗണും കർഫ്യുവും പ്രഖ്യാപിച്ചതു ചൂണ്ടിക്കാട്ടി ഡൽഹി പോലീസും അർധ സൈനിക വിഭാഗവും ചേർന്നാണ് സമരക്കാരെ ഒഴിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കിയതിനെതിരേ മുതിർന്ന സ്ത്രീകളുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രതിഷേധ സമരം 101 ദിവസം പൂർത്തിയായതിനു പിന്നാലെയാണ് നടപടി.
കൊറോണ വൈറസ് ബാധ നേരിടുന്നതിന്റെ ഭാഗമായി ഡൽഹിയിൽ പൂർണമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, നിയന്ത്രണങ്ങൾ ഷഹീൻബാഗ് സമരക്കാർക്കും ബാധകമാണെന്ന് അറിയിച്ചിരുന്നു. ഇതിനു കൊറോണ വൈറസ് ബാധയുണ്ടാകാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് പ്രതിഷേധക്കാർ പറഞ്ഞിരുന്നത്. അഞ്ച് പേരിൽ കൂടുതൽ ആളുകൾ സമര സ്ഥലത്ത് ഉണ്ടാകില്ലെന്നും കൂട്ടംചേരില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
എന്നാൽ, നിയന്ത്രണ നടപടികൾ കൂടുതൽ ശക്തമാക്കുകയും കർഫ്യു പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് പോലീസ് ഇന്നലെ രാവിലെ ഏഴരയോടെ ഒഴിപ്പിക്കൽ നടത്തിയത്. പ്രതിഷേധക്കാരായ ആറ് സ്ത്രീകളും മൂന്ന് പുരുഷന്മാരും സമര സ്ഥലത്തുണ്ടായിരുന്നു. ഇവരെ സ്ഥലത്തു നിന്നു നീക്കിയതായി പോലീസ് പറഞ്ഞു. അതേസമയം, ലോക്ക്ഡൗണിനുശേഷം സമരം തുടരുമെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.
കൊറോണ വൈറസ് ബാധ നേരിടുന്നതിന്റെ ഭാഗമായി ഡൽഹിയിൽ പൂർണമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, നിയന്ത്രണങ്ങൾ ഷഹീൻബാഗ് സമരക്കാർക്കും ബാധകമാണെന്ന് അറിയിച്ചിരുന്നു. ഇതിനു കൊറോണ വൈറസ് ബാധയുണ്ടാകാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് പ്രതിഷേധക്കാർ പറഞ്ഞിരുന്നത്. അഞ്ച് പേരിൽ കൂടുതൽ ആളുകൾ സമര സ്ഥലത്ത് ഉണ്ടാകില്ലെന്നും കൂട്ടംചേരില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
എന്നാൽ, നിയന്ത്രണ നടപടികൾ കൂടുതൽ ശക്തമാക്കുകയും കർഫ്യു പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് പോലീസ് ഇന്നലെ രാവിലെ ഏഴരയോടെ ഒഴിപ്പിക്കൽ നടത്തിയത്. പ്രതിഷേധക്കാരായ ആറ് സ്ത്രീകളും മൂന്ന് പുരുഷന്മാരും സമര സ്ഥലത്തുണ്ടായിരുന്നു. ഇവരെ സ്ഥലത്തു നിന്നു നീക്കിയതായി പോലീസ് പറഞ്ഞു. അതേസമയം, ലോക്ക്ഡൗണിനുശേഷം സമരം തുടരുമെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.