ആലപ്പുഴ: ജില്ലാ കൗണ്‍സിൽ ഓഫീസിന്റെ മതിലിലും നഗരത്തിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പോസ്റ്റർ പതിച്ച സംഭവവുമായി ബന്ധപ്പെട്ടു മൂന്നുപേരെ പാർട്ടിയിൽനിന്നു പുറത്താക്കി. സിപിഐ അന്പലപ്പുഴ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ലാൽജി, എഐവൈഎഫ് അന്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ജോമോൻ, സെക്രട്ടറി സുബീഷ് എന്നിവരെയാണ് പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കിയത്.
പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റിക്കു സമർപ്പിച്ചു. ഇതേത്തുടർന്നാണ് നടപടി. 2019 ജൂലൈ 26 നായിരുന്നു സംഭവം. കിസാൻ സഭാ നേതാവ് ഉൾപ്പെടെ മൂന്നുപേരെ ഈ സംഭവത്തിൽ നേരത്തേ പുറത്താക്കിയിരുന്നു.
എറണാകുളത്തെ സിപിഐ മാർച്ചിൽ എൽദോ എംഎൽഎയ്ക്കടക്കം പോലീസ് മർദനമേറ്റതിനെ കാനം രാജേന്ദ്രൻ ന്യായീകരിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു പോസ്റ്റർ പതിച്ചത്.
പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റിക്കു സമർപ്പിച്ചു. ഇതേത്തുടർന്നാണ് നടപടി. 2019 ജൂലൈ 26 നായിരുന്നു സംഭവം. കിസാൻ സഭാ നേതാവ് ഉൾപ്പെടെ മൂന്നുപേരെ ഈ സംഭവത്തിൽ നേരത്തേ പുറത്താക്കിയിരുന്നു.
എറണാകുളത്തെ സിപിഐ മാർച്ചിൽ എൽദോ എംഎൽഎയ്ക്കടക്കം പോലീസ് മർദനമേറ്റതിനെ കാനം രാജേന്ദ്രൻ ന്യായീകരിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു പോസ്റ്റർ പതിച്ചത്.