നമ്മുടെ മണ്ണില്‍ എല്ലാം വിളയും, പിന്നെന്തിന് മറുനാടനെ ആവശ്യമില്ലാതെ ആശ്രയിക്കണം- ആലപ്പുഴ മായിത്തറ സ്വാമിനികര്‍ത്തില്‍ യുവ കര്ഷകന് എസ്.പി. സുജിത്തിന്റെ ചോദ്യമിതാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം സ്വന്തം ജീവിതത്തിലൂടെയാണ് സുജിത്ത് നല്‍കുന്നത്. ഇതില്‍ അവസാന പരീക്ഷണമായിരുന്നു ചീരയ്ക്കൊപ്പം ബന്ദി നടുകയെന്നത്. അതിലും വിജയംകണ്ടു മുപ്പത്തഞ്ചുകാരനായ ഈ കര്‍ഷകനും സുഹൃത്തുക്കളും. വീടിനു സമീപമുള്ള രണ്ടേക്കര്‍ പാടത്താണ് സുജിത്തും സുഹൃത്തുക്കളും പരീക്ഷണാര്‍ഥം ബന്ദിയും ചീരയും ഇടകലര്‍ത്തി നട്ടത്.
ഒരു മീറ്റര്‍ വീതിയുള്ള തവാരണകളെടുത്ത് അതില്‍ കോഴിവളവും വേപ്പിന്‍പിണ്ണാക്കും ചാണകവും അല്പം കുമ്മായവും ഒരുമിച്ചു വിതറി നാലഞ്ചു ദിവസത്തിനുള്ളില്‍ ചീരയും ബന്ദിത്തൈകളും ഇടകലര്‍ത്തി നടുകയായിരുന്നു. തമിഴ്നാട്ടില്‍ മാത്രമല്ല, ഇവിടെയും പൂക്കൃഷി നടക്കുമെന്നു കാണിക്കുകയായിരുന്നു ഒന്നാമത്തെ ലക്ഷ്യം. സിനിമാ, വിവാഹ ഷൂട്ടുകള്‍ക്ക് പാടം നല്കി അതില്‍ നിന്ന് ചെറിയൊരു വരുമാനവും സുജിത്ത് ലക്ഷ്യമിടുന്നുണ്ട്. ചീരനട്ട് 25-30 ദിവസത്തിനുള്ളില്‍ വിളവെടുത്തു. ഈ സമയം ബന്ദി മൊട്ടിട്ടു. കളമാറ്റി പാടത്തെ തവാരണകള്‍ മണ്ണുകൊണ്ടു പൊതിഞ്ഞപ്പോള്‍ ബന്ദിയുടെ വളര്‍ച്ച കൂടി. 60 ദിവസത്തിനുള്ളില്‍ ബന്തിപ്പൂ വിളവെടുക്കാം.
സുജിത്തിന്റെ സുഹൃത്തുക്കളായ 10 പേര് ഉള്‍പ്പെടുന്ന അമ്പലക്കര സ്വയംസഹായക സംഘമാണ് ബന്ദി-ചീരക്കൃഷിക്ക് ചുക്കാന്‍ പിടിച്ചത്. ഇവര്‍ ഒന്നിച്ച് വിളയിക്കാത്ത വിളകളില്ലെന്നു തന്നെ പറയാം. ഇവരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഓരോരുത്തരും കൃഷിയിടത്തിലെത്തേണ്ട സമയക്രമം ഇടും. ഇതനുസരിച്ച് ഓരോരുത്തരും മാറിമാറിയാണ് കൃഷിയിട മേല്‍നോട്ടം നടത്തുക. ചീരയ്ക്കൊപ്പം 4500 ബന്ദിത്തൈകളാണ് നട്ടത്. അത്യുത്പാദന ശേഷിയുള്ള ഇനം തൈകള്‍ ഒന്നിന് അഞ്ചുരൂപ നിരക്കില്‍ വാങ്ങിയായിരുന്നു കൃഷി.
ചീരയില്‍ നിന്നു തന്നെ ചെലവായ പണം ലഭിച്ചു. ബന്ദി ഇനി കൊണ്ടുവരുന്ന തുക ലാഭമാണ്. ഗ്രൂപ്പംഗങ്ങള്‍ സ്വന്തമായി പണം സ്വരൂപിച്ചാണ് കൃഷി നടത്തുന്നത്. ട്രാക്ടര്‍ ഉപയോഗിച്ചാണ് നിലമുഴുന്നതും തവാരണകള്‍ നിര്‍മിക്കുന്നതും. കിലോ 75-80 രൂപ നിരക്കിലായിരുന്നു ചീര വില്പന. 1300 കിലോ ചീരയാണ് വിറ്റത്. ഈ ഇനത്തില്‍ ഒരുലക്ഷം രൂപ ലഭിച്ചു. രാവിലെയും വൈകിട്ടുമായി നടക്കുന്ന നനയും കൃഷിപ്പണികളും അംഗങ്ങളായ സുജിത്ത്, സുനില്‍, സുധി, സജേഷ്, ശ്രീക്കുട്ടന്, ദുഷ്യന്തകുമാര്, അജിത്ത്, ഹരി, രാജേഷ്, സുരേഷ്, രാജുമോന് എന്നിവര്‍ മാറിമാറി നടത്തും. സുജിത്ത് ഒഴിച്ച് മറ്റുള്ളവര്‍ മറ്റു ജോലികള്‍ ചെയ്യുന്നവരാണ്. അതിനിടയില്‍ സമയം കണ്ടെത്തിയാണ് കൃഷി ക്രമീകരിക്കുക.
അമ്പലക്കര സംഘത്തിലെ യുവകര്‍ഷകര്‍ ചെയ്യാത്ത കൃഷികളൊന്നുമില്ലെന്നു തന്നെ പറയാം. പാലക്കാട് കുഴല്‍മന്ദത്തുനിന്ന് 20 പോത്തിന് കുട്ടികളെ വാങ്ങി വളര്‍ത്തി വിറ്റ് ഇറച്ചികച്ചവടരംഗത്ത് കാലുറപ്പിച്ചു. ഒരു പോത്തുകുട്ടിക്ക് 11,500 രൂപ നിരക്കിലാണ് വാങ്ങിയത്. ഒരു വര്‍ഷം വളര്‍ത്തിയശേഷം 45,000 രൂപയ്ക്കായിരുന്നു വില്പന. അതിനുശേഷം പുത്തനമ്പലത്തെ രണ്ടേക്കറില്‍ തണ്ണിമത്തനും പൊട്ടുവെള്ളരിയും കൃഷിചെയ്തു. സിക്കന്ത എന്നയിനം തണ്ണിമത്തന് വിത്ത് ഓണ്‍ലൈനായി വാങ്ങി 2000 ചുവടാണ് കൃഷി ചെയ്തത്.
കിലോയ്ക്ക് 25 രൂപയ്ക്കാണ് തണ്ണിമത്തന് വിറ്റത്. വീടിനടുത്തുള്ള കുളങ്ങളില്‍ ഗിഫ്റ്റ് തിലാപ്പിയ, ചെമ്പല്ലി മത്സ്യങ്ങളെ വളര്‍ത്തി മത്സ്യകൃഷിയും തങ്ങള്‍ക്കു വഴങ്ങുമെന്ന് ഇവര്‍ തെളിയിച്ചു. വീടുകളിലെ ഭക്ഷ്യാവശിഷ്ടങ്ങളാണ് മത്സ്യങ്ങള്‍ക്ക് തീറ്റയായി നല്‍കിയത്. ഇതിനാല്‍ ചെലവു കുറയ്ക്കാന്‍ സാധിച്ചു. 50,000 രൂപയുടെ മത്സ്യം വിറ്റു. ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ നവമാധ്യമങ്ങള്‍ വഴി പ്രചാരം നല്കി, ഒരു ദിവസം വിളവെടുപ്പ് നടത്തിയായിരുന്നു വില്‍പ്പന.
അന്തരീക്ഷ താപനില വര്‍ധിക്കുന്ന സമയത്ത് ശരീരത്തെ തണുപ്പിക്കുന്ന പൊട്ടുവെള്ളരി, ഷേക്കാക്കി ട്രെന്‍ഡ് സൃഷ്ടിക്കുകയാണ് സുജിത്ത്. ഷേക്ക് വില്പനയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറാണ്. ആവശ്യക്കാര്‍ ഓര്‍ഡര്‍ നല്കിയാല് ഒരു ലിറ്ററിന് 80 രൂപ നിരക്കില്‍ ഷേക്ക് എത്തിച്ചു കൊടുക്കാനും പദ്ധതിയുണ്ട്. തനിക്ക് സ്വന്തമായ ഫോക്സ് വാഗണ്‍ കാറും നാടന്‍ വിഭവങ്ങളുടെ വില്പനയിലൂടെയാണ് വാങ്ങാന്‍ സാധിച്ചതെന്ന് സുജിത്ത് അഭിമാനത്തോടെ പറയുന്നു.
അഞ്ചേക്കറില്‍ തണ്ണിമത്തനും വെള്ളരിവിളകളും നട്ടിരിക്കുകയാണ് സുജിത്ത്. സ്വന്തമായി ഒന്നരയേക്കര്‍ ഭൂമിയേയുള്ളൂവെങ്കിലും സുജിത്ത് പാട്ടക്കൃഷിയായി 12 ഏക്കറില്‍ കൃഷി നടത്തുന്നു.
ഫോണ്‍: സുജിത്ത് -9495929729, 9744581016
ടോം ജോര്‍ജ്
കൃഷിപാഠമൊരുക്കി കാവില്‍ സ്കൂള്‍
പഠനത്തോടൊപ്പം കൃഷിപാഠവുമൊരുക്കുകയാണ് ചേര്‍ത്തല കാവില്‍ സെന്റ് മൈക്കിള്‍സ് ഹൈസ്കൂള്‍. പുതുതലമുറ നട്ടും നനച്ചും ശീലിക്കണമെന്ന വിശാല കാഴ്ചപ്പാട്, ഒപ്പം മനുഷ്യന്റെ സ്വഭാവത്തിലും പഠനത്തിലുമൊക്കെ ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ കൃഷിക്കാവുമെന്ന തിരിച്ചറിവ്- ഇതെല്ലാമാണ് കൃഷി തുടങ്ങാന്‍ പ്രേരകമായത്.
ഹെഡ്മാസ്റ്റര് സണ്ണി ജോസ് പൂത്തറയും ഇക്കോക്ലബ് കണ്‍വീനറും സ്കൂൾ ടീച്ചറുമായ സിബില്ല ജോസ് പൊന്നേഴത്തും മുന്നിട്ടിറങ്ങിയപ്പോള്‍ വഴികള്‍ ഓരോന്നായി മുന്നില്‍ തെളിഞ്ഞു. കൃഷിഭവനായ പട്ടണക്കാട്ടെത്തി - കൃഷി ഓഫീസര്‍ക്കും പദ്ധതിയില്‍ താത്പര്യമായി. അങ്ങനെ കൃഷിവികുപ്പിന്റെ പ്രോജക്ട് അധിഷ്ഠിത പച്ചക്കറി കൃഷിയില്‍ സ്കൂളിനെയുംപെടുത്തി. സ്ഥലമന്വേഷിച്ച് മറ്റെവിടെയും പോകേണ്ടി വന്നില്ല. പട്ടണക്കാട് ദേശീയപാതയ്ക്കരികിലെ കാവില്പള്ളിയുടെ 50 സെന്റില്‍ കൃഷിചെയ്യാന്‍ സ്കൂള്‍ മാനേജ്മെന്റ് അനുവാദം നല്കി. ഇവിടെ ബെഡ്ഡുകളുണ്ടാക്കി, മള്ച്ചിംഗിനുള്ളില് ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനമൊരുക്കി സ്ഥലം കൃഷിക്കുപയുക്തമാക്കുന്ന ജോലി കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിക്കൊടുത്തു. പച്ചക്കറിത്തൈകളും കൃഷിഭവന് നല്കി.
80 ഗ്രോബാഗുകളിലും തൈകള്‍ നട്ടു. ചീര, പാവല്‍, അച്ചിങ്ങ, തക്കാളി, വഴുതന, വെണ്ട അങ്ങനെ പോകുന്നു പച്ചക്കറി വൈവിധ്യം. രാവിലെയും വൈകുന്നേരവും കൃഷിയിടത്തിലെത്തി കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് കൃഷിപ്പണികള്‍ നടത്തുന്നത്. കുട്ടികള്‍ക്ക് കൃഷിചെയ്യാന്‍ വലിയ താത്പര്യമാണ്. ചീരയാണ് ആദ്യം വിളവെടുപ്പു പാകമായത്. ഇത് ചുവടിനുമുകളില് വച്ചു മുറിച്ച് 50 രൂപയുടെ കെട്ടുകളാക്കി സ്കൂളില്‍ തന്നെ വില്‍ക്കും. മറ്റു വിളകളും വിളവു തന്നു തുടങ്ങി. നല്ലൊരു കര്‍ഷകനെ സ്കൂളില്‍ നിന്നു വാര്‍ത്തെടുക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്ന് ഹെഡ്മാസ്റ്റര് സണ്ണിജോസ് പറയുന്നു.
ഓണ്‍ലൈന്‍ വിപണിയും ആപ്പും;ഹൈടെക്കാണ് ഫാര്‍മേഴ്സ് ക്ലബ്
കര്‍ഷക കൂട്ടായ്മയില്‍ ജന്മമെടുത്ത കാര്‍ഷിക ലൈബ്രറി, ഇക്കോഷോപ്പ്, മൊബൈല്‍ ആപ്പ്, വെബ്പോര്‍ട്ടല്‍ എന്നിവ കാര്‍ഷിക മേഖലയില്‍ പുതുചരിതമെഴുതുന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴയിലുള്ള ഒരു കൂട്ടം യുവകര്‍ഷകരാണ് ഈ സംരംഭത്തിനു പിന്നില്‍. കാര്‍ഷിക മേഖല പ്രതിസന്ധിനേരിടുമ്പോഴും തങ്ങളുടെ ഉത്പന്നങ്ങള്‍ക്കു വിപണി കണ്ടെത്തി, മെച്ചപ്പെട്ട വില ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. കൃഷിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിവുകള്‍ നേടുന്നതിനും മറ്റു കര്‍ഷകരുടെ അനുഭവപാഠങ്ങള്‍ മനസിലാക്കുന്നതിനുമാണ് നബാര്‍ഡിന്റെ സഹകരണത്തോടെ കാര്‍ഷിക ലൈബ്രറിക്ക് തുടക്കം കുറിച്ചത്.
2017-ല്‍ ആരംഭിച്ച ലൈബ്രറിയില്‍ നിലവില്‍ 1000-ഓളം അംഗങ്ങളുണ്ട്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള 600 പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്. ആധുനിക കൃഷി രീതികള്‍, ജൈവപച്ചക്കറി കൃഷി വീട്ടുവളപ്പില്‍ - എപ്പോള്‍ എങ്ങനെ, കൃഷി എളുപ്പമാകാന്‍ ഒമ്പതുവഴികള്‍, കൃഷി ലാഭകരമാക്കാന്‍ നാലുവഴികള്‍ എന്നിങ്ങനെ നാലുപുസ്തകങ്ങളുടെ പതിനായിരത്തോളം കോപ്പികള്‍ ഫാര്‍മേഴസ് ക്ലബിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചു വിറ്റഴിച്ചു കഴിഞ്ഞു.
ഇതിനു പുറമെ ക്ലബിന്റെ ജൈവ ഉത്പന്ന വില്പന കേന്ദ്രവും നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷിവകുപ്പിന്റെ പിന്തുണയോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ജൈവ സര്‍ട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. ഇതിനു പുറമെ പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ ഗുണമേന്മകൂടിയ വിത്തുകളും പഴവര്‍ഗങ്ങളുടെ തൈകളും കര്‍ഷകര്‍ക്ക് ആവശ്യാനുസരണം എത്തിച്ചുനല്‍കുന്നു. ഓണ്‍ലൈന്‍ വില്പനയ്ക്കായി വെബ്സൈറ്റ് ആരംഭിച്ചെങ്കിലും ഭൂരിഭാഗം കര്‍ഷകര്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ ഉള്ളതിനാല്‍ മൊബൈല്‍ ആപ്പാണ് കൂടുതല്‍ പ്രയോജനമെന്നു വ്യക്തമായതോടെയാണ് ഇത് വികസിപ്പിച്ചെടുക്കാന്‍ ക്ലബ് മുന്‍കൈയെടുത്തത്.
ഇതിനു മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. രാജ്യത്ത് എവിടെ നിന്നുള്ള കാര്‍ഷികോത്പന്നങ്ങളും കാര്‍ഷികോപകരണങ്ങളും വില്‍ക്കുന്നതിനും വാങ്ങുന്നതിനും മൊബൈല്‍ ആപ്പ് സഹായിക്കുന്നു. ആഗ്രികള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയുടെ(ആത്മ) സഹായത്തോടെയാണ് ആപ്പ് വികസിപ്പിച്ചെടുത്തത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 15,000-ഓളം കര്‍ഷകര്‍ ഇതുവരെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. കര്‍ഷകരുടെ ഇ-മാര്‍ക്കറ്റായി ഇതു മുന്നേറുകയാണ്. കൃഷിവകുപ്പിന്റെയും മറ്റും സഹകരണത്തോടെ നടത്തുന്ന കാര്‍ഷിക കൂട്ടായ്മകള്‍,സെമിനാറുകള്‍, പഠന യാത്രകള്‍ എന്നിവയെല്ലാം തൊടുപുഴയിലെ ഒരുപറ്റം യുവകര്‍ഷകര്‍ക്ക് പുതിയ അറിവുകള്‍ നേടുന്നതിനും അതിലൂടെ കാര്‍ഷികമേഖലയില്‍ പുതിയ പദ്ധതികള്‍ വിഭാവനം ചെയ്ത് കാര്‍ഷികരംഗത്ത് വിജയം കൊയ്യുന്നതിനും ഇടയാക്കുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് പ്ലേ സ്റ്റോറില്‍ farmers emarket എന്നു ടൈപ്പുചെയ്യണം.
ജെയിസ് വാട്ടപ്പിള്ളില്‍
ഒരു മീറ്റര്‍ വീതിയുള്ള തവാരണകളെടുത്ത് അതില്‍ കോഴിവളവും വേപ്പിന്‍പിണ്ണാക്കും ചാണകവും അല്പം കുമ്മായവും ഒരുമിച്ചു വിതറി നാലഞ്ചു ദിവസത്തിനുള്ളില്‍ ചീരയും ബന്ദിത്തൈകളും ഇടകലര്‍ത്തി നടുകയായിരുന്നു. തമിഴ്നാട്ടില്‍ മാത്രമല്ല, ഇവിടെയും പൂക്കൃഷി നടക്കുമെന്നു കാണിക്കുകയായിരുന്നു ഒന്നാമത്തെ ലക്ഷ്യം. സിനിമാ, വിവാഹ ഷൂട്ടുകള്‍ക്ക് പാടം നല്കി അതില്‍ നിന്ന് ചെറിയൊരു വരുമാനവും സുജിത്ത് ലക്ഷ്യമിടുന്നുണ്ട്. ചീരനട്ട് 25-30 ദിവസത്തിനുള്ളില്‍ വിളവെടുത്തു. ഈ സമയം ബന്ദി മൊട്ടിട്ടു. കളമാറ്റി പാടത്തെ തവാരണകള്‍ മണ്ണുകൊണ്ടു പൊതിഞ്ഞപ്പോള്‍ ബന്ദിയുടെ വളര്‍ച്ച കൂടി. 60 ദിവസത്തിനുള്ളില്‍ ബന്തിപ്പൂ വിളവെടുക്കാം.
സുജിത്തിന്റെ സുഹൃത്തുക്കളായ 10 പേര് ഉള്‍പ്പെടുന്ന അമ്പലക്കര സ്വയംസഹായക സംഘമാണ് ബന്ദി-ചീരക്കൃഷിക്ക് ചുക്കാന്‍ പിടിച്ചത്. ഇവര്‍ ഒന്നിച്ച് വിളയിക്കാത്ത വിളകളില്ലെന്നു തന്നെ പറയാം. ഇവരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഓരോരുത്തരും കൃഷിയിടത്തിലെത്തേണ്ട സമയക്രമം ഇടും. ഇതനുസരിച്ച് ഓരോരുത്തരും മാറിമാറിയാണ് കൃഷിയിട മേല്‍നോട്ടം നടത്തുക. ചീരയ്ക്കൊപ്പം 4500 ബന്ദിത്തൈകളാണ് നട്ടത്. അത്യുത്പാദന ശേഷിയുള്ള ഇനം തൈകള്‍ ഒന്നിന് അഞ്ചുരൂപ നിരക്കില്‍ വാങ്ങിയായിരുന്നു കൃഷി.
ചീരയില്‍ നിന്നു തന്നെ ചെലവായ പണം ലഭിച്ചു. ബന്ദി ഇനി കൊണ്ടുവരുന്ന തുക ലാഭമാണ്. ഗ്രൂപ്പംഗങ്ങള്‍ സ്വന്തമായി പണം സ്വരൂപിച്ചാണ് കൃഷി നടത്തുന്നത്. ട്രാക്ടര്‍ ഉപയോഗിച്ചാണ് നിലമുഴുന്നതും തവാരണകള്‍ നിര്‍മിക്കുന്നതും. കിലോ 75-80 രൂപ നിരക്കിലായിരുന്നു ചീര വില്പന. 1300 കിലോ ചീരയാണ് വിറ്റത്. ഈ ഇനത്തില്‍ ഒരുലക്ഷം രൂപ ലഭിച്ചു. രാവിലെയും വൈകിട്ടുമായി നടക്കുന്ന നനയും കൃഷിപ്പണികളും അംഗങ്ങളായ സുജിത്ത്, സുനില്‍, സുധി, സജേഷ്, ശ്രീക്കുട്ടന്, ദുഷ്യന്തകുമാര്, അജിത്ത്, ഹരി, രാജേഷ്, സുരേഷ്, രാജുമോന് എന്നിവര്‍ മാറിമാറി നടത്തും. സുജിത്ത് ഒഴിച്ച് മറ്റുള്ളവര്‍ മറ്റു ജോലികള്‍ ചെയ്യുന്നവരാണ്. അതിനിടയില്‍ സമയം കണ്ടെത്തിയാണ് കൃഷി ക്രമീകരിക്കുക.
അമ്പലക്കര സംഘത്തിലെ യുവകര്‍ഷകര്‍ ചെയ്യാത്ത കൃഷികളൊന്നുമില്ലെന്നു തന്നെ പറയാം. പാലക്കാട് കുഴല്‍മന്ദത്തുനിന്ന് 20 പോത്തിന് കുട്ടികളെ വാങ്ങി വളര്‍ത്തി വിറ്റ് ഇറച്ചികച്ചവടരംഗത്ത് കാലുറപ്പിച്ചു. ഒരു പോത്തുകുട്ടിക്ക് 11,500 രൂപ നിരക്കിലാണ് വാങ്ങിയത്. ഒരു വര്‍ഷം വളര്‍ത്തിയശേഷം 45,000 രൂപയ്ക്കായിരുന്നു വില്പന. അതിനുശേഷം പുത്തനമ്പലത്തെ രണ്ടേക്കറില്‍ തണ്ണിമത്തനും പൊട്ടുവെള്ളരിയും കൃഷിചെയ്തു. സിക്കന്ത എന്നയിനം തണ്ണിമത്തന് വിത്ത് ഓണ്‍ലൈനായി വാങ്ങി 2000 ചുവടാണ് കൃഷി ചെയ്തത്.
കിലോയ്ക്ക് 25 രൂപയ്ക്കാണ് തണ്ണിമത്തന് വിറ്റത്. വീടിനടുത്തുള്ള കുളങ്ങളില്‍ ഗിഫ്റ്റ് തിലാപ്പിയ, ചെമ്പല്ലി മത്സ്യങ്ങളെ വളര്‍ത്തി മത്സ്യകൃഷിയും തങ്ങള്‍ക്കു വഴങ്ങുമെന്ന് ഇവര്‍ തെളിയിച്ചു. വീടുകളിലെ ഭക്ഷ്യാവശിഷ്ടങ്ങളാണ് മത്സ്യങ്ങള്‍ക്ക് തീറ്റയായി നല്‍കിയത്. ഇതിനാല്‍ ചെലവു കുറയ്ക്കാന്‍ സാധിച്ചു. 50,000 രൂപയുടെ മത്സ്യം വിറ്റു. ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ നവമാധ്യമങ്ങള്‍ വഴി പ്രചാരം നല്കി, ഒരു ദിവസം വിളവെടുപ്പ് നടത്തിയായിരുന്നു വില്‍പ്പന.
അന്തരീക്ഷ താപനില വര്‍ധിക്കുന്ന സമയത്ത് ശരീരത്തെ തണുപ്പിക്കുന്ന പൊട്ടുവെള്ളരി, ഷേക്കാക്കി ട്രെന്‍ഡ് സൃഷ്ടിക്കുകയാണ് സുജിത്ത്. ഷേക്ക് വില്പനയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറാണ്. ആവശ്യക്കാര്‍ ഓര്‍ഡര്‍ നല്കിയാല് ഒരു ലിറ്ററിന് 80 രൂപ നിരക്കില്‍ ഷേക്ക് എത്തിച്ചു കൊടുക്കാനും പദ്ധതിയുണ്ട്. തനിക്ക് സ്വന്തമായ ഫോക്സ് വാഗണ്‍ കാറും നാടന്‍ വിഭവങ്ങളുടെ വില്പനയിലൂടെയാണ് വാങ്ങാന്‍ സാധിച്ചതെന്ന് സുജിത്ത് അഭിമാനത്തോടെ പറയുന്നു.
അഞ്ചേക്കറില്‍ തണ്ണിമത്തനും വെള്ളരിവിളകളും നട്ടിരിക്കുകയാണ് സുജിത്ത്. സ്വന്തമായി ഒന്നരയേക്കര്‍ ഭൂമിയേയുള്ളൂവെങ്കിലും സുജിത്ത് പാട്ടക്കൃഷിയായി 12 ഏക്കറില്‍ കൃഷി നടത്തുന്നു.
ഫോണ്‍: സുജിത്ത് -9495929729, 9744581016
ടോം ജോര്‍ജ്
കൃഷിപാഠമൊരുക്കി കാവില്‍ സ്കൂള്‍
പഠനത്തോടൊപ്പം കൃഷിപാഠവുമൊരുക്കുകയാണ് ചേര്‍ത്തല കാവില്‍ സെന്റ് മൈക്കിള്‍സ് ഹൈസ്കൂള്‍. പുതുതലമുറ നട്ടും നനച്ചും ശീലിക്കണമെന്ന വിശാല കാഴ്ചപ്പാട്, ഒപ്പം മനുഷ്യന്റെ സ്വഭാവത്തിലും പഠനത്തിലുമൊക്കെ ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ കൃഷിക്കാവുമെന്ന തിരിച്ചറിവ്- ഇതെല്ലാമാണ് കൃഷി തുടങ്ങാന്‍ പ്രേരകമായത്.
ഹെഡ്മാസ്റ്റര് സണ്ണി ജോസ് പൂത്തറയും ഇക്കോക്ലബ് കണ്‍വീനറും സ്കൂൾ ടീച്ചറുമായ സിബില്ല ജോസ് പൊന്നേഴത്തും മുന്നിട്ടിറങ്ങിയപ്പോള്‍ വഴികള്‍ ഓരോന്നായി മുന്നില്‍ തെളിഞ്ഞു. കൃഷിഭവനായ പട്ടണക്കാട്ടെത്തി - കൃഷി ഓഫീസര്‍ക്കും പദ്ധതിയില്‍ താത്പര്യമായി. അങ്ങനെ കൃഷിവികുപ്പിന്റെ പ്രോജക്ട് അധിഷ്ഠിത പച്ചക്കറി കൃഷിയില്‍ സ്കൂളിനെയുംപെടുത്തി. സ്ഥലമന്വേഷിച്ച് മറ്റെവിടെയും പോകേണ്ടി വന്നില്ല. പട്ടണക്കാട് ദേശീയപാതയ്ക്കരികിലെ കാവില്പള്ളിയുടെ 50 സെന്റില്‍ കൃഷിചെയ്യാന്‍ സ്കൂള്‍ മാനേജ്മെന്റ് അനുവാദം നല്കി. ഇവിടെ ബെഡ്ഡുകളുണ്ടാക്കി, മള്ച്ചിംഗിനുള്ളില് ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനമൊരുക്കി സ്ഥലം കൃഷിക്കുപയുക്തമാക്കുന്ന ജോലി കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിക്കൊടുത്തു. പച്ചക്കറിത്തൈകളും കൃഷിഭവന് നല്കി.
80 ഗ്രോബാഗുകളിലും തൈകള്‍ നട്ടു. ചീര, പാവല്‍, അച്ചിങ്ങ, തക്കാളി, വഴുതന, വെണ്ട അങ്ങനെ പോകുന്നു പച്ചക്കറി വൈവിധ്യം. രാവിലെയും വൈകുന്നേരവും കൃഷിയിടത്തിലെത്തി കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് കൃഷിപ്പണികള്‍ നടത്തുന്നത്. കുട്ടികള്‍ക്ക് കൃഷിചെയ്യാന്‍ വലിയ താത്പര്യമാണ്. ചീരയാണ് ആദ്യം വിളവെടുപ്പു പാകമായത്. ഇത് ചുവടിനുമുകളില് വച്ചു മുറിച്ച് 50 രൂപയുടെ കെട്ടുകളാക്കി സ്കൂളില്‍ തന്നെ വില്‍ക്കും. മറ്റു വിളകളും വിളവു തന്നു തുടങ്ങി. നല്ലൊരു കര്‍ഷകനെ സ്കൂളില്‍ നിന്നു വാര്‍ത്തെടുക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്ന് ഹെഡ്മാസ്റ്റര് സണ്ണിജോസ് പറയുന്നു.
ഓണ്‍ലൈന്‍ വിപണിയും ആപ്പും;ഹൈടെക്കാണ് ഫാര്‍മേഴ്സ് ക്ലബ്
കര്‍ഷക കൂട്ടായ്മയില്‍ ജന്മമെടുത്ത കാര്‍ഷിക ലൈബ്രറി, ഇക്കോഷോപ്പ്, മൊബൈല്‍ ആപ്പ്, വെബ്പോര്‍ട്ടല്‍ എന്നിവ കാര്‍ഷിക മേഖലയില്‍ പുതുചരിതമെഴുതുന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴയിലുള്ള ഒരു കൂട്ടം യുവകര്‍ഷകരാണ് ഈ സംരംഭത്തിനു പിന്നില്‍. കാര്‍ഷിക മേഖല പ്രതിസന്ധിനേരിടുമ്പോഴും തങ്ങളുടെ ഉത്പന്നങ്ങള്‍ക്കു വിപണി കണ്ടെത്തി, മെച്ചപ്പെട്ട വില ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. കൃഷിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിവുകള്‍ നേടുന്നതിനും മറ്റു കര്‍ഷകരുടെ അനുഭവപാഠങ്ങള്‍ മനസിലാക്കുന്നതിനുമാണ് നബാര്‍ഡിന്റെ സഹകരണത്തോടെ കാര്‍ഷിക ലൈബ്രറിക്ക് തുടക്കം കുറിച്ചത്.
2017-ല്‍ ആരംഭിച്ച ലൈബ്രറിയില്‍ നിലവില്‍ 1000-ഓളം അംഗങ്ങളുണ്ട്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള 600 പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്. ആധുനിക കൃഷി രീതികള്‍, ജൈവപച്ചക്കറി കൃഷി വീട്ടുവളപ്പില്‍ - എപ്പോള്‍ എങ്ങനെ, കൃഷി എളുപ്പമാകാന്‍ ഒമ്പതുവഴികള്‍, കൃഷി ലാഭകരമാക്കാന്‍ നാലുവഴികള്‍ എന്നിങ്ങനെ നാലുപുസ്തകങ്ങളുടെ പതിനായിരത്തോളം കോപ്പികള്‍ ഫാര്‍മേഴസ് ക്ലബിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചു വിറ്റഴിച്ചു കഴിഞ്ഞു.
ഇതിനു പുറമെ ക്ലബിന്റെ ജൈവ ഉത്പന്ന വില്പന കേന്ദ്രവും നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷിവകുപ്പിന്റെ പിന്തുണയോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ജൈവ സര്‍ട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. ഇതിനു പുറമെ പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ ഗുണമേന്മകൂടിയ വിത്തുകളും പഴവര്‍ഗങ്ങളുടെ തൈകളും കര്‍ഷകര്‍ക്ക് ആവശ്യാനുസരണം എത്തിച്ചുനല്‍കുന്നു. ഓണ്‍ലൈന്‍ വില്പനയ്ക്കായി വെബ്സൈറ്റ് ആരംഭിച്ചെങ്കിലും ഭൂരിഭാഗം കര്‍ഷകര്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ ഉള്ളതിനാല്‍ മൊബൈല്‍ ആപ്പാണ് കൂടുതല്‍ പ്രയോജനമെന്നു വ്യക്തമായതോടെയാണ് ഇത് വികസിപ്പിച്ചെടുക്കാന്‍ ക്ലബ് മുന്‍കൈയെടുത്തത്.
ഇതിനു മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. രാജ്യത്ത് എവിടെ നിന്നുള്ള കാര്‍ഷികോത്പന്നങ്ങളും കാര്‍ഷികോപകരണങ്ങളും വില്‍ക്കുന്നതിനും വാങ്ങുന്നതിനും മൊബൈല്‍ ആപ്പ് സഹായിക്കുന്നു. ആഗ്രികള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയുടെ(ആത്മ) സഹായത്തോടെയാണ് ആപ്പ് വികസിപ്പിച്ചെടുത്തത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 15,000-ഓളം കര്‍ഷകര്‍ ഇതുവരെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. കര്‍ഷകരുടെ ഇ-മാര്‍ക്കറ്റായി ഇതു മുന്നേറുകയാണ്. കൃഷിവകുപ്പിന്റെയും മറ്റും സഹകരണത്തോടെ നടത്തുന്ന കാര്‍ഷിക കൂട്ടായ്മകള്‍,സെമിനാറുകള്‍, പഠന യാത്രകള്‍ എന്നിവയെല്ലാം തൊടുപുഴയിലെ ഒരുപറ്റം യുവകര്‍ഷകര്‍ക്ക് പുതിയ അറിവുകള്‍ നേടുന്നതിനും അതിലൂടെ കാര്‍ഷികമേഖലയില്‍ പുതിയ പദ്ധതികള്‍ വിഭാവനം ചെയ്ത് കാര്‍ഷികരംഗത്ത് വിജയം കൊയ്യുന്നതിനും ഇടയാക്കുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് പ്ലേ സ്റ്റോറില്‍ farmers emarket എന്നു ടൈപ്പുചെയ്യണം.
ജെയിസ് വാട്ടപ്പിള്ളില്‍