ചെറുതോണി: ഇടുക്കി കേന്ദ്രീകരിച്ച് വ്യാഴാഴ്ച രാത്രി 10.28ന് റിക്ടർ സ് കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇടുക്കി കാൽവരിമൗണ്ട് കല്യാണത്തണ്ട് പ്രഭവകേന്ദ്രമായി ആദ്യമായാണ് ഭൂചലനം ഉണ്ടാകുന്നത്. ആലടിയിൽനിന്നും 16.8 കിലോമീറ്ററും കുളമാവിൽനിന്നും 10 കിലോമീറ്ററും മാറിയാണ് കല്ല്യാണത്തണ്ട്.
ഭൂചലനത്തിൽ പ്രദേശത്തെ നിരവധി വീടുകൾക്കു വിള്ളലുണ്ടായിട്ടുണ്ട്. വലിയ മുഴക്കത്തോടെയുള്ള ചലനമാണ് ഇവിടെ ഉണ്ടായത്. ഉച്ചയ്ക്കും ശക്തമായ മുഴക്കം അനുഭവപ്പെട്ടിരുന്നു. ഭൂമിയിൽ ആഴത്തിൽ ചലനമുണ്ടാകാത്തതാണ് വലിയ ശബ്ദവും മുഴക്കവും ഉണ്ടാകാൻ കാരണമെന്നു ഡാം സേഫ്റ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
വീണ്ടും ഭൂചലനം
ഇന്നലെ രാത്രി 7.22ന് വീണ്ടും ഭൂചലനമുണ്ടായതായി. ഇടുക്കി അണക്കെട്ടിലെ ഭൂകന്പമാപിനിയിൽ 1.5 തീവ്രത രേഖപ്പെടുത്തി. കാൽവരിമൗണ്ട് കല്ല്യാണത്തണ്ട് തന്നെയാണ് രണ്ടാമത്തെ ഭൂചല നത്തിന്റെയും പ്രഭവകേന്ദ്രം.
ഭൂചലനത്തിൽ പ്രദേശത്തെ നിരവധി വീടുകൾക്കു വിള്ളലുണ്ടായിട്ടുണ്ട്. വലിയ മുഴക്കത്തോടെയുള്ള ചലനമാണ് ഇവിടെ ഉണ്ടായത്. ഉച്ചയ്ക്കും ശക്തമായ മുഴക്കം അനുഭവപ്പെട്ടിരുന്നു. ഭൂമിയിൽ ആഴത്തിൽ ചലനമുണ്ടാകാത്തതാണ് വലിയ ശബ്ദവും മുഴക്കവും ഉണ്ടാകാൻ കാരണമെന്നു ഡാം സേഫ്റ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
വീണ്ടും ഭൂചലനം
ഇന്നലെ രാത്രി 7.22ന് വീണ്ടും ഭൂചലനമുണ്ടായതായി. ഇടുക്കി അണക്കെട്ടിലെ ഭൂകന്പമാപിനിയിൽ 1.5 തീവ്രത രേഖപ്പെടുത്തി. കാൽവരിമൗണ്ട് കല്ല്യാണത്തണ്ട് തന്നെയാണ് രണ്ടാമത്തെ ഭൂചല നത്തിന്റെയും പ്രഭവകേന്ദ്രം.