കൊല്ലം: ഇളവൂരിൽ വീട്ടുമുറ്റത്ത് കളിക്കവെ കാണാതായ വാക്കനാട് വിദ്യാനികേതൻ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനി ദേവനന്ദയുടെ (ആറ്) മൃതദേഹം ഇത്തിക്കരയാറ്റിന്റെ കൈവഴിയായ പള്ളിമൺ ആറിൽ കണ്ടെത്തി. ഇന്നലെ രാവിലെ 7.30ന് പോലീസിന്റെ മുങ്ങൽ വിദഗ്ധർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ദേവനന്ദയുടെ വീട്ടിൽനിന്ന് എഴുപത് മീറ്റർ മാത്രം അകലെയുള്ള ആറ്റിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിൽ മുറിവോ ചതവോ ഉണ്ടായിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ഇല്ല. കുട്ടിയുടെ ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചന.
കാണാതാകുന്പോൾ ധരിച്ചിരുന്ന കടുംപച്ച നിറത്തിലുള്ള പാന്റ്സും റോസ് ഷർട്ടുമായിരുന്നു വേഷം. അമ്മ ധന്യയുടെ ചുരിദാറിന്റെ ഷാളും ഉണ്ടായിരുന്നു. മുടി കഴുത്തിൽ കുടുങ്ങിയ നിലയിലുമായിരുന്നു. പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ദേവനന്ദയുടെ ആന്തരികാവയവങ്ങൾ പരിശോധനക്ക് അയച്ചു. തുടർന്ന് മൃതദേഹം കൊല്ലത്തെത്തിച്ചു സംസ്കരിച്ചു.
ദേവനന്ദയുടെ പിതാവ് സി. പ്രദീപ്കുമാർ ഇന്നലെ മസ്കറ്റിൽനിന്ന് നാട്ടിലെത്തി.
മരണത്തിൽ ദുരൂഹതയുണ്ടെന്നു നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ സംഭവത്തിൽ പഴുതുകൾ അടച്ചുള്ള അന്വേഷണം തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണൻ പറഞ്ഞു.
ദേവനന്ദയുടെ വീട്ടിൽനിന്ന് എഴുപത് മീറ്റർ മാത്രം അകലെയുള്ള ആറ്റിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിൽ മുറിവോ ചതവോ ഉണ്ടായിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ഇല്ല. കുട്ടിയുടെ ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചന.
കാണാതാകുന്പോൾ ധരിച്ചിരുന്ന കടുംപച്ച നിറത്തിലുള്ള പാന്റ്സും റോസ് ഷർട്ടുമായിരുന്നു വേഷം. അമ്മ ധന്യയുടെ ചുരിദാറിന്റെ ഷാളും ഉണ്ടായിരുന്നു. മുടി കഴുത്തിൽ കുടുങ്ങിയ നിലയിലുമായിരുന്നു. പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ദേവനന്ദയുടെ ആന്തരികാവയവങ്ങൾ പരിശോധനക്ക് അയച്ചു. തുടർന്ന് മൃതദേഹം കൊല്ലത്തെത്തിച്ചു സംസ്കരിച്ചു.
ദേവനന്ദയുടെ പിതാവ് സി. പ്രദീപ്കുമാർ ഇന്നലെ മസ്കറ്റിൽനിന്ന് നാട്ടിലെത്തി.
മരണത്തിൽ ദുരൂഹതയുണ്ടെന്നു നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ സംഭവത്തിൽ പഴുതുകൾ അടച്ചുള്ള അന്വേഷണം തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണൻ പറഞ്ഞു.