ചങ്ങനാശേരി: പാചകവാതക വിതരണവാഹനത്തിനടിയിൽപ്പെട്ട് 102വയസുകാരി മരിച്ചു. വെങ്കോട്ട ഇടപ്പള്ളി കോളനി ബ്ലോക്ക് നന്പർ 76വീട്ടിൽ പരേതനായ ചന്ദ്രൻകുട്ടിയുടെ ഭാര്യ പെണ്ണമ്മ(102)ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.15ന് മാമ്മൂട്-വെങ്കോട്ട റോഡിൽ പഴയ ആശുപത്രിപ്പടി ജംഗ്ഷനിലാണ് അപകടം.
വാഹനത്തിന്റെ ചക്രം തലയിലൂടെ കയറിയതിനെ തുടർന്ന് വീട്ടമ്മ സംഭവസ്ഥലത്തുതന്നെ മരിച്ചു. തൃക്കൊടിത്താനം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ച് ഇൻക്വസ്റ്റ് നടത്തിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
പാചവാതകവുമായി മാമ്മൂട് ഭാഗത്തുനിന്നും എത്തിയ വാഹനം ശാന്തിപുരം റോഡിലേക്ക് തിരിയുന്പോൾ റോഡരുകിൽ ഇരുന്ന പെണ്ണമ്മയെ ഇടിച്ചുവീഴ്ത്തി. റോഡിലേക്കുവീണ പെണ്ണമ്മയുടെ തലയിലൂടെ വാഹനത്തിന്റെ ചക്രം കയറിയിറങ്ങിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് വാഹനം ഉപേക്ഷിച്ച് ഡ്രൈവർ ഇറങ്ങി ഓടി. ഡ്രൈവറുടെ പേരിൽ മനപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസ് എടുത്തു. മക്കൾ: ജോണ്, മറിയാമ്മ, പരേതരായ കുഞ്ഞൂഞ്ഞ്, തങ്കച്ചൻ, മത്തൻ. മരുമക്കൾ: മേരി, കുഞ്ഞമ്മ, പരേതനായ ജോണ്.
വാഹനത്തിന്റെ ചക്രം തലയിലൂടെ കയറിയതിനെ തുടർന്ന് വീട്ടമ്മ സംഭവസ്ഥലത്തുതന്നെ മരിച്ചു. തൃക്കൊടിത്താനം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ച് ഇൻക്വസ്റ്റ് നടത്തിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
പാചവാതകവുമായി മാമ്മൂട് ഭാഗത്തുനിന്നും എത്തിയ വാഹനം ശാന്തിപുരം റോഡിലേക്ക് തിരിയുന്പോൾ റോഡരുകിൽ ഇരുന്ന പെണ്ണമ്മയെ ഇടിച്ചുവീഴ്ത്തി. റോഡിലേക്കുവീണ പെണ്ണമ്മയുടെ തലയിലൂടെ വാഹനത്തിന്റെ ചക്രം കയറിയിറങ്ങിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് വാഹനം ഉപേക്ഷിച്ച് ഡ്രൈവർ ഇറങ്ങി ഓടി. ഡ്രൈവറുടെ പേരിൽ മനപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസ് എടുത്തു. മക്കൾ: ജോണ്, മറിയാമ്മ, പരേതരായ കുഞ്ഞൂഞ്ഞ്, തങ്കച്ചൻ, മത്തൻ. മരുമക്കൾ: മേരി, കുഞ്ഞമ്മ, പരേതനായ ജോണ്.