പന്തളം: സുപ്രീംകോടതി നിർദേശ പ്രകാരം നടത്തിയ തിരുവാഭരണ പരിശോധന പൂർത്തിയായെന്നു ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ. തിരുവാഭരണത്തിന്റെ സുരക്ഷയിൽ തൃപ്തി ഉണ്ടെന്നും ഉടൻ കോടതിക്കു റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തിനു ചാർത്തുന്ന തിരുവാഭരണത്തിന്റെ മാറ്റ് പരിശോധിച്ചതു യന്ത്ര സഹായത്താലാണെന്നും അദ്ദേഹം അറിയിച്ചു. കൊടിക്കൂറ, നെറ്റിപ്പട്ടം തുടങ്ങിയവയുടെ കണക്കെടുപ്പാണ് പന്തളം വലിയ കോയിക്കൽ ആദ്യ ഘട്ടത്തിൽ നടന്നത്. ഇന്നലെ രാവിലെയാണു തിരുവാഭരണ പരിശോധനയ്ക്കായി ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽ എത്തിയത്.
വലിയകോയിക്കൽ ക്ഷേത്ര ദർശനത്തിനു ശേഷം പന്തളം കൊട്ടാര നിർവാഹക സംഘം ഭാരവാഹികൾ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ ഓഫീസ് കെട്ടിടത്തിലേക്കു മാറ്റി പരിശോധന ആരംഭിച്ചു.
സ്വർണപ്പണിക്കാരടങ്ങുന്ന വിദഗ്ധ സംഘമാണ് തിരുവാഭരണങ്ങൾ പരിശോധിച്ചത്. രാവിലെ 10ന് തുടങ്ങിയ പരിശോധന ഉച്ചകഴിഞ്ഞ് 2.30 വരെ നീണ്ടുനിന്നു. പന്തളം കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾ, ദേവസ്വം ബോർഡ് പ്രതിനിധി, ദേവസ്വം വിജലൻസ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. തിരുവാഭരണങ്ങൾ പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽ സുരക്ഷിതമല്ലന്ന് കൊച്ചുകോയിക്കൽ കൊട്ടാരം കോടതിയിൽ ആശങ്ക പങ്കുവച്ച സാഹചര്യത്തിലായിരുന്നു സുപ്രീംകോടതി പരിശോധനയ്ക്കു നിർദേശം നൽകിയത്.
ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തിനു ചാർത്തുന്ന തിരുവാഭരണത്തിന്റെ മാറ്റ് പരിശോധിച്ചതു യന്ത്ര സഹായത്താലാണെന്നും അദ്ദേഹം അറിയിച്ചു. കൊടിക്കൂറ, നെറ്റിപ്പട്ടം തുടങ്ങിയവയുടെ കണക്കെടുപ്പാണ് പന്തളം വലിയ കോയിക്കൽ ആദ്യ ഘട്ടത്തിൽ നടന്നത്. ഇന്നലെ രാവിലെയാണു തിരുവാഭരണ പരിശോധനയ്ക്കായി ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽ എത്തിയത്.
വലിയകോയിക്കൽ ക്ഷേത്ര ദർശനത്തിനു ശേഷം പന്തളം കൊട്ടാര നിർവാഹക സംഘം ഭാരവാഹികൾ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ ഓഫീസ് കെട്ടിടത്തിലേക്കു മാറ്റി പരിശോധന ആരംഭിച്ചു.
സ്വർണപ്പണിക്കാരടങ്ങുന്ന വിദഗ്ധ സംഘമാണ് തിരുവാഭരണങ്ങൾ പരിശോധിച്ചത്. രാവിലെ 10ന് തുടങ്ങിയ പരിശോധന ഉച്ചകഴിഞ്ഞ് 2.30 വരെ നീണ്ടുനിന്നു. പന്തളം കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾ, ദേവസ്വം ബോർഡ് പ്രതിനിധി, ദേവസ്വം വിജലൻസ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. തിരുവാഭരണങ്ങൾ പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽ സുരക്ഷിതമല്ലന്ന് കൊച്ചുകോയിക്കൽ കൊട്ടാരം കോടതിയിൽ ആശങ്ക പങ്കുവച്ച സാഹചര്യത്തിലായിരുന്നു സുപ്രീംകോടതി പരിശോധനയ്ക്കു നിർദേശം നൽകിയത്.