ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലുള്ള നടപടികൾ തുടരുന്നതിനിടെ നാളെ നടത്താനിരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകൾ മാറ്റിവച്ചു. രാജ്യസഭയിലേക്കുള്ള 18 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നത്.
ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നാലു വീതവും രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മൂന്നു വീതവും ജാർഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ ഓരോ സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. 31നു ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തി പുതിയ തീയതി പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇന്നലെ വീഡിയോ കോണ്‍ഫറൻസിലൂടെ കമ്മീഷൻ യോഗം ചേർന്നതിനു ശേഷമാണ് ഇക്കാര്യമറിയിച്ചത്.
ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നാലു വീതവും രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മൂന്നു വീതവും ജാർഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ ഓരോ സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. 31നു ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തി പുതിയ തീയതി പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇന്നലെ വീഡിയോ കോണ്‍ഫറൻസിലൂടെ കമ്മീഷൻ യോഗം ചേർന്നതിനു ശേഷമാണ് ഇക്കാര്യമറിയിച്ചത്.